ഇരിട്ടി: തലശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി റവന്യു ഭൂമിയില്‍ കൈയേറിയ കെട്ടിടം പൊളിച്ച് മാറ്റാന്‍ എത്തിയ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൈയേറ്റം പൊളിച്ച് നീക്കാനാവാതെ മടങ്ങി. ഇന്നലെ വൈകുന്നേരം പഴയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം.
വ്യാപാരികള്‍ സമ്മതം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊളിച്ച് നീക്കാനെത്തിയതെന്നും എന്നാല്‍ ഒരു വിഭാഗം ഇതിനെ നോട്ടീസ് നല്‍കിയിട്ട് പൊളിച്ചാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍ക്കുകയായിരുന്നുവെന്നും തഹസില്‍ദാര്‍ പറഞ്ഞു. കൈയേറ്റം സംബന്ധിച്ച് ഓരോ കെട്ടിട ഉടമയ്ക്കും സര്‍വേ പ്ലാന്‍ ഉൾപ്പെടെ അടുത്തയാഴ്ച നല്കി പോലീസ് സംരക്ഷണത്തോടെ കൈയേറ്റം മുഴുവന്‍ പൊളിച്ച് നീക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
വ്യാപാരികള്‍ സമ്മതം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊളിച്ച് നീക്കാനെത്തിയതെന്നും എന്നാല്‍ ഒരു വിഭാഗം ഇതിനെ നോട്ടീസ് നല്‍കിയിട്ട് പൊളിച്ചാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍ക്കുകയായിരുന്നുവെന്നും തഹസില്‍ദാര്‍ പറഞ്ഞു. കൈയേറ്റം സംബന്ധിച്ച് ഓരോ കെട്ടിട ഉടമയ്ക്കും സര്‍വേ പ്ലാന്‍ ഉൾപ്പെടെ അടുത്തയാഴ്ച നല്കി പോലീസ് സംരക്ഷണത്തോടെ കൈയേറ്റം മുഴുവന്‍ പൊളിച്ച് നീക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.