+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പനംങ്കുഴയ്ക്കൽ വല്യച്ചന്‍റെ 475-മാത് ശ്രാദ്ധം ഇന്ന് : പതിവ് തെറ്റിക്കാതെ ഓട്ടുവിളക്കിൽ തിരിതെളിച്ചവർ പ്രാർഥിച്ചു

കുറവിലങ്ങാട്: 475 വർഷം മുൻപ് തുടങ്ങിയ പതിവുതെറ്റിക്കാതെ അവർ വീണ്ടും ഇടവക ദേവാലയത്തിലെത്തി. പുണ്യശ്ലോകനെന്ന് വിശ്വാസികൾ വിളിച്ചപേക്ഷിക്കുന്ന പനംങ്കുഴ
പനംങ്കുഴയ്ക്കൽ വല്യച്ചന്‍റെ  475-മാത് ശ്രാദ്ധം  ഇന്ന് : പതിവ് തെറ്റിക്കാതെ ഓട്ടുവിളക്കിൽ  തിരിതെളിച്ചവർ പ്രാർഥിച്ചു
കുറവിലങ്ങാട്: 475 വർഷം മുൻപ് തുടങ്ങിയ പതിവുതെറ്റിക്കാതെ അവർ വീണ്ടും ഇടവക ദേവാലയത്തിലെത്തി. പുണ്യശ്ലോകനെന്ന് വിശ്വാസികൾ വിളിച്ചപേക്ഷിക്കുന്ന പനംങ്കുഴയ്ക്കൽ വല്യച്ചന്‍റെ സ്മരണകൾ നാലേമൂക്കാൽ നൂറ്റാണ്ട് പിന്നിടുവെന്ന പ്രത്യേകതയും ഇത്തവണത്തെ കൂടിച്ചേരലിനുണ്ടായിരുന്നു. വല്യച്ചന്‍റെ ശ്രാദ്ധദിനത്തിന്‍റെ തലേന്ന് കുറവിലങ്ങാട് പള്ളിയകത്തുള്ള കബറിടത്തിങ്കൽ വിളക്കുതെളിച്ച് പ്രാർഥിക്കാനായിരുന്നു ആ കൂട്ടായ്മ.
1543 ഒക്ടോബർ 26ന് കുടമാളൂർ പള്ളിമേടയിൽ വെച്ച് സ്വർഗയാത്രയായ വല്യച്ചന്‍റെ ഭൗതിക ശരീരവുമായി കുറവിലങ്ങാട്ടേയ്ക്ക് നടത്തിയ യാത്രയിൽ ഉപയോഗിച്ച അതേ വിളക്ക് തെളിച്ച് പ്രാർഥിക്കുന്പോൾ തലമുറകൾ കൈമാറിയ വിശ്വാസത്തിന്‍റെ കരുത്ത് അവർക്കെല്ലാം ഉണ്ടായിരുന്നു. വല്യച്ചന്‍റെ ഭൗതിക ശരീരം കുറവിലങ്ങാട്ടു സംസ്കരിക്കുന്നതിനായി കൂടമാളൂരിൽ നിന്നു ജലമാർഗം കുറുപ്പന്തറയിലേയ്ക്കും അവിടെനിന്നു കരമാർഗം കുറവിലങ്ങാട്ടേക്കും എത്തിക്കുകയായിരുന്നു. ശവമഞ്ചത്തിന്‍റെ നാലുവശങ്ങളിലും കത്തിച്ച വിളക്കുകളും തലയ്ക്കൽ ഏഴുതിരി ഓട്ടുനിലവിളക്കോടും കൂടിയായിരുന്നു വിലാപയാത്ര കുടമാളൂരിൽനിന്നു പുറപ്പെട്ടത്. വിലാപയാത്രാമദ്ധ്യേ തുലാവർഷത്തിന്‍റെ അത്യുഗ്രമായ കാറ്റും മഴയും ഉണ്ടായിരുന്നിട്ടും തിരികൾ ഒന്നും അണയാതെ കൂടുതൽ പ്രശോഭിതമായി നിന്നതും വിളക്കിലെ എണ്ണ അല്പം പോലും കുറയാതെ കാണപ്പെട്ടതും വല്യച്ചന്‍റെ ജീവിതവിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും ദൈവാനുഗ്രഹത്തിന്‍റെയും അടയാളമായി കണക്കാക്കപ്പെടുന്നു. ഇതിന്‍റെ ഓർമയ്ക്കായാണ് വല്യച്ചന്‍റെ അനന്തര തലമുറക്കാരും വിശ്വാസികളും ശ്രാദ്ധതലേന്ന് ഏഴുതിരി ഓട്ടുവിളക്കിൽ എണ്ണ ഒഴിച്ചു തിരികത്തിച്ചു പ്രാർഥിക്കുന്നത്.
പള്ളിയിലെ പ്രാർഥനകളെ തുടർന്ന് വല്യച്ചൻ സ്മാരക പാർക്കിലും പ്രത്യേക പ്രാർഥനകൾ നടത്തി. സീനിയർ അസിസ്റ്റന്‍റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പ്രാർഥനാ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
ശ്രാദ്ധദിവസമായ ഇന്ന് രാവിലെ 7.30 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പള്ളിയിൽ ആഘോഷമായ റാസകുർബാനയും കബറിടത്തിങ്കൽ ഒപ്പീസും നടക്കും. ഉച്ചയ്ക്ക് 12ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശ്രാദ്ധം ആശീർവദിക്കും. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയ പാരിഷ് ഹാളിലാണ് നേർച്ച ശ്രാദ്ധം. പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കലാ (നാലഞ്ചേരി)ണ് ഈ വർഷത്തെ പ്രസുദേന്തി. നേർച്ച കാഴ്ചകൾക്ക് സ്മാരകപാർക്കിലും പള്ളിയകത്തുള്ള കബറിടത്തിങ്കലും സൗകര്യം ഒരുക്കിയിട്ടുണ്ട്.