+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമല വിഷയത്തിൽ എൻഎസ്എസ് ഉൾപ്പെടെ ആരുമായും ചർച്ചയ്ക്ക് തയാർ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നേമം : ശബരിമല വിഷയത്തിൽ എൻഎസ്എസ് ഉൾപ്പടെ ആരുമായും ചർച്ചയ്ക്ക് തയാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്രമണം നടന്ന മേലാംകോട് എൻഎസ്എസ് ക
ശബരിമല വിഷയത്തിൽ എൻഎസ്എസ് ഉൾപ്പെടെ ആരുമായും ചർച്ചയ്ക്ക് തയാർ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നേമം : ശബരിമല വിഷയത്തിൽ എൻഎസ്എസ് ഉൾപ്പടെ ആരുമായും ചർച്ചയ്ക്ക് തയാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ആക്രമണം നടന്ന മേലാംകോട് എൻഎസ്എസ് കരയോഗം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ കടലിനും ചെകുത്താനുമിടയിൽപ്പെട്ട അവസ്ഥയിലാണ്. ഒരു വശത്ത് കോടതി വിധിയും മറുവശത്ത് വിശ്വാസി സമൂഹത്തെ ഇളക്കിവിട്ടു നടത്തുന്ന പ്രക്ഷോഭവും.

എൻഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങൾ ഇതിൽപ്പെട്ടുപോകുന്നു . ശബരിമല വിഷയത്തിലെ തെറ്റിദ്ധാരണകൾ എൻഎസ്എസ് ഉൾപ്പടെ ആരുമായും ചർച്ച ചെയ്യുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അക്രമം നടത്താനെത്തുന്നവരെ തടയാനാണ്. യഥാർഥ ഭക്തന്മാർക്ക് ഒരു തടസവുമില്ല. തൊഴിലിന്‍റെ സുരക്ഷയ്ക്കുവേണ്ടിയാണ് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എൻഎസ്എസിന്‍റെ വ്യത്യസ്തമായ നിലപാടുകളെ എന്നും സ്വാഗതം ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം.

സർക്കാരും എൻഎസ്എസുമായുള്ള ബന്ധം വഷളാക്കാൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണ് മേലാംകോട് നടന്നത്. ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാർ ആരായാലും ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം സിപിഎം നേതാക്കളായ പാറക്കുഴി സുരേന്ദ്രൻ, എം.എം.ബഷീർ, എ.കമാൽ, തിരുവല്ലം ശിവരാജൻ എന്നിവരുമുണ്ടായിരുന്നു.