കോഴിക്കോട്: പ്രളയബാധിതരെ വീണ്ടും ദുരിതത്തിലാക്കി സര്‍ക്കാര്‍.കുടുംബശ്രീ വഴി പ്രഖ്യാപിച്ച പലിശരഹിതവായ്പയുടെ പേരില്‍ പകല്‍കൊള്ള നടത്തുകയാണ് ചില സഹകരണ ബാങ്കുകള്‍ .
വായ്പ ലഭിച്ച് ഒമ്പതുമാസത്തിനുശേഷം മാത്രം തിരിച്ചടവ് എന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും വായ്പ കിട്ടി അടുത്തമാസം മുതല്ക്കുതന്നെ തിരിച്ചടവ് തുടങ്ങണമെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് സഹകരണബാങ്കുകള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ജില്ലയില്‍ തിങ്കളാഴ്ചയാണ് വായ്പ നല്കുന്നപദ്ധതിയുടെ ഉദ്ഘാടനം. ഇതുമായി ബന്ധപ്പെട്ട് സഹകരണബാങ്കുകളില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ദുരിതബാധിതരുടെ ചോദ്യങ്ങള്‍ക്ക് ബാങ്ക് അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയതുമില്ല. വായ്പഎടുക്കാന്‍ എത്തുന്നവരെ നിര്‍ബന്ധിച്ച് മെംബര്‍ഷിപ്പ് ചേര്‍ക്കുന്ന രീതിയും ഉണ്ട്.മാത്രമല്ല ഒരു ലക്ഷം പൂര്‍ണമായും നല്‍കില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ വായ്പനല്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ പലിശരഹിത വായ്പയാണെന്ന് പറയുന്നതെങ്കിലും വായ്പ എടുത്തവര്‍ ഒമ്പതുശതമാനം പലിശയടക്കണമെന്നും ഇത് പിന്നീട് കുടുംബശ്രീയിലെ എല്ലാഅംഗങ്ങള്ക്കുമായി വീതിച്ചുനല്‍കുമെന്നും ബാങ്കുകള്‍ പറയുന്നു. അതായത് പ്രളയബാധിതര്‍ ആദ്യം ഒമ്പത് ശതമാനം പലിശയടക്കണമെന്നര്ഥം. എല്ലാഅംഗങ്ങള്ക്കുമായി പലിശവീതിച്ചുനല്കുമ്പോള് ലഭിക്കുന്ന നാമമാതമായ തുക മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന ഏക ആശ്വാസം. നിലവില്‍ സാഹചര്യത്തില്‍ 750 രൂപമാസത്തില് പലിശ ഇനത്തില്‍ നല്‍കേണ്ട അവസ്ഥയിലാണ് പ്രളയബാധിതര്‍ . ഒരു ലക്ഷം എടുക്കുന്നവര്‍ക്ക് 2750 രൂപ മാസത്തില്‍ അടക്കേണ്ടിവരും. വീടുകളില്‍ വെള്ളം കയറി ദുരിതത്തിലായ ആളുകള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. സര്‍ക്കാര്‍ ഉത്തരവ് പലബാങ്കുകളും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയും ലാഭം കൊയ്യുകയും ചെയ്യുകയാണ്. കുടുംബശ്രീയുടെ 75% അക്കൗണ്ടും സഹകരണ ബാങ്കുകള്‍ വഴിയാണെന്നതാണ് ഈ പകല്‍കൊള്ളയ്ക്ക് വഴിയൊരുക്കുന്നത്.
ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ജീവനോപാധിക്കുമായി കുടുംബശ്രീ ലക്ഷം രൂപവരെ പലിശ രഹിത വായ്പ നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയ്ക്ക് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ലോണ്‍ ലഭിക്കുകയെന്നും അറിയിച്ചിരുന്നു. റിസര്‍ജന്റ് കേരള ലോണ്‍ സ്കീം എന്നാണ് സാമ്പത്തിക സഹായ പദ്ധതിയുടെ പേര്.കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ അംഗത്വമെടുക്കണം. വായ്പാ തിരിച്ചടവിന്റെ കാലാവധി 36-48 മാസമാണ്. വായ്പാ തിരിച്ചടവിന് ആറു മാസത്തെ മൊറട്ടോറിയം ബാങ്ക് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും നടപ്പില്‍ വരുത്താത്തരീതിയിലാണ് ബാങ്കുകളുടെ നിലപാടെന്ന് ദുരിതബാധിതര്‍ പറയുന്നു.
വായ്പ ലഭിച്ച് ഒമ്പതുമാസത്തിനുശേഷം മാത്രം തിരിച്ചടവ് എന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും വായ്പ കിട്ടി അടുത്തമാസം മുതല്ക്കുതന്നെ തിരിച്ചടവ് തുടങ്ങണമെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് സഹകരണബാങ്കുകള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ജില്ലയില്‍ തിങ്കളാഴ്ചയാണ് വായ്പ നല്കുന്നപദ്ധതിയുടെ ഉദ്ഘാടനം. ഇതുമായി ബന്ധപ്പെട്ട് സഹകരണബാങ്കുകളില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ദുരിതബാധിതരുടെ ചോദ്യങ്ങള്‍ക്ക് ബാങ്ക് അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയതുമില്ല. വായ്പഎടുക്കാന്‍ എത്തുന്നവരെ നിര്‍ബന്ധിച്ച് മെംബര്‍ഷിപ്പ് ചേര്‍ക്കുന്ന രീതിയും ഉണ്ട്.മാത്രമല്ല ഒരു ലക്ഷം പൂര്‍ണമായും നല്‍കില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ വായ്പനല്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ പലിശരഹിത വായ്പയാണെന്ന് പറയുന്നതെങ്കിലും വായ്പ എടുത്തവര്‍ ഒമ്പതുശതമാനം പലിശയടക്കണമെന്നും ഇത് പിന്നീട് കുടുംബശ്രീയിലെ എല്ലാഅംഗങ്ങള്ക്കുമായി വീതിച്ചുനല്‍കുമെന്നും ബാങ്കുകള്‍ പറയുന്നു. അതായത് പ്രളയബാധിതര്‍ ആദ്യം ഒമ്പത് ശതമാനം പലിശയടക്കണമെന്നര്ഥം. എല്ലാഅംഗങ്ങള്ക്കുമായി പലിശവീതിച്ചുനല്കുമ്പോള് ലഭിക്കുന്ന നാമമാതമായ തുക മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന ഏക ആശ്വാസം. നിലവില്‍ സാഹചര്യത്തില്‍ 750 രൂപമാസത്തില് പലിശ ഇനത്തില്‍ നല്‍കേണ്ട അവസ്ഥയിലാണ് പ്രളയബാധിതര്‍ . ഒരു ലക്ഷം എടുക്കുന്നവര്‍ക്ക് 2750 രൂപ മാസത്തില്‍ അടക്കേണ്ടിവരും. വീടുകളില്‍ വെള്ളം കയറി ദുരിതത്തിലായ ആളുകള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. സര്‍ക്കാര്‍ ഉത്തരവ് പലബാങ്കുകളും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയും ലാഭം കൊയ്യുകയും ചെയ്യുകയാണ്. കുടുംബശ്രീയുടെ 75% അക്കൗണ്ടും സഹകരണ ബാങ്കുകള്‍ വഴിയാണെന്നതാണ് ഈ പകല്‍കൊള്ളയ്ക്ക് വഴിയൊരുക്കുന്നത്.
ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ജീവനോപാധിക്കുമായി കുടുംബശ്രീ ലക്ഷം രൂപവരെ പലിശ രഹിത വായ്പ നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയ്ക്ക് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ലോണ്‍ ലഭിക്കുകയെന്നും അറിയിച്ചിരുന്നു. റിസര്‍ജന്റ് കേരള ലോണ്‍ സ്കീം എന്നാണ് സാമ്പത്തിക സഹായ പദ്ധതിയുടെ പേര്.കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ അംഗത്വമെടുക്കണം. വായ്പാ തിരിച്ചടവിന്റെ കാലാവധി 36-48 മാസമാണ്. വായ്പാ തിരിച്ചടവിന് ആറു മാസത്തെ മൊറട്ടോറിയം ബാങ്ക് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും നടപ്പില്‍ വരുത്താത്തരീതിയിലാണ് ബാങ്കുകളുടെ നിലപാടെന്ന് ദുരിതബാധിതര്‍ പറയുന്നു.