കാഞ്ഞിരപ്പള്ളി: വ്യാപാര, കാർഷിക മേഖലകളിൽ സാന്പത്തിക മാന്ദ്യം. ഇതു മൂലം കർഷകരും വ്യാപാരികളും ദുരിതത്തിൽ. തുലാമഴമൂലം കർഷകർക്ക് കൃഷിയിറക്കാനോ റബർ ടാപ്പിംഗിനോ കഴിയുന്നില്ല. സൂക്ഷിച്ചുവച്ചിരുന്ന റബർഷീറ്റും ഓട്ടുപാലും വിൽക്കാൻ ശ്രമിച്ചാൽ ഇതിനും വിലയില്ലാത്തതിനാൽ കർഷകർ കൂടുതൽ ദുരിതത്തിലാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കർഷകരെയും തൊഴിലാളികളെയും സാന്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളുടെ ബസ് ഫീസ് അടക്കം മറ്റ് ചെലവുകൾക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്.
നോട്ട് നിരോധനവും കേരളത്തെ വിഴുങ്ങിയ മഴക്കെടുതിയുമാണ് സന്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ദീപാവലിക്ക് മുന്പുള്ള ദിവസങ്ങളിൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കായിരുന്നു. എന്നാൽ, ഇക്കുറി മുൻ വർഷങ്ങളിലെ പകുതി പോലും കച്ചവടം നടന്നിട്ടില്ല.
ഇന്ധന വില വർധനവും പാചകവാതകത്തിന്റെ വില വർധിപ്പിച്ചതും ജനങ്ങൾക്ക് ഇരുട്ടടിയായി. ഇന്ധന വില കൂടിയതുമൂലം പലരും വാഹനങ്ങൾ നിരത്തിലിറക്കുന്നില്ല. അവധി ദിനങ്ങളിൽ സമീപ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയിരുന്ന ടൂറിസ്റ്റുകളുടെയും നാട്ടുകാരുടെ വരവും വലിയ തോതിൽ കുറഞ്ഞതായി ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു. പഞ്ചാലിമേട്, വാഗമൺ, തേക്കടി എന്നിവിടങ്ങളിലും തിരക്ക് കുറവാണ്. സാന്പത്തിക മാന്ദ്യം മൂലം സ്കൂളുകളിൽ നിന്ന് എല്ലാ വർഷവും പോകുന്ന ടൂർ ഇക്കുറി പലയിടങ്ങളിലും ഒഴിവാക്കിരിക്കുകയാണ്. തുടർന്നുള്ള നാളുകളിലും ഈ അവസ്ഥ തുടരുകയാണെങ്കിൽ വൻ പ്രത്യാഘാതമാണുണ്ടായേക്കും. സർക്കാർ നൽകുന്ന ക്ഷേമ പദ്ധതികളുടെ തുക ബാങ്കുകളിൽ എത്താത്തതും ദുരിതമായിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ തുക പോലും പലർക്കും ലഭിച്ചിട്ടില്ല.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കർഷകരെയും തൊഴിലാളികളെയും സാന്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളുടെ ബസ് ഫീസ് അടക്കം മറ്റ് ചെലവുകൾക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്.
നോട്ട് നിരോധനവും കേരളത്തെ വിഴുങ്ങിയ മഴക്കെടുതിയുമാണ് സന്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ദീപാവലിക്ക് മുന്പുള്ള ദിവസങ്ങളിൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കായിരുന്നു. എന്നാൽ, ഇക്കുറി മുൻ വർഷങ്ങളിലെ പകുതി പോലും കച്ചവടം നടന്നിട്ടില്ല.
ഇന്ധന വില വർധനവും പാചകവാതകത്തിന്റെ വില വർധിപ്പിച്ചതും ജനങ്ങൾക്ക് ഇരുട്ടടിയായി. ഇന്ധന വില കൂടിയതുമൂലം പലരും വാഹനങ്ങൾ നിരത്തിലിറക്കുന്നില്ല. അവധി ദിനങ്ങളിൽ സമീപ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയിരുന്ന ടൂറിസ്റ്റുകളുടെയും നാട്ടുകാരുടെ വരവും വലിയ തോതിൽ കുറഞ്ഞതായി ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു. പഞ്ചാലിമേട്, വാഗമൺ, തേക്കടി എന്നിവിടങ്ങളിലും തിരക്ക് കുറവാണ്. സാന്പത്തിക മാന്ദ്യം മൂലം സ്കൂളുകളിൽ നിന്ന് എല്ലാ വർഷവും പോകുന്ന ടൂർ ഇക്കുറി പലയിടങ്ങളിലും ഒഴിവാക്കിരിക്കുകയാണ്. തുടർന്നുള്ള നാളുകളിലും ഈ അവസ്ഥ തുടരുകയാണെങ്കിൽ വൻ പ്രത്യാഘാതമാണുണ്ടായേക്കും. സർക്കാർ നൽകുന്ന ക്ഷേമ പദ്ധതികളുടെ തുക ബാങ്കുകളിൽ എത്താത്തതും ദുരിതമായിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ തുക പോലും പലർക്കും ലഭിച്ചിട്ടില്ല.