തളിപ്പറമ്പ്: പിലാത്തറ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി 15 വര്‍ഷത്തിലേറെയായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍.
ചെറുപുഴയില്‍ ക്ലിനിക്ക് നടത്തുന്ന കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഷാ മേനോനെ(48) യാണ് തളിപ്പറന്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പോലീസും ഡിവൈഎസ്പിയുടെ സ്ക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് പിടികൂടിയത്.
പരാതിക്കാരിയുടെ സ്വത്ത് തട്ടിയെടുത്തതായും പരാതിയുണ്ട്. ഐപിസി 376(ബലാത്സംഗം), 420 (വഞ്ചന), 403, 406(വിശ്വാസവഞ്ചന, സ്വത്ത് തട്ടിയെടുക്കല്‍) എന്നീ വകുപ്പുകൾ പ്രകാരമാണ് ഡോക്ടർക്കെതിരേ കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്നു മോഹിപ്പിച്ച് ഇത്രയും വര്‍ഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടര്‍ക്ക് നിയമാനുസൃതമായ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചെറുപുഴയില്‍ ക്ലിനിക്ക് നടത്തുന്ന കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഷാ മേനോനെ(48) യാണ് തളിപ്പറന്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പോലീസും ഡിവൈഎസ്പിയുടെ സ്ക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് പിടികൂടിയത്.
പരാതിക്കാരിയുടെ സ്വത്ത് തട്ടിയെടുത്തതായും പരാതിയുണ്ട്. ഐപിസി 376(ബലാത്സംഗം), 420 (വഞ്ചന), 403, 406(വിശ്വാസവഞ്ചന, സ്വത്ത് തട്ടിയെടുക്കല്‍) എന്നീ വകുപ്പുകൾ പ്രകാരമാണ് ഡോക്ടർക്കെതിരേ കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്നു മോഹിപ്പിച്ച് ഇത്രയും വര്‍ഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടര്‍ക്ക് നിയമാനുസൃതമായ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.