തിരുവനന്തപുരം/കാട്ടാക്കട: തെക്കൻ കേരളത്തിൽ മഴ ശക്തമായി. വനപ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തിറങ്ങിയതോടെ ജില്ലയിൽ മൂന്ന് അണക്കെട്ടുകൾ തുറന്നു.
ഇടിയോടുകൂടിയ അതിശക്തമായ മഴയാണ് വെള്ളിയാഴ്ച രാത്രി പെയ്തിറങ്ങിയത്.നെയ്യാർ അണക്കെട്ടിലെ ജലനിരപ്പ് 84 അടിയിലേറെയായി ഉയർന്നതോടെയാണ് നാല് ഷട്ടറുകൾ തുറന്നത്.
അരുവിക്കര അണക്കെട്ടിലെ രണ്ടും പേപ്പാറ അണക്കെട്ടിലെ ഒരുഷട്ടറും തുറന്നു. വെള്ളിയാഴ്ച ഉച്ചയോടെ ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടങ്ങി. അഗസ്ത്യമല വനമേഖല ഉൾപ്പെടെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിറങ്ങിയതിനെ തുടർന്നാണ് അണക്കെട്ട് പെട്ടന്നു നിറഞ്ഞത്.
മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. നെയ്യാർ ഡാമിലെ നാല് ഷട്ടറുകൾ വഴി ഒരോ സെക്കൻഡിലും 140 ക്യൂബിക്ക് മീറ്റർ വെള്ളമാണ് ആറ്റിലേയ്ക്ക് ഒഴുകുന്നത്. ഡാമിലേയ്ക്ക് കനത്ത ജലപ്രവാഹമാണുള്ളത്. നെയ്യാറിന്റെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. നദിക്ക് ഇരുവശത്തുമുള്ള പുരയിടങ്ങൾ വെള്ളത്തിനടിയിലാണ്. കള്ളിക്കാട് മുതൽ പൂവാർ വരെ നീണ്ടു കിടക്കുന്ന നെയ്യാറിന്റെ ഇരുകരകളിലും വെള്ളം കയറിയതിനെ തുടർന്ന് വൻ കൃഷി നാശമാണ് സംഭവിച്ചത്. വനത്തിൽ കനത്ത മഴ പെയ്തതിനാലാണ് ജലം കൂടുതലായി ഡാമിലേക്ക് എത്തിയത്. മണിക്കൂറിൽ 20 സെന്റീ മീറ്റർ വീതം വെള്ളം പൊങ്ങികൊണ്ടിരിക്കുകയാണ്. അതിനാൽ വീണ്ടും ഷട്ടറുകൾ കുടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. എഇ ഉൾപ്പടെയുള്ളവർ ഇന്നലെ വൈകുന്നേരം തന്നെ ഡാമിൽ എത്തി.
കളക്ടറുടെ നിർദേശം കിട്ടിയതിനെ തുടർന്നാണ് അണക്കെട്ട് കഴിഞ്ഞദിവസം രാത്രി തുറന്നത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ഓളം ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്.
ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നഗരപ്രദേശങ്ങളിൽ വൈകുന്നേരത്തോടെ മഴ ആരംഭിച്ചു. പലയിടത്തും അതിശക്തമായ മഴ പെയ്തിറങ്ങി. എന്നാൽ മഴയെ തുടർന്ന് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുലാമാസം പിറന്ന് രണ്ടാഴ്ച കഴിഞ്ഞാണ് തുലാമഴ ആരംഭിച്ചത്. രണ്ടാഴ്ച വൈകി തുലാമഴ ആരംഭിച്ചെങ്കിലും തുലാവർഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
തെക്കൻ ജില്ലകളിൽ മാത്രമേ തുലാമഴ ശക്തമായി ആരംഭിച്ചിട്ടുള്ളൂ. അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റു കാരണമാണ് തുലാവർഷം വൈകാൻ ഇടയാക്കിയത്. ഏഴുമുതൽ 11 വരെ സെന്റീമീറ്റർ മഴ വരെ കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഡിസംബർ പകുതിവരെ തുലാവർഷം തുടരുമെന്നാണ് പ്രതീക്ഷയുള്ളത്.
ഇടിയോടുകൂടിയ അതിശക്തമായ മഴയാണ് വെള്ളിയാഴ്ച രാത്രി പെയ്തിറങ്ങിയത്.നെയ്യാർ അണക്കെട്ടിലെ ജലനിരപ്പ് 84 അടിയിലേറെയായി ഉയർന്നതോടെയാണ് നാല് ഷട്ടറുകൾ തുറന്നത്.
അരുവിക്കര അണക്കെട്ടിലെ രണ്ടും പേപ്പാറ അണക്കെട്ടിലെ ഒരുഷട്ടറും തുറന്നു. വെള്ളിയാഴ്ച ഉച്ചയോടെ ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടങ്ങി. അഗസ്ത്യമല വനമേഖല ഉൾപ്പെടെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിറങ്ങിയതിനെ തുടർന്നാണ് അണക്കെട്ട് പെട്ടന്നു നിറഞ്ഞത്.
മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. നെയ്യാർ ഡാമിലെ നാല് ഷട്ടറുകൾ വഴി ഒരോ സെക്കൻഡിലും 140 ക്യൂബിക്ക് മീറ്റർ വെള്ളമാണ് ആറ്റിലേയ്ക്ക് ഒഴുകുന്നത്. ഡാമിലേയ്ക്ക് കനത്ത ജലപ്രവാഹമാണുള്ളത്. നെയ്യാറിന്റെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. നദിക്ക് ഇരുവശത്തുമുള്ള പുരയിടങ്ങൾ വെള്ളത്തിനടിയിലാണ്. കള്ളിക്കാട് മുതൽ പൂവാർ വരെ നീണ്ടു കിടക്കുന്ന നെയ്യാറിന്റെ ഇരുകരകളിലും വെള്ളം കയറിയതിനെ തുടർന്ന് വൻ കൃഷി നാശമാണ് സംഭവിച്ചത്. വനത്തിൽ കനത്ത മഴ പെയ്തതിനാലാണ് ജലം കൂടുതലായി ഡാമിലേക്ക് എത്തിയത്. മണിക്കൂറിൽ 20 സെന്റീ മീറ്റർ വീതം വെള്ളം പൊങ്ങികൊണ്ടിരിക്കുകയാണ്. അതിനാൽ വീണ്ടും ഷട്ടറുകൾ കുടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. എഇ ഉൾപ്പടെയുള്ളവർ ഇന്നലെ വൈകുന്നേരം തന്നെ ഡാമിൽ എത്തി.
കളക്ടറുടെ നിർദേശം കിട്ടിയതിനെ തുടർന്നാണ് അണക്കെട്ട് കഴിഞ്ഞദിവസം രാത്രി തുറന്നത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ഓളം ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്.
ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നഗരപ്രദേശങ്ങളിൽ വൈകുന്നേരത്തോടെ മഴ ആരംഭിച്ചു. പലയിടത്തും അതിശക്തമായ മഴ പെയ്തിറങ്ങി. എന്നാൽ മഴയെ തുടർന്ന് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുലാമാസം പിറന്ന് രണ്ടാഴ്ച കഴിഞ്ഞാണ് തുലാമഴ ആരംഭിച്ചത്. രണ്ടാഴ്ച വൈകി തുലാമഴ ആരംഭിച്ചെങ്കിലും തുലാവർഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
തെക്കൻ ജില്ലകളിൽ മാത്രമേ തുലാമഴ ശക്തമായി ആരംഭിച്ചിട്ടുള്ളൂ. അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റു കാരണമാണ് തുലാവർഷം വൈകാൻ ഇടയാക്കിയത്. ഏഴുമുതൽ 11 വരെ സെന്റീമീറ്റർ മഴ വരെ കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഡിസംബർ പകുതിവരെ തുലാവർഷം തുടരുമെന്നാണ് പ്രതീക്ഷയുള്ളത്.