കോട്ടയം: നിരതെറ്റിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനു ഗുരുതര പരുക്ക്. കുറിച്ചി മള്ളൂശേരി സാബുവിന്റെ മകൻ വിവേകി (22)നാണു പരുക്കേറ്റത്.
ഇന്നലെ രാവിലെ 9.30നു എംസി റോഡിൽ നാഗന്പടം പാലത്തിനു സമീപമാണ് അപകടം. എസ്എച്ച് മൗണ്ടിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലെ റെസ്റ്റോറന്റിൽ ജോലിക്കാരനായ വിവേക് ജോലി സ്ഥലത്തേക്കു വരുംവഴിയാണ് അപകടം.
എറണാകുളത്തുനിന്നു കോട്ടയത്തേക്കു വരികയായിരുന്ന സെന്റ് തോമസ് ബസാണു ബൈക്കിലിടിച്ചത്. ട്രാഫിക് തെറ്റിച്ചു വലതുവശത്തുകൂടി അമിതവേഗത്തിൽ കടന്നെത്തിയ ബസ് ബൈക്കിലിടിയ്ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രക്തം വാർന്നു ബോധരഹിതനായ യുവാവിനെ ഉടൻതന്നെ നാഗന്പടത്തെ സ്വകാര്യആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റ വിവേകിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഗാന്ധിനഗർ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 9.30നു എംസി റോഡിൽ നാഗന്പടം പാലത്തിനു സമീപമാണ് അപകടം. എസ്എച്ച് മൗണ്ടിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലെ റെസ്റ്റോറന്റിൽ ജോലിക്കാരനായ വിവേക് ജോലി സ്ഥലത്തേക്കു വരുംവഴിയാണ് അപകടം.
എറണാകുളത്തുനിന്നു കോട്ടയത്തേക്കു വരികയായിരുന്ന സെന്റ് തോമസ് ബസാണു ബൈക്കിലിടിച്ചത്. ട്രാഫിക് തെറ്റിച്ചു വലതുവശത്തുകൂടി അമിതവേഗത്തിൽ കടന്നെത്തിയ ബസ് ബൈക്കിലിടിയ്ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രക്തം വാർന്നു ബോധരഹിതനായ യുവാവിനെ ഉടൻതന്നെ നാഗന്പടത്തെ സ്വകാര്യആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റ വിവേകിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഗാന്ധിനഗർ പോലീസ് കേസെടുത്തു.