വെഞ്ഞാറമൂട്: വാഹന അപകടത്തിൽ മരിച്ച വേറ്റിനാട്, വൃന്ദാ ഭവനിൽ സക്കീറിന്റെ അകാല വിയോഗത്തിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഭാര്യ സുറുമി. കണ്ടു കൊതി തീരും മുന്പേ ഉപ്പയെ നഷ്ടപ്പെട്ടതറിയാത്ത എട്ടു മാസം പ്രായമുള്ള ആദിയയും കെട്ടിപ്പിടിച്ച് അലമുറയിട്ടു വിളിക്കുന്ന സുറുമിയുടെയും അവസ്ഥ കുടുംബത്തോടൊപ്പം നാടിനും തീരാവേദനയായി മാറിയിരിക്കുകയാണ്.
പാചക തൊഴിലാളിയായ സക്കീർ ഇടയ്ക്കുള്ള ദിവസങ്ങളിൽ മത്സൃ കച്ചവടത്തിനും പോകുമായിരുന്നു. കുറ്റിയാണിയിലെ വാടക വീട്ടിലായിരുന്നു സക്കീറിന്റെ താമസം. ഇന്നലെ മത്സ്യ കച്ചവടത്തിനായി പിക് അപ് ഓട്ടോയിൽ പോകുമ്പോഴായിരുന്നു അപകടം കന്യാകുളങ്ങര ജംഗ്ഷനിൽ മത്സ്യ വിൽപ്പന നടത്തി വട്ടപ്പാറ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സക്കിറിന്റെ ഓട്ടോയിൽ പെരുങ്കൽ ജംഗ്ഷന് സമീപത്തുവച്ച് സിറ്റി ഡിപ്പോയിലെ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സർക്കിറിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് സക്കീർ മടങ്ങിയത്. ഇന്നല കന്യാകുളങ്ങര ജുമാ മസ്ജിത്തിലും പെതു ദർശനത്തിന് വച്ച മൃതദേഹം മണക്കാട് വലിയപള്ളിയിൽ കബറടക്കി.
പാചക തൊഴിലാളിയായ സക്കീർ ഇടയ്ക്കുള്ള ദിവസങ്ങളിൽ മത്സൃ കച്ചവടത്തിനും പോകുമായിരുന്നു. കുറ്റിയാണിയിലെ വാടക വീട്ടിലായിരുന്നു സക്കീറിന്റെ താമസം. ഇന്നലെ മത്സ്യ കച്ചവടത്തിനായി പിക് അപ് ഓട്ടോയിൽ പോകുമ്പോഴായിരുന്നു അപകടം കന്യാകുളങ്ങര ജംഗ്ഷനിൽ മത്സ്യ വിൽപ്പന നടത്തി വട്ടപ്പാറ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സക്കിറിന്റെ ഓട്ടോയിൽ പെരുങ്കൽ ജംഗ്ഷന് സമീപത്തുവച്ച് സിറ്റി ഡിപ്പോയിലെ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സർക്കിറിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് സക്കീർ മടങ്ങിയത്. ഇന്നല കന്യാകുളങ്ങര ജുമാ മസ്ജിത്തിലും പെതു ദർശനത്തിന് വച്ച മൃതദേഹം മണക്കാട് വലിയപള്ളിയിൽ കബറടക്കി.