പത്തനംതിട്ട: ശബരിമല പാതയിൽ നിലവിൽ വന്ന നിരോധനാജ്ഞയും തുടർ നടപടികളും പത്തനംതിട്ട ജില്ലയിലുുടനീളം അശാന്തിയുടെ നിഴൽ.
ശബരിമല സംഘർഷം ഏറ്റവുമധികം ബാധിച്ചേക്കാവുന്ന പ്രദേശം എന്ന നിലയിൽ പോലീസും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഇന്നലെ രാത്രി നിരോധനാജ്ഞ നിലവിൽ വന്നതോടെ സമരങ്ങളും നാമജപങ്ങളും തത്കാലം പത്തനംതിട്ടയിലേക്കു കേന്ദ്രീകരിക്കുകയാണ്.
ചിത്തിര ആട്ടവിശേഷത്തിനായി രണ്ടുദിവസമാണ് നട തുറന്നുവച്ചിരിക്കുകയെങ്കിലും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സജീവമായി തുടർന്നും നിലനിൽക്കുന്നു. ശബരിമലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും പോലീസ് സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഐജി മനോജ് ഏബ്രഹാമിനു പത്തനംതിട്ടയുടെ പ്രത്യേക ചുമതല നൽകിയിരിക്കുകയാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട നേതാക്കൾ അടക്കം പത്തനംതിട്ടയിൽ ക്യാന്പ് ചെയ്തു വേണ്ട നിർദേശങ്ങൾ നൽകിയേക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മണ്ഡലകാലം വരുന്നതിനു മുന്പായി യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും പത്തനംതിട്ട കേന്ദ്രീകരിച്ച് സമരപരിപാടികൾ ശക്തമാക്കാനും തീരുമാനിച്ചു.
ബിജെപിയുടെ രഥയാത്രയും കോണ്ഗ്രസിന്റെ ജാഥകളും മണ്ഡലകാലത്തിനു നട തുറക്കുന്നതിനു മുന്പായി പത്തനംതിട്ടയിലെത്തും. യുവതീ പ്രവേശനത്തെ ന്യായീകരിച്ച് പ്രചാരണ പരിപാടികളുമായി സിപിഎമ്മും രംഗത്തുണ്ട്.
യുവതീ പ്രവേശനം നടന്നാൽ പ്രത്യാഘാതം ഗുരുതരം: കെ.പി. ശശികല
പത്തനംതിട്ട: നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല.
ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസത്തേക്ക് നട തുറക്കുന്പോഴേക്കും 1000 ലധികം പോലീസുകാരെ വിന്യസിപ്പിച്ച് ശബരിമലയും പരിസരവും യുദ്ധസമാന അന്തരീക്ഷത്തിലേക്കു പോലീസ് മാറ്റിയിരിക്കുകയാണ്. മാധ്യമങ്ങൾക്കു പ്രദേശത്തു വിലക്ക് ഏർപ്പെടുത്തി. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേട്ടുകേഴ് വി പോലുമില്ലാത്ത ഈ നടപടി അംഗീകരിക്കില്ലെന്നും വിശ്വാസികൾക്കു നേരെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാനാകില്ലെന്നും ശശികല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മാത്രം പിടിവാശിയാണ് ഇപ്പോഴത്തെ ഒരു അവസ്ഥ സംജാതമാക്കിയതെന്നും അവർ കുറ്റപ്പെടുത്തി. സമാധാനപരമായ ചെറുത്തുനില്പിലൂടെ വിശ്വാസികൾ സർക്കാർ നീക്കത്തെ അതിജീവിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരിദാസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണം: പ്രയാർ ഗോപാലകൃഷ്ണൻ
പത്തനംതിട്ട: ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാകാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.സത്യപ്രതിജ്ഞാലംഘനമാണ് പ്രസിഡന്റ് നടത്തിയിരിക്കുന്നത്. ശബരിമല തീർഥാടനകാലം പടിവാതിൽക്കലെത്തി നിൽക്കേ തീർഥാടകർക്കാവശ്യമായ ഒരു ക്രമീകരണവും ശബരിമലയി്ലുണ്ടായിട്ടില്ല.
ആചാരാനുഷ്ഠാനം പാലിക്കണമെന്നു മുറവിളി കൂട്ടുന്നവരെ വിലങ്ങുവയ്ക്കാൻ കൂട്ടുനിൽക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റെന്നും പ്രയാർ കുറ്റപ്പെടുത്തി.അടിച്ചൊതുക്കലിന്റെ മാർഗം ഉപേക്ഷിച്ച് അനുരഞ്ജനത്തിന്റെയും അവധാനതയുടെയും പാതയാണ് ദേവസ്വം ബോർഡും സർക്കാരും സ്വീകരിക്കേണ്ടത്. ഭൂരിപക്ഷ അഭിപ്രായം മാനിക്കുകയെന്നത് ജനാധിപത്യ സർക്കാരിന്റെ കടമയും കർത്തവ്യവുമാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
നിലവിലെ നാമജപപ്രളയം നേരിടാൻ സർക്കാരിനു കഴിയില്ല. അയ്യപ്പഭക്ത·ാരോടുള്ള വെല്ലുവിളി സർക്കാരും ദേവസ്വം ബോർഡും അവസാനിപ്പിക്കുകയാണ് വേണ്ടത്.
അടിയന്തരാവസ്ഥക്കാലത്തേക്കാൾ കൊടിയ പീഡനങ്ങളും മാധ്യമവിലക്കുമാണ് ഇപ്പോൾ. വിശ്വാസികളെ മാനസികമായി മുറിവേൽപിക്കുന്ന മുന്നൊരുക്കങ്ങളിൽ നിന്നു സർക്കാരും ദേവസ്വം ബോർഡും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല സംഘർഷം ഏറ്റവുമധികം ബാധിച്ചേക്കാവുന്ന പ്രദേശം എന്ന നിലയിൽ പോലീസും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഇന്നലെ രാത്രി നിരോധനാജ്ഞ നിലവിൽ വന്നതോടെ സമരങ്ങളും നാമജപങ്ങളും തത്കാലം പത്തനംതിട്ടയിലേക്കു കേന്ദ്രീകരിക്കുകയാണ്.
ചിത്തിര ആട്ടവിശേഷത്തിനായി രണ്ടുദിവസമാണ് നട തുറന്നുവച്ചിരിക്കുകയെങ്കിലും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സജീവമായി തുടർന്നും നിലനിൽക്കുന്നു. ശബരിമലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും പോലീസ് സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഐജി മനോജ് ഏബ്രഹാമിനു പത്തനംതിട്ടയുടെ പ്രത്യേക ചുമതല നൽകിയിരിക്കുകയാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട നേതാക്കൾ അടക്കം പത്തനംതിട്ടയിൽ ക്യാന്പ് ചെയ്തു വേണ്ട നിർദേശങ്ങൾ നൽകിയേക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മണ്ഡലകാലം വരുന്നതിനു മുന്പായി യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും പത്തനംതിട്ട കേന്ദ്രീകരിച്ച് സമരപരിപാടികൾ ശക്തമാക്കാനും തീരുമാനിച്ചു.
ബിജെപിയുടെ രഥയാത്രയും കോണ്ഗ്രസിന്റെ ജാഥകളും മണ്ഡലകാലത്തിനു നട തുറക്കുന്നതിനു മുന്പായി പത്തനംതിട്ടയിലെത്തും. യുവതീ പ്രവേശനത്തെ ന്യായീകരിച്ച് പ്രചാരണ പരിപാടികളുമായി സിപിഎമ്മും രംഗത്തുണ്ട്.
യുവതീ പ്രവേശനം നടന്നാൽ പ്രത്യാഘാതം ഗുരുതരം: കെ.പി. ശശികല
പത്തനംതിട്ട: നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല.
ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസത്തേക്ക് നട തുറക്കുന്പോഴേക്കും 1000 ലധികം പോലീസുകാരെ വിന്യസിപ്പിച്ച് ശബരിമലയും പരിസരവും യുദ്ധസമാന അന്തരീക്ഷത്തിലേക്കു പോലീസ് മാറ്റിയിരിക്കുകയാണ്. മാധ്യമങ്ങൾക്കു പ്രദേശത്തു വിലക്ക് ഏർപ്പെടുത്തി. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേട്ടുകേഴ് വി പോലുമില്ലാത്ത ഈ നടപടി അംഗീകരിക്കില്ലെന്നും വിശ്വാസികൾക്കു നേരെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാനാകില്ലെന്നും ശശികല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മാത്രം പിടിവാശിയാണ് ഇപ്പോഴത്തെ ഒരു അവസ്ഥ സംജാതമാക്കിയതെന്നും അവർ കുറ്റപ്പെടുത്തി. സമാധാനപരമായ ചെറുത്തുനില്പിലൂടെ വിശ്വാസികൾ സർക്കാർ നീക്കത്തെ അതിജീവിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരിദാസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണം: പ്രയാർ ഗോപാലകൃഷ്ണൻ
പത്തനംതിട്ട: ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാകാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.സത്യപ്രതിജ്ഞാലംഘനമാണ് പ്രസിഡന്റ് നടത്തിയിരിക്കുന്നത്. ശബരിമല തീർഥാടനകാലം പടിവാതിൽക്കലെത്തി നിൽക്കേ തീർഥാടകർക്കാവശ്യമായ ഒരു ക്രമീകരണവും ശബരിമലയി്ലുണ്ടായിട്ടില്ല.
ആചാരാനുഷ്ഠാനം പാലിക്കണമെന്നു മുറവിളി കൂട്ടുന്നവരെ വിലങ്ങുവയ്ക്കാൻ കൂട്ടുനിൽക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റെന്നും പ്രയാർ കുറ്റപ്പെടുത്തി.അടിച്ചൊതുക്കലിന്റെ മാർഗം ഉപേക്ഷിച്ച് അനുരഞ്ജനത്തിന്റെയും അവധാനതയുടെയും പാതയാണ് ദേവസ്വം ബോർഡും സർക്കാരും സ്വീകരിക്കേണ്ടത്. ഭൂരിപക്ഷ അഭിപ്രായം മാനിക്കുകയെന്നത് ജനാധിപത്യ സർക്കാരിന്റെ കടമയും കർത്തവ്യവുമാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
നിലവിലെ നാമജപപ്രളയം നേരിടാൻ സർക്കാരിനു കഴിയില്ല. അയ്യപ്പഭക്ത·ാരോടുള്ള വെല്ലുവിളി സർക്കാരും ദേവസ്വം ബോർഡും അവസാനിപ്പിക്കുകയാണ് വേണ്ടത്.
അടിയന്തരാവസ്ഥക്കാലത്തേക്കാൾ കൊടിയ പീഡനങ്ങളും മാധ്യമവിലക്കുമാണ് ഇപ്പോൾ. വിശ്വാസികളെ മാനസികമായി മുറിവേൽപിക്കുന്ന മുന്നൊരുക്കങ്ങളിൽ നിന്നു സർക്കാരും ദേവസ്വം ബോർഡും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.