ആലക്കോട്: ആലക്കോട് ടൗണിലെ ബൈപ്പാസ് റോഡുകൾ തകർന്നു യാത്ര ദുഷ്കരമായി. റോഡ് തകര്‍ന്നിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിംഗ് നടത്തിയതിനു ശേഷം അറ്റകുറ്റപ്പണികള്‍ പോലും നടക്കാതെ വന്നതോടെയാണ് റോഡ് കുണ്ടും കുഴിയുമായത്.
റോഡിന്റെ ശോച്യാവസ്ഥ വാഹനങ്ങളെ തകരാറിലാക്കുന്നതിനാൽ ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും ഇതുവഴി സർവീസ് നടത്താൻ ഇപ്പോൾ മടിക്കുകയാണ്. ഇക്കാരണത്താൽ നാട്ടുകാരും ഓട്ടോറിക്ഷാ ജീവനക്കാരും തമ്മിൽ കഴിഞ്ഞദിവസം രൂക്ഷമായ വാക്കുതർക്കവും ഉണ്ടായി. കാല്‍നട യാത്രക്കാരുടെയും സ്കൂൾ കുട്ടികളുടേയും ദേഹത്ത് ഇളകിക്കിടക്കുന്ന കല്ല് തെറിക്കുന്നതും നിത്യസംഭവമാണ്. ആലക്കോട് റോഡ്, സെന്റ് ആന്റണീസ് ലാബ് - ബസ് സ്റ്റാൻഡ് റോഡ് എന്നിവയാണ് തകർന്നുതരിപ്പണമായി കിടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിംഗ് നടത്തിയതിനു ശേഷം അറ്റകുറ്റപ്പണികള്‍ പോലും നടക്കാതെ വന്നതോടെയാണ് റോഡ് കുണ്ടും കുഴിയുമായത്.
റോഡിന്റെ ശോച്യാവസ്ഥ വാഹനങ്ങളെ തകരാറിലാക്കുന്നതിനാൽ ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും ഇതുവഴി സർവീസ് നടത്താൻ ഇപ്പോൾ മടിക്കുകയാണ്. ഇക്കാരണത്താൽ നാട്ടുകാരും ഓട്ടോറിക്ഷാ ജീവനക്കാരും തമ്മിൽ കഴിഞ്ഞദിവസം രൂക്ഷമായ വാക്കുതർക്കവും ഉണ്ടായി. കാല്‍നട യാത്രക്കാരുടെയും സ്കൂൾ കുട്ടികളുടേയും ദേഹത്ത് ഇളകിക്കിടക്കുന്ന കല്ല് തെറിക്കുന്നതും നിത്യസംഭവമാണ്. ആലക്കോട് റോഡ്, സെന്റ് ആന്റണീസ് ലാബ് - ബസ് സ്റ്റാൻഡ് റോഡ് എന്നിവയാണ് തകർന്നുതരിപ്പണമായി കിടക്കുന്നത്.