വിഴിഞ്ഞം: ഹാജർ തികയാത്തതിനാൽ പരീക്ഷയെഴുതാൻ കഴിയില്ലെന്നറിഞ്ഞ കാറ്ററിംഗ് കോളജ് വിദ്യാർഥി താമസ സ്ഥലത്ത് ജീവനൊടുക്കി.കേന്ദ്ര സർക്കാർ സ്ഥാപനമായ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോളജിലെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ വിഭാഗം രണ്ടാം വർഷ വിദ്യാർഥി പശ്ചിമ ബംഗാൾ സ്വദേശി സ്വർണേന്ദു മുഖർജി(18) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.കോളജിന് സമീപത്തെ ഒരു വീടിന്റെ രണ്ടാം നിലയിൽ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്വർണേന്ദു. ഇന്നലെ രാവിലെ സ്വർണേന്ദു കോളജിൽ എത്തിയിരുന്നു.
ഹാജർ തികയാത്തതിനാൽ പരിക്ഷയെഴുതാൻ കഴിയില്ലെന്നറിഞ്ഞ് മനോവിഷമത്തിലായ സ്വർണേന്ദു മുറിയിലേക്ക് പോകണമെന്നറിയിച്ച് സുഹൃത്തിനോട് താക്കോൽ വാങ്ങി മടങ്ങിയിരുന്നു.
ഏറെ നേരം കാണാതെ വന്നതോടെ തിരക്കിയെത്തിയ സഹപാഠിയാണ് ഫാനിന്റെ ഹൂക്കിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തിയതെന്ന് കോവളം പോലീസ് അറിയിച്ചു.
കോളജ് അധികൃതരുടെ കടുംപിടിത്തമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചും മരണമറിഞ്ഞിട്ടും കോളജിന് പുറത്തു നടന്ന സംഭവമെന്ന നിലയിൽ കാര്യങ്ങൾഗൗരവമായെടുക്കാത്ത കോളജധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചും വിദ്യാർഥികൾ രംഗത്തെത്തി. മണിക്കൂറുകളോളം വിദ്യാർഥികൾ കോളജ് ഉപരോധിച്ചു.
തുടർന്ന് കോവളം പോലീസ് കോളജ് അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാനുള്ള കാരണത്തക്കുറിച്ചന്വേഷിച്ച് തുടർനടപടി സ്വീകരിക്കും എന്നുറപ്പു നല്കിയതോടെ വൈകുന്നേരം അഞ്ചോടെയാണ് ഉപരോധമവസാനിപ്പിച്ച് വിദ്യാർഥികൾ പിരിഞ്ഞ് പോയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും മകൻ മരിച്ചതറിഞ്ഞ മാതാപിതാക്കൾ ഇന്ന് രാവിലെയോടെ തിരുവനന്തപുരത്തെത്തുമെന്നും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.കോളജിന് സമീപത്തെ ഒരു വീടിന്റെ രണ്ടാം നിലയിൽ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്വർണേന്ദു. ഇന്നലെ രാവിലെ സ്വർണേന്ദു കോളജിൽ എത്തിയിരുന്നു.
ഹാജർ തികയാത്തതിനാൽ പരിക്ഷയെഴുതാൻ കഴിയില്ലെന്നറിഞ്ഞ് മനോവിഷമത്തിലായ സ്വർണേന്ദു മുറിയിലേക്ക് പോകണമെന്നറിയിച്ച് സുഹൃത്തിനോട് താക്കോൽ വാങ്ങി മടങ്ങിയിരുന്നു.
ഏറെ നേരം കാണാതെ വന്നതോടെ തിരക്കിയെത്തിയ സഹപാഠിയാണ് ഫാനിന്റെ ഹൂക്കിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തിയതെന്ന് കോവളം പോലീസ് അറിയിച്ചു.
കോളജ് അധികൃതരുടെ കടുംപിടിത്തമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചും മരണമറിഞ്ഞിട്ടും കോളജിന് പുറത്തു നടന്ന സംഭവമെന്ന നിലയിൽ കാര്യങ്ങൾഗൗരവമായെടുക്കാത്ത കോളജധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചും വിദ്യാർഥികൾ രംഗത്തെത്തി. മണിക്കൂറുകളോളം വിദ്യാർഥികൾ കോളജ് ഉപരോധിച്ചു.
തുടർന്ന് കോവളം പോലീസ് കോളജ് അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാനുള്ള കാരണത്തക്കുറിച്ചന്വേഷിച്ച് തുടർനടപടി സ്വീകരിക്കും എന്നുറപ്പു നല്കിയതോടെ വൈകുന്നേരം അഞ്ചോടെയാണ് ഉപരോധമവസാനിപ്പിച്ച് വിദ്യാർഥികൾ പിരിഞ്ഞ് പോയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും മകൻ മരിച്ചതറിഞ്ഞ മാതാപിതാക്കൾ ഇന്ന് രാവിലെയോടെ തിരുവനന്തപുരത്തെത്തുമെന്നും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും പോലീസ് പറഞ്ഞു.