മുക്കം: ശാസ്ത്രീയമായ രീതിയിൽ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കുകയും അതുവഴി മികച്ച പ്രൊഫഷണൽ താരങ്ങളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്പെയിനിലെ ഒന്നാം ഡിവിഷൻ ലീഗായ ലാലിഗയുടെ ഫുട്ബോൾ സ്കൂളിന് കൊടിയത്തൂർ വാദി റഹ്മയിൽ തുടക്കമായി. ക്രയോട്സ് യുണെെറ്റഡ് അക്കാദമി ഫോർ എക്സലൻസിയുടെ സഹകരണത്തോടെയാണ് പരിശീലനം നടക്കുന്നത്. ലാലിഗ പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യ സ്കൂളാണ് വാദി റഹ്മയിലേത്. സ്പെയിനിലെ ജോൺ ഡയാസിന്റെ നേതൃത്യത്തിലുള്ള ആറ് അംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നതന്ന് സംഘാടകർ പറഞ്ഞു. ആറ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ലാലിഗ കരിക്കുലം അനുസരിച്ചുള്ള പരിശീലനം നൽകുന്നത്. ഡിസംബർ ആദ്യവാരത്തോടെയായിരിക്കും ലാലിഗ സ്കൂളിന്റെ പ്രവർത്തനം തുടങ്ങുക.
ക്യാമ്പിന്റെ ഭാഗമായുള്ള ദ്വിദിന സൗജന്യ പരിശീലനം ജോർജ് എം. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റിന്റെ അതിപ്രസരമാണ് ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചക്ക് പ്രധാന തടസമെന്ന് അദ്ദേഹം പറഞ്ഞു. സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ്, നാസർ കൊളായി, കെ.ടി. മൻസുർ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാമ്പിന്റെ ഭാഗമായുള്ള ദ്വിദിന സൗജന്യ പരിശീലനം ജോർജ് എം. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റിന്റെ അതിപ്രസരമാണ് ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചക്ക് പ്രധാന തടസമെന്ന് അദ്ദേഹം പറഞ്ഞു. സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ്, നാസർ കൊളായി, കെ.ടി. മൻസുർ തുടങ്ങിയവർ പ്രസംഗിച്ചു.