പത്തനാപുരം: സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റായ രശ്മി ആർ നായരുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേർക്കായിരുന്നു അക്രമം. ശബരിമലയിലേക്ക് പോകുമല്ലേടീ എന്ന് ചോദിച്ചായിരുന്നു വീടിന് നേർക്ക് തുടർച്ചയായി കല്ലെറിഞ്ഞതെന്ന് രശ്മി പറഞ്ഞു.
ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോൾ അക്രമി സിറ്റൗട്ടിലേക്ക് കയറി വന്നിരികയായിരുന്നുവെന്നും അവിടെ നിന്ന് ഇറക്കി വിട്ടതിന് ശേഷം അയാൾ വീടിന്റെ മതിലിന് പുറത്ത് നിന്ന് കല്ലെറിഞ്ഞതായും രശ്മി പത്തനാപുരം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അയല്‍വാസി രാജേന്ദ്രന് നായരെയാണ് പോലീസ് പിടികൂടിയത്.
കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേർക്കായിരുന്നു അക്രമം. ശബരിമലയിലേക്ക് പോകുമല്ലേടീ എന്ന് ചോദിച്ചായിരുന്നു വീടിന് നേർക്ക് തുടർച്ചയായി കല്ലെറിഞ്ഞതെന്ന് രശ്മി പറഞ്ഞു.
ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോൾ അക്രമി സിറ്റൗട്ടിലേക്ക് കയറി വന്നിരികയായിരുന്നുവെന്നും അവിടെ നിന്ന് ഇറക്കി വിട്ടതിന് ശേഷം അയാൾ വീടിന്റെ മതിലിന് പുറത്ത് നിന്ന് കല്ലെറിഞ്ഞതായും രശ്മി പത്തനാപുരം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അയല്‍വാസി രാജേന്ദ്രന് നായരെയാണ് പോലീസ് പിടികൂടിയത്.