+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറളം ഫാമിൽ കാട്ടാനക്കുട്ടി ചെരിഞ്ഞനിലയിൽ

ഇരിട്ടി : ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരു വയസ് പ്രായമുള്ള കൊമ്പനാനക്കുട്ടിയെയാണ് ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവ
ആറളം ഫാമിൽ കാട്ടാനക്കുട്ടി  ചെരിഞ്ഞനിലയിൽ
ഇരിട്ടി : ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരു വയസ് പ്രായമുള്ള കൊമ്പനാനക്കുട്ടിയെയാണ് ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഫാമിലെ പുനരധിവാസ മേഖലയില്‍ ആദിവാസി വയോധികയെ കുടില്‍ തകര്‍ത്ത് കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതേത്തുടര്‍ടന്ന് നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫാമില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉടനടി തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വനപാലകര്‍ ആനകളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിനിടെ ഫാമിന്‍റെ അധീനതയിലുള്ള ആറ്, ഏഴ് ബ്ലോക്കുകളുടെ അതിര്‍ത്തിയില്‍ കാടുമൂടിക്കിടക്കുന്ന കശുമാവിന്‍ തോട്ടത്തില്‍ ആനകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായി കണ്ടെത്തി. നിരീക്ഷണത്തിനിടെ അവശനിലയില്‍ കിടക്കുന്ന ആനയ്ക്കുചുറ്റും മറ്റ് ആനകൾ കൂടിനില്‍ക്കുകയാണെന്ന് മനസിലായതോടെ ഹെലികാമിന്‍റെ സഹായത്തോടെ നിരീക്ഷണം നടത്തുകയായിരുന്നു.

അഖില്‍ പുതുശേരിയുടെ നേതൃത്വത്തില്‍ ഹെലികാമുപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ആനക്കുട്ടി ചെരിഞ്ഞതാണെന്നു വ്യക്തമായത്. തുടർന്ന് അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ ആനകളെ തുരത്തിയശേഷം കാട്ടാനക്കുട്ടിയുടെ ജഡത്തിന് സമീപമെത്തുകയായിരുന്നു. ശരീരത്തില്‍ എവിടെയും സംശയകരമായ നിലയിലുള്ള മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ വിനു പറഞ്ഞു. വളയഞ്ചാല്‍ വന്യജീവി സങ്കേതം ഓഫീസിലെത്തിച്ച ജഡം വനംവകുപ്പ് അസി. സര്‍ജന്‍ ഡോ.എ. അരുണ്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വനമേഖലയില്‍ മറവ് ചെയ്തു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. അസി. വൈഡ് ലൈഫ് വാര്‍ഡന്‍ ജയപ്രകാശ്, റേഞ്ച് ഓഫീസര്‍ വിനു എന്നിവരെ കൂടാതെ ഡപ്യൂട്ടി റേഞ്ചര്‍ ആനന്ദന്‍, എസ്എഫ്ഒമാരായ ജിജില്‍, ഷാജി, വൈല്‍ഡ് ലൈഫ് ഫോറസ്റ്റര്‍ ശശി, ആര്‍ആര്‍ ടി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനകളെ നിരീക്ഷിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി സ്ഥലത്തെത്തിയത്.