ചങ്ങനാശേരി: കുറിച്ചി കാലായിപ്പടി റെയിൽവേ മേൽപ്പാലം നിർമാണം നിലച്ചതിൽ പ്രതിഷേധിച്ച് കുറിച്ചിയിൽ ഇന്ന് പ്രതിഷേധകൂട്ടായ്മ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജോസഫ്സ് പാരിഷ് ഹാളിലാണ് യോഗം ചേരുന്നത്. ചങ്ങനാശേരി റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര റെയിൽവേ മന്ത്രിക്ക് പാലംപണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 2000 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഏഴിന് റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയറും ഉദ്യോഗസ്ഥരും നേരിട്ടെത്തി ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളുമായി ചർച്ച നടത്തുകയും ഡിസംബർ 25നകം നിർമാണം പൂർത്തിയാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
എന്നാൽ നിർമാണജോലികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനായി ഇന്ന് യോഗം ചേരുന്നത്. പാലം പൊളിച്ചതോടെ കുറിച്ചി- ഇത്തിത്താനം കരകൾ തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുകയും നാട്ടുകാർക്ക് യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടിരിക്കുകയുമാണെന്ന് ആക്ഷൻ കൗണ്‍സിൽ ആരോപിച്ചു. യോഗത്തിൽ സി.എഫ്. തോമസ് എംഎൽഎ, പഞ്ചായത്തുപ്രസിഡന്റ് മനോജ് മുളപ്പാംചേരി, ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് രക്ഷാധികാരി ഫാ.ജോണ്‍ പരുവപ്പറന്പിൽ, ചെയർമാൻ പി.വി. ജോർജ്, ജനറൽ കണ്‍വീനർ ജയിംസ് കാലാവടക്കൻ എന്നിവർ അറിയിച്ചു.
എന്നാൽ നിർമാണജോലികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനായി ഇന്ന് യോഗം ചേരുന്നത്. പാലം പൊളിച്ചതോടെ കുറിച്ചി- ഇത്തിത്താനം കരകൾ തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുകയും നാട്ടുകാർക്ക് യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടിരിക്കുകയുമാണെന്ന് ആക്ഷൻ കൗണ്‍സിൽ ആരോപിച്ചു. യോഗത്തിൽ സി.എഫ്. തോമസ് എംഎൽഎ, പഞ്ചായത്തുപ്രസിഡന്റ് മനോജ് മുളപ്പാംചേരി, ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് രക്ഷാധികാരി ഫാ.ജോണ്‍ പരുവപ്പറന്പിൽ, ചെയർമാൻ പി.വി. ജോർജ്, ജനറൽ കണ്‍വീനർ ജയിംസ് കാലാവടക്കൻ എന്നിവർ അറിയിച്ചു.