തിരുവനന്തപുരം: മണ്വിളയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാമിലി പ്ലാസ്റ്റിക്ക് ഫാക്ടറിയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന ഇന്നു പൂർത്തിയാക്കും.
ഇന്നലെ പരിശോധനകൾ പൂർത്തിയാക്കാനായില്ലെന്നും തുടർ പരിശോധനകൾ ഇന്നു നടത്തുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.ആദിത്യ ദീപികയോടു പറഞ്ഞു. ഇന്നലെ ഫോറൻസിക്, സയന്റിഫിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സപ്ലോസിസ് അനാലിസിസ് വിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ എത്തി പരിശോധന നടത്തിയിരുന്നു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ആർ. റാഹിലയുടെ നേതൃത്വത്തിലുള്ള ഏഴംഗ ഫോറൻസിക് സംഘമാണ് ഇന്നലെ11.30 ഓടെ ഫാക്ടറിയിൽ എത്തി പരിശോധന നടത്തിയത്.
തീപിടിത്തം തുടങ്ങിയതായി ജീവനക്കാർ ചൂണ്ടിക്കാണിച്ച സ്ഥലം, നിർമാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, യന്ത്രസംവിധാനങ്ങൾ, വയറിംഗ്, തീപിടുത്തിൽ പൂർണമായി കത്തി നശിച്ച കെട്ടിടം, തൊട്ടടുത്ത് തീ ബാധിക്കാതെ ഉണ്ടായിരുന്ന കെട്ടിടം തുടങ്ങിയവ പരിശോധിച്ചു. ഇതിന്റെ തുടർ തെളിവെടുപ്പുകൾ ഇന്നു പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഡിജിപിയുടെ നിർദേശപ്രകാരം ക്രൈം ബ്രാഞ്ചിന്റെയും ഫയർഫോഴ്സിന്റെയും ഫോറൻസിക് സയൻസിലെ വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ആർ. അനിൽകുമാർ, അഗ്നിശമന സേന വിഭാഗത്തിന്റെ അന്വേഷണ ചുമതലയിലുള്ള ടെക്നിക്കൽ ഡയറക്ടർ ആർ. പ്രസാദ് ,റീജണൽ ഫയർ ഓഫീസർ നൗഷാദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർമാരായ ബീന,മുനീർ എന്നിവർ പരിശോധനയ്ക്ക് എത്തി.
അതേസമയം തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്ന് തീപിടിത്തമുണ്ടായ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി സന്ദർശിക്കും. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. 12 മണിക്കൂറിലേറെ നീണ്ട ശ്രമിത്തിനിടെയാണ് ഫയർഫോഴ്സ് തീ പൂർണമായും അണച്ചത്.
ഇന്നലെ പരിശോധനകൾ പൂർത്തിയാക്കാനായില്ലെന്നും തുടർ പരിശോധനകൾ ഇന്നു നടത്തുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.ആദിത്യ ദീപികയോടു പറഞ്ഞു. ഇന്നലെ ഫോറൻസിക്, സയന്റിഫിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സപ്ലോസിസ് അനാലിസിസ് വിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ എത്തി പരിശോധന നടത്തിയിരുന്നു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ആർ. റാഹിലയുടെ നേതൃത്വത്തിലുള്ള ഏഴംഗ ഫോറൻസിക് സംഘമാണ് ഇന്നലെ11.30 ഓടെ ഫാക്ടറിയിൽ എത്തി പരിശോധന നടത്തിയത്.
തീപിടിത്തം തുടങ്ങിയതായി ജീവനക്കാർ ചൂണ്ടിക്കാണിച്ച സ്ഥലം, നിർമാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, യന്ത്രസംവിധാനങ്ങൾ, വയറിംഗ്, തീപിടുത്തിൽ പൂർണമായി കത്തി നശിച്ച കെട്ടിടം, തൊട്ടടുത്ത് തീ ബാധിക്കാതെ ഉണ്ടായിരുന്ന കെട്ടിടം തുടങ്ങിയവ പരിശോധിച്ചു. ഇതിന്റെ തുടർ തെളിവെടുപ്പുകൾ ഇന്നു പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഡിജിപിയുടെ നിർദേശപ്രകാരം ക്രൈം ബ്രാഞ്ചിന്റെയും ഫയർഫോഴ്സിന്റെയും ഫോറൻസിക് സയൻസിലെ വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ആർ. അനിൽകുമാർ, അഗ്നിശമന സേന വിഭാഗത്തിന്റെ അന്വേഷണ ചുമതലയിലുള്ള ടെക്നിക്കൽ ഡയറക്ടർ ആർ. പ്രസാദ് ,റീജണൽ ഫയർ ഓഫീസർ നൗഷാദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർമാരായ ബീന,മുനീർ എന്നിവർ പരിശോധനയ്ക്ക് എത്തി.
അതേസമയം തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്ന് തീപിടിത്തമുണ്ടായ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി സന്ദർശിക്കും. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. 12 മണിക്കൂറിലേറെ നീണ്ട ശ്രമിത്തിനിടെയാണ് ഫയർഫോഴ്സ് തീ പൂർണമായും അണച്ചത്.