കൊട്ടാരക്കര: നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന റോഡരികിലെ അപകടക്കുഴി നികത്തി കർഷക കൂട്ടായ്മ മാതൃകയായി.
പെരുംകുളം ബാപ്പുജി ഗ്രന്ഥശാലയോടനുബന്ധിച്ചുള്ള ബാപ്പുജി കർഷക കൂട്ടായ്മയാണ് കുഴിനികത്തി മാതൃകയായത്. കൊട്ടാരക്കര -മണ്ണടി റോഡിൽ പെരുംകുളം അമ്പലംമുക്കിലെ വലിയ കുഴിയാണ് കല്ലും മണ്ണുമിട്ട് കർഷകർ നികത്തിയത്. വശം കൊടുക്കുമ്പോൾ നിരവധി വാഹനങ്ങ ൾ ഇവിടെ കുഴിയിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. ഒരു ഇരുചക്രവാഹന യാത്രികൻ ഒരു വർഷം മുമ്പ് ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ബാപ്പുജി കർഷക കൂട്ടായ്മയിലുള്ള ആദിച്ചൻ, ഗോപാലൻ, സുദർശനൻ പിള്ള, രാജപ്പൻ, അജിത്, മദനൻ, ഉണ്ണി, രമേശ്, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
പെരുംകുളം ബാപ്പുജി ഗ്രന്ഥശാലയോടനുബന്ധിച്ചുള്ള ബാപ്പുജി കർഷക കൂട്ടായ്മയാണ് കുഴിനികത്തി മാതൃകയായത്. കൊട്ടാരക്കര -മണ്ണടി റോഡിൽ പെരുംകുളം അമ്പലംമുക്കിലെ വലിയ കുഴിയാണ് കല്ലും മണ്ണുമിട്ട് കർഷകർ നികത്തിയത്. വശം കൊടുക്കുമ്പോൾ നിരവധി വാഹനങ്ങ ൾ ഇവിടെ കുഴിയിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. ഒരു ഇരുചക്രവാഹന യാത്രികൻ ഒരു വർഷം മുമ്പ് ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ബാപ്പുജി കർഷക കൂട്ടായ്മയിലുള്ള ആദിച്ചൻ, ഗോപാലൻ, സുദർശനൻ പിള്ള, രാജപ്പൻ, അജിത്, മദനൻ, ഉണ്ണി, രമേശ്, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.