കാട്ടാക്കട : വിളപ്പിൽശാല എള്ളുവിള ഗീതാഭവനിലെ ഗോപകുമാറിന് റേഷൻ കാർഡ് തിരുത്തി നൽകി. കാർഡിൽ സർക്കാർ പെൻഷനർ എന്ന് രേഖപ്പെടുത്തിയതിനാൽ ഇദേഹത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. ഭക്ഷ്യവകുപ്പിന് പറ്റിയ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് ദീപികയും രാഷ്ട്രദീപികയും ഗോപകുമാറിന്റെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത വിവാദമായതോടെ താലൂക്ക് സപ്ലൈ ഓഫീസറടക്കം ഉദ്യോഗസ്ഥർ ഉണർന്നു. ഒറ്റ ദിവസം കൊണ്ട് സമ്പന്നരുടെ പട്ടികയിൽ നിന്ന് ഗോപകുമാർ മുൻഗണനാ വിഭാഗത്തിലേക്ക് മാറി.എപിഎൽ കാർഡ് മാറ്റി ഗോപകുമാറിന് പുതിയ ബിപിഎൽ റേഷൻ കാർഡും അനുവദിച്ചതായി നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ ലാലു പറഞ്ഞു.
റേഷൻ കാർഡ് പുതുക്കുന്നതിന് അപേക്ഷ സ്വീകരിച്ചപ്പോൾ സർക്കാർ ജോലി സൂചിപ്പിക്കുന്നതിന് കോഡ് നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. ഗോപകുമാറിന്റെ വ്യക്തി വിവരങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തിയപ്പോൾ ജോലിയുടെ കോഡ് തെറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് സപ്ലൈ ഓഫീസർ പറഞ്ഞു. എന്നാൽ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് തെറ്റ് തിരുത്താനുള്ള സർക്കാർ അനുമതി കഴിഞ്ഞ മാസമാണ് ലഭിച്ചത്. ഇതാണ് ഗോപകുമാറിന്റെ പ്രശ്നം പരിഹരിക്കാൻ കാലതാമസമുണ്ടായതെന്നാണ് സപ്ലൈ ഓഫീസറുടെ വിശദീകരണം.
വാർത്ത വിവാദമായതോടെ താലൂക്ക് സപ്ലൈ ഓഫീസറടക്കം ഉദ്യോഗസ്ഥർ ഉണർന്നു. ഒറ്റ ദിവസം കൊണ്ട് സമ്പന്നരുടെ പട്ടികയിൽ നിന്ന് ഗോപകുമാർ മുൻഗണനാ വിഭാഗത്തിലേക്ക് മാറി.എപിഎൽ കാർഡ് മാറ്റി ഗോപകുമാറിന് പുതിയ ബിപിഎൽ റേഷൻ കാർഡും അനുവദിച്ചതായി നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ ലാലു പറഞ്ഞു.
റേഷൻ കാർഡ് പുതുക്കുന്നതിന് അപേക്ഷ സ്വീകരിച്ചപ്പോൾ സർക്കാർ ജോലി സൂചിപ്പിക്കുന്നതിന് കോഡ് നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. ഗോപകുമാറിന്റെ വ്യക്തി വിവരങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തിയപ്പോൾ ജോലിയുടെ കോഡ് തെറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് സപ്ലൈ ഓഫീസർ പറഞ്ഞു. എന്നാൽ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് തെറ്റ് തിരുത്താനുള്ള സർക്കാർ അനുമതി കഴിഞ്ഞ മാസമാണ് ലഭിച്ചത്. ഇതാണ് ഗോപകുമാറിന്റെ പ്രശ്നം പരിഹരിക്കാൻ കാലതാമസമുണ്ടായതെന്നാണ് സപ്ലൈ ഓഫീസറുടെ വിശദീകരണം.