കണമല: റോഡിലെ വേഗത നിയന്ത്രണമായി സ്ഥാപിച്ചിരുന്ന ഹമ്പുകൾ നീക്കിയതാണ് ഇന്നലെ അട്ടി വളവിൽ നിന്നു താഴ്ചയിലേക്ക് ചരക്കു ലോറി മറിഞ്ഞുണ്ടായ അപകടത്തിന് കാരണമെന്ന് പോലീസും നാട്ടുകാരും. ദേശീയ പാതയിൽ ഹമ്പുകൾ പാടില്ലെന്ന നിയമം മൂലമാണ് കഴിഞ്ഞയിടെ ടാറിംഗ് നടത്തിയപ്പോൾ ഹമ്പുകൾ മാറ്റിയത്.
ഒട്ടേറെ അപകടങ്ങളും നിരവധി പേരുടെ മരണവും മുൻ നിർത്തി കണമല ഇറക്കത്തിൽ സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായാണ് വളവുകൾക്ക് ഏതാനും മീറ്റർ മുമ്പിൽ റോഡിന് കുറുകെ ഹമ്പുകൾ സ്ഥാപിച്ചത്. ഒപ്പം താഴ്ചയോടു ചേർന്ന റോഡിന്റെ വശങ്ങൾ പൂർണമായി ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരുന്നു. കൊടും വളവുകൾ നിറഞ്ഞ ഇറക്കത്തിൽ വാഹന വേഗത പരമാവധി കുറയ്ക്കുന്നതിന് ഹമ്പുകൾ സഹായിച്ചിരുന്നു. ഇത്തവണ തീർഥാടനകാലത്ത് അന്യസംസ്ഥാന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്നും ഹമ്പുകൾ സ്ഥാപിക്കണമെന്നും ദേശീയ പാത അധികൃതരോട് പോലീസ് കത്ത് നൽകി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പോലീസിലെ സ്പെഷൽ ബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഹമ്പുകൾക്ക് പകരം കനം കുറഞ്ഞ റബർ സ്ട്രിപ്പറുകൾ സ്ഥാപിക്കാമെന്നാണ് മരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് അപകട സാധ്യതക്ക് പരിഹാരമായില്ലെങ്കിൽ മുൻ കാലങ്ങളിൽ നടപ്പിലാക്കിയ വലിയ വാഹങ്ങൾ സഞ്ചരിക്കുന്നത് നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് പോലീസ് വകുപ്പ് ആലോചിക്കുന്നത്.
അട്ടിവളവിലെ ക്രാഷ് ബാരിയർ ഇടയ്ക്ക് വെച്ചുമുറിച്ച് വഴി നിർമിച്ചത് ബാരിയറുകളുടെ ശേഷി ദുർബലമാക്കിയെന്ന ആക്ഷേപമുണ്ട്. കണമല ഇറക്കത്തിന് പകരം സുരക്ഷിത ബദൽ പാതയായി പ്രഖ്യാപിച്ചു നിർമിച്ച കീരിത്തോട് റോഡ് കണമല ഇറക്കത്തെക്കാൾ അതീവ അപകടകരമാണ്. ഈ റോഡ് സുരക്ഷിതമല്ലെന്ന കാരണം ഉയർത്തി തീർഥാടനകാലത്ത് ഗതാഗതം വിലക്കിയിരിക്കുകയാണ് പോലീസ്.
ഒട്ടേറെ അപകടങ്ങളും നിരവധി പേരുടെ മരണവും മുൻ നിർത്തി കണമല ഇറക്കത്തിൽ സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായാണ് വളവുകൾക്ക് ഏതാനും മീറ്റർ മുമ്പിൽ റോഡിന് കുറുകെ ഹമ്പുകൾ സ്ഥാപിച്ചത്. ഒപ്പം താഴ്ചയോടു ചേർന്ന റോഡിന്റെ വശങ്ങൾ പൂർണമായി ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരുന്നു. കൊടും വളവുകൾ നിറഞ്ഞ ഇറക്കത്തിൽ വാഹന വേഗത പരമാവധി കുറയ്ക്കുന്നതിന് ഹമ്പുകൾ സഹായിച്ചിരുന്നു. ഇത്തവണ തീർഥാടനകാലത്ത് അന്യസംസ്ഥാന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്നും ഹമ്പുകൾ സ്ഥാപിക്കണമെന്നും ദേശീയ പാത അധികൃതരോട് പോലീസ് കത്ത് നൽകി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പോലീസിലെ സ്പെഷൽ ബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഹമ്പുകൾക്ക് പകരം കനം കുറഞ്ഞ റബർ സ്ട്രിപ്പറുകൾ സ്ഥാപിക്കാമെന്നാണ് മരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് അപകട സാധ്യതക്ക് പരിഹാരമായില്ലെങ്കിൽ മുൻ കാലങ്ങളിൽ നടപ്പിലാക്കിയ വലിയ വാഹങ്ങൾ സഞ്ചരിക്കുന്നത് നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് പോലീസ് വകുപ്പ് ആലോചിക്കുന്നത്.
അട്ടിവളവിലെ ക്രാഷ് ബാരിയർ ഇടയ്ക്ക് വെച്ചുമുറിച്ച് വഴി നിർമിച്ചത് ബാരിയറുകളുടെ ശേഷി ദുർബലമാക്കിയെന്ന ആക്ഷേപമുണ്ട്. കണമല ഇറക്കത്തിന് പകരം സുരക്ഷിത ബദൽ പാതയായി പ്രഖ്യാപിച്ചു നിർമിച്ച കീരിത്തോട് റോഡ് കണമല ഇറക്കത്തെക്കാൾ അതീവ അപകടകരമാണ്. ഈ റോഡ് സുരക്ഷിതമല്ലെന്ന കാരണം ഉയർത്തി തീർഥാടനകാലത്ത് ഗതാഗതം വിലക്കിയിരിക്കുകയാണ് പോലീസ്.