+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേപ്പുംപാറയിലെ പൊതുശ്മശാനത്തിന്‍റെ ചുറ്റുമതിൽ നിർമാണം നിർത്തിവച്ചു

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്‍റെ ചേപ്പുംപാറയിലെ പൊതുശ്മശാനത്തിന്‍റെ ചുറ്റുമതിൽ നിർമാണം നിർത്തിവച്ചു. ഇടക്കാല ബിൽ പാസാക്കി നൽകിയില്ലെന്ന കാരണം പറഞ്ഞ
ചേപ്പുംപാറയിലെ പൊതുശ്മശാനത്തിന്‍റെ  ചുറ്റുമതിൽ നിർമാണം നിർത്തിവച്ചു
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്‍റെ ചേപ്പുംപാറയിലെ പൊതുശ്മശാനത്തിന്‍റെ ചുറ്റുമതിൽ നിർമാണം നിർത്തിവച്ചു. ഇടക്കാല ബിൽ പാസാക്കി നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കരാറുകാരൻ ചുറ്റുമതിൽ നിർമാണം നിർത്തിവച്ചത്. ഇതോടെ ശ്മശാനം പൂർത്തിയാക്കാനുള്ള ലക്ഷ്യം പാതിവഴിയിൽ നിലച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുന്പ് ഉദ്ഘാടനം നടത്തുവാനായി ലക്ഷ്യമിട്ടപ്പോഴാണ് ചുറ്റുമതിൽ നിർമിക്കുന്ന കരാറുകാരൻ നിർമാണം നിർത്തിവെച്ചത്. ജില്ലാപഞ്ചായത്തിന്‍റെ 25 ലക്ഷവും ഗ്രാമപഞ്ചായത്തിന്‍റെ 5.5 ലക്ഷം രൂപയും മുതൽമുടക്കിയാണ് ചുറ്റുമതിൽ നിർമിക്കുന്നത്. ലോകബാങ്കിന്‍റെ 45 ലക്ഷം രൂപയും സർക്കാർ വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷവും പഞ്ചായത്തിന്‍റെ തനതു ഫണ്ടിൽ നിന്നും 52 ലക്ഷം രൂപയും മുടക്കിയാണ് ശ്മശാനം നിർമിക്കുന്നത്. ചേപ്പുംപാറയിലുള്ള ഒന്നരയേക്കർ സ്ഥലത്താണ് പൊതുശ്മശാനം.