കോട്ടയം: നദികളെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്ഥാപനവൽകൃതമായ സംവിധാനം വേണമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞർ. എംജി സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസും ജപ്പാനിലെ സോഫിയ സർവകലാശാലയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്സിലും സംയുക്തമായി ’സുസ്ഥിര ജലവിഭവ പരിപാലനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായി മീനച്ചിലാറും വേന്പനാട്ട് കായലും സന്ദർശിക്കവേയാണ് ശാസ്ത്രജ്ഞരുടെ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
നദികളുടെ കാര്യത്തിൽ സുസ്ഥിരമായ പരിപാലനം സംസ്ഥാനത്ത് നടക്കുന്നില്ലെന്നു ശാസത്രജ്ഞർ വിലയിരുത്തി. ഖര-ദ്രവ മാലിന്യമൊഴുക്കാതിരിക്കുക, കുടിവെള്ളത്തിനായി ഫലപ്രദമായി ഉപയോഗിക്കുക, വരും തലമുറകൾക്ക് ഉപയോഗപ്രദമാകും വിധം പരിപാലിക്കുക, നദീകൈയേറ്റം ഒഴിവാക്കുക എന്നിവ നടപ്പാകണമെങ്കിൽ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നനിലയിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് നദീപരിപാലനം നടത്തണമെന്ന് ജപ്പാൻ സോഫിയ സർവകലാശാലയിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോണ്മെന്റൽ സ്റ്റഡീസ് ഡയറക്ടർ പ്രഫ. ഹുവാങ് ഗുവാങ്വെ പറഞ്ഞു. ജപ്പാനിൽ നദീപരിപാലനത്തിനു സ്ഥാപനവൽകൃത സംവിധാനമാണു നടപ്പാക്കിയിട്ടുള്ളതെന്നും വിജയപ്രദമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നദികളിലേക്കു മലിനജലം ഒഴുക്കുന്നതു തടയാൻ ശുദ്ധീകരണ സംവിധാനങ്ങൾ വേണമെന്നു പ്രഫ. കെയ്കോ ഹിരോ പറഞ്ഞു. ഡോ. നൊബുഹിറോ സുസുക്കി, പ്രഫ. ജെ.ജി. റേ, പ്രഫ. ഇന്ദുലേഖ, ഡോ. കെ. മധുസൂദനൻ, ഡോ. ജിതേഷ് കൃഷ്ണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മീനച്ചിലാറിന്റെ ഈരാറ്റുപേട്ട മുതൽ വേന്പനാട്ടുകായൽ വരെയുള്ള ഭാഗങ്ങൾ സംഘം സന്ദർശിച്ചു. മീനച്ചിലാറിന്റെ ജൈവഘടനയെ നശിപ്പിക്കുംവിധം മാലിന്യമൊഴുക്കുന്നതായും കൈയ്യേറ്റങ്ങളുണ്ടെന്നും സംഘം വിലയിരുത്തി.
നദികളുടെ കാര്യത്തിൽ സുസ്ഥിരമായ പരിപാലനം സംസ്ഥാനത്ത് നടക്കുന്നില്ലെന്നു ശാസത്രജ്ഞർ വിലയിരുത്തി. ഖര-ദ്രവ മാലിന്യമൊഴുക്കാതിരിക്കുക, കുടിവെള്ളത്തിനായി ഫലപ്രദമായി ഉപയോഗിക്കുക, വരും തലമുറകൾക്ക് ഉപയോഗപ്രദമാകും വിധം പരിപാലിക്കുക, നദീകൈയേറ്റം ഒഴിവാക്കുക എന്നിവ നടപ്പാകണമെങ്കിൽ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നനിലയിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് നദീപരിപാലനം നടത്തണമെന്ന് ജപ്പാൻ സോഫിയ സർവകലാശാലയിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോണ്മെന്റൽ സ്റ്റഡീസ് ഡയറക്ടർ പ്രഫ. ഹുവാങ് ഗുവാങ്വെ പറഞ്ഞു. ജപ്പാനിൽ നദീപരിപാലനത്തിനു സ്ഥാപനവൽകൃത സംവിധാനമാണു നടപ്പാക്കിയിട്ടുള്ളതെന്നും വിജയപ്രദമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നദികളിലേക്കു മലിനജലം ഒഴുക്കുന്നതു തടയാൻ ശുദ്ധീകരണ സംവിധാനങ്ങൾ വേണമെന്നു പ്രഫ. കെയ്കോ ഹിരോ പറഞ്ഞു. ഡോ. നൊബുഹിറോ സുസുക്കി, പ്രഫ. ജെ.ജി. റേ, പ്രഫ. ഇന്ദുലേഖ, ഡോ. കെ. മധുസൂദനൻ, ഡോ. ജിതേഷ് കൃഷ്ണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മീനച്ചിലാറിന്റെ ഈരാറ്റുപേട്ട മുതൽ വേന്പനാട്ടുകായൽ വരെയുള്ള ഭാഗങ്ങൾ സംഘം സന്ദർശിച്ചു. മീനച്ചിലാറിന്റെ ജൈവഘടനയെ നശിപ്പിക്കുംവിധം മാലിന്യമൊഴുക്കുന്നതായും കൈയ്യേറ്റങ്ങളുണ്ടെന്നും സംഘം വിലയിരുത്തി.