ഈരാറ്റുപേട്ട: ബിവറേജസ് മദ്യവിൽപ്പനശാല അവധിയായ ഒന്നാം തീയതി വിദേശമദ്യവിൽപ്പനയില് ഏര്‍പ്പെട്ടിരുന്ന പൂഞ്ഞാര്‍ പനച്ചിപ്പാറ സ്വദേശി മണപ്പാട്ട് ജയിംസ് ചാക്കോയെ ഈരാറ്റുപേട്ട എക്സൈസ് സംഘം പിടികൂടി. പ്രതിയുടെ മദ്യവിൽപ്പനയെക്കുറിച്ച് റേഞ്ച് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. മദ്യം ഇരട്ടിയിലേറെ വിലയ്ക്കാണ് ഇയാൾ വിൽപ്പന നടത്തിവന്നിരുന്നത്. പ്രതിയില്‍ നിന്നും 1.500 ലിറ്റര്‍ മദ്യവും മദ്യം വിറ്റ വകയില്‍ 2000 രൂപയും കണ്ടെടുത്തു. പരിശോധനയില്‍ ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഹരീഷ് ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി, ഉണ്ണിമോന് മൈക്കിള്‍, അനുരാജ്, നൗഫല്‍, വനിത സിഇഒ ആര്യ പ്രകാശ്, ഡ്രൈവര്‍ മുരളീധരന് എന്നിവര്‍ പങ്കെടുത്തു. ഈരാറ്റുപേട്ട മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
പനച്ചിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം പരസ്യ മദ്യപാനം നടത്തിയ രണ്ടു പേര്‍ക്കെതിരെ യും കേസെടുത്തു. പൊതുജനങ്ങള്‍ക്ക് 04822-277999, 212235 9400069519, 9400069511 എന്നീ നമ്പറുകളില്‍ പരാതികള്‍ വിളിച്ചറിയിക്കാമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പനച്ചിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം പരസ്യ മദ്യപാനം നടത്തിയ രണ്ടു പേര്‍ക്കെതിരെ യും കേസെടുത്തു. പൊതുജനങ്ങള്‍ക്ക് 04822-277999, 212235 9400069519, 9400069511 എന്നീ നമ്പറുകളില്‍ പരാതികള്‍ വിളിച്ചറിയിക്കാമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.