+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെഡി. കോളജിലെ താത്കാലിക ജീവനക്കാരിയുടെ മരണം: യഥാസമയം വിദഗ്ധ പരിശോധനകൾ നടത്തി രോഗനിർണയിക്കാൻ കഴിയാത്തതിനാലെന്ന്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക വിഭാഗം (കണ്ടിജൻസി) ജീവനക്കാരി മരണപ്പെട്ടത് യഥാസമയം വിദഗ്ധ പ
മെഡി. കോളജിലെ താത്കാലിക ജീവനക്കാരിയുടെ മരണം: യഥാസമയം വിദഗ്ധ പരിശോധനകൾ നടത്തി  രോഗനിർണയിക്കാൻ കഴിയാത്തതിനാലെന്ന്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക വിഭാഗം (കണ്ടിജൻസി) ജീവനക്കാരി മരണപ്പെട്ടത് യഥാസമയം വിദഗ്ധ പരിശോധനകൾ നടത്തി രോഗനിർണയം നടത്തുവാൻ കഴിയാത്തതിനാലെന്ന് ആക്ഷേപം. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുടമാളൂർ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മേനാച്ചേരിയിൽ ജോസഫിന്‍റെ ഭാര്യ എൽസമ്മ (54) യാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്.

തലകറക്കത്തെത്തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ശേഷം രോഗനിർണയത്തിനായി പലതരത്തിലുള്ള ലാബ് പരിശോധനകൾ, എംആർഐ, സിടിസ്കാൻ തുടങ്ങി വിവിധ പരിശോധനകൾക്കു ഡോക്ടർമാർ നിർദേശിച്ചു. ഇതിനുള്ള പണം എത്സമ്മയുടെ വീട്ടുകാരുടെ കൈവശം ഇല്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ പരിശോധനകൾ സൗജന്യമായി ലഭിക്കുന്നതിന് ആശുപത്രി അധികൃതരെ സമീപിച്ചു. എന്നാൽ താത്കാലിക ജീവനക്കാർക്ക് സൗജന്യ പരിശോധനകൾ അനുവദനീയമല്ലെന്ന് അവർ അറിയിച്ചു.

ഏതാനും ദിവസം കഴിഞ്ഞ് വിവരം ഇവർ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ അറിയിച്ചു. അദ്ദേഹം എത്തി പരിശോധനകൾ നടത്തുവാൻ പണം കൊടുത്തു പരിശോധനകൾ നടത്തിത്തുടങ്ങിയപ്പോഴേക്കും രോഗം മൂർച്ഛിക്കുകയും രോഗി മരണപ്പെടുകയും ചെയ്തു. 32 വർഷം ജോലി ചെയ്ത ജീവനക്കാരിക്കു സൗജന്യ പരിശോധന നല്കാൻ ആശുപത്രി അധികൃതർ തയാറായിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

32 വർഷം മുൻപ് 10 രൂപാ ദിവസക്കൂലിക്ക് കയറിയ എൽസമ്മ ഉൾപ്പെടെയുള്ള ശുചീകരണ ജീവനക്കാർക്ക് ഇപ്പോൾ ജോലിയുള്ള ദിവസം 300 രൂപയാണ് കൂലി. ഈ പണം കൊണ്ടാണ് പൂർണമായി തളർന്ന് കിടക്കുന്ന ഒരു മകനെയും രോഗിയായ മറ്റൊരു മകനേയും സംരംക്ഷിക്കുന്നത്. ഭർത്താവ് ജോസഫ് ഓട്ടോ ഡ്രൈവർ ആണെങ്കിലും വലിയ വരുമാനമില്ലാത്തതിനാൽ വളരെ കഷ്ടപ്പാടിലാണ് ഈ കുടുംബം ജീവിക്കുന്നത്.

എൽസമ്മയുടെ കഷ്ട‌പ്പാടുകൾ കാണിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇപ്പോഴത്തെ സർക്കാരിനും നിരവധി അപേക്ഷകൾ നൽകിയിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല. സ്വന്തമായി വീടോ, വീട് വയ്ക്കുന്നതിനുള്ള ഭൂമിയോ അല്ലെങ്കിൽ സ്ഥിര നിയമനമോ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളുമായി എൽസമ്മ കയറിയിറങ്ങാത്ത മന്ത്രി ഭവനങ്ങളോ ഓഫീസുകളോ ഇല്ല. ഇവരുടെ വിവാഹശേഷം കാൻസർ വിഭാഗത്തിലെ റേഡിയേഷൻ യൂണിറ്റിലെ ഡ്യൂട്ടി ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ല.

റേഡിയേഷൻ രശ്മിയേറ്റതിന്‍റെ പരിണിതഫലമായാണ് ഒരു കുട്ടിക്ക് ജന്മനാ തളർച്ച ബാധിച്ചതെന്നും മറ്റൊരു മകൻ നിത്യരോഗിയായി കഴിയുന്നതെന്നും രേഖകൾ സാക്ഷ്യപ്പെടുത്തി ഇവർ പറയുമായിരുന്നു. എന്നാൽ ഇവർ ദീർഘകാലമായി ഉന്നയിച്ചിരുന്ന പരാതികൾ ഒന്നു ശ്രദ്ധിക്കുവാൻ മാറി മാറി വരുന്ന സർക്കാരുകളോ ആശുപത്രി അധികൃതരോ തയ്യാറായില്ല.

പരാതികളും അപേക്ഷകളും നൽകി മടുത്ത അവർക്ക് അവർ 32 വർഷം ജോലി ചെയ്ത സ്ഥാപനഅധികൃതരും മാനുഷിക പരിഗണനയും നൽകിയില്ലെന്നാണു സഹപ്രവർത്തകരും മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന വിവിധ യൂണിനുകളിൽപ്പെട്ട ജീവനക്കാരും പറയുന്നത്. ബന്ധുക്കൾ ഇല്ലാത്തവർക്കു മുഴുവൻ പരിശോധനകളും ചികിത്സകളും പൂർണമായും സൗജന്യമായി ചെയ്യുന്പോൾ ഇവരെക്കൂടി ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും ചികിത്സ നൽകാമായിരുന്നുവെന്നാണു ജീവനക്കാരുടെ അഭിപ്രായം

എന്നാൽ ആശുപത്രിയിലെ കണ്ടിജൻസി, എച്ച്ഡിസി, കുടുബശ്രീ എന്നീ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നവർക്കു യാതൊരുവിധ സൗജന്യങ്ങളും ചികിത്സ സംബന്ധമായി ചെയ്യുവാൻ സാധ്യമല്ലെന്നാണ് ആശുപത്രി അധികൃതരുടെ തീരുമാനം.