തിരുവനന്തപുരം: മൺവിളയിൽ സ്വകാര്യ പ്ലാസ്റ്റിക് നിർമാണ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബഹുനില കെട്ടിടങ്ങളിൽ അഗ്നിശമന ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
ഡിജിപി, അഗ്നിശമന വിഭാഗം മേധാവി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ അടിയന്തിരമായി റിപ്പോർട്ട് നൽകണം.
കേസ് ഡിസംബർ നാലിന് പരിഗണിക്കും.അഗ്നിശമന ഉപകരണങ്ങൾ കൃത്യമായി സ്ഥാപിക്കാൻ സംസ്ഥാനത്തെ പല ബഹുനില സ്ഥാപനങ്ങളും ശ്രമിക്കാറില്ലെന്ന പരാതിയിലാണ് നടപടി.
തദ്ദേശ സ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നമ്പർ കരസ്ഥമാക്കാറുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി. കെ. രാജു നൽകിയ പരാതിയിൽ പറയുന്നു. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചെന്ന് പറഞ്ഞ് കെട്ടിട നമ്പർ വാങ്ങിയ ശേഷം ഫ്ലാറ്റുകളും മറ്റും അത്തരം സ്ഥലങ്ങൾ കാർപോർച്ച് ആക്കി മാറ്റും. അഗ്നിബാധയുണ്ടായാൽ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതിനാൽ തീ നിയന്ത്രിക്കാനാവില്ല. വൻതോതിൽ അഗ്നിബാധയുണ്ടായാൽ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന ഫയർഎഞ്ചിൻ സംസ്ഥാന സർക്കാർ വാങ്ങണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.ഇത് ഉപയോഗിച്ചാണ് മൺവിളയിൽ തീ കെടുത്തിയത്.
ഡിജിപി, അഗ്നിശമന വിഭാഗം മേധാവി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ അടിയന്തിരമായി റിപ്പോർട്ട് നൽകണം.
കേസ് ഡിസംബർ നാലിന് പരിഗണിക്കും.അഗ്നിശമന ഉപകരണങ്ങൾ കൃത്യമായി സ്ഥാപിക്കാൻ സംസ്ഥാനത്തെ പല ബഹുനില സ്ഥാപനങ്ങളും ശ്രമിക്കാറില്ലെന്ന പരാതിയിലാണ് നടപടി.
തദ്ദേശ സ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നമ്പർ കരസ്ഥമാക്കാറുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി. കെ. രാജു നൽകിയ പരാതിയിൽ പറയുന്നു. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചെന്ന് പറഞ്ഞ് കെട്ടിട നമ്പർ വാങ്ങിയ ശേഷം ഫ്ലാറ്റുകളും മറ്റും അത്തരം സ്ഥലങ്ങൾ കാർപോർച്ച് ആക്കി മാറ്റും. അഗ്നിബാധയുണ്ടായാൽ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതിനാൽ തീ നിയന്ത്രിക്കാനാവില്ല. വൻതോതിൽ അഗ്നിബാധയുണ്ടായാൽ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന ഫയർഎഞ്ചിൻ സംസ്ഥാന സർക്കാർ വാങ്ങണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.ഇത് ഉപയോഗിച്ചാണ് മൺവിളയിൽ തീ കെടുത്തിയത്.