വടകര: മലയാള ഭാഷാ പരിപോഷണത്തിന് തന്റേതായ സംഭാവന നൽകുകയാണ് തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ വടയക്കണ്ടി നാരായണൻ.
പഠിപ്പിക്കുന്നത് ഇംഗ്ലീഷാണെങ്കിലും മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും അതിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയാണ് നാരായണൻ. സ്കൂൾ കലോത്സവങ്ങളെ മലയാളഭാഷയോടൊപ്പം ചേർത്ത് നിർത്താൻ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ വേറിട്ടതാകുന്നു.
സാധാരണ കലോത്സവ അനൗണ്സ്മെന്റ് (അനുഖ്യാതി ) മലയാളവും ഇംഗ്ലീഷും കൂടിക്കുഴഞ്ഞ് മംഗ്ലീഷിൽ ആണല്ലോ കേൾക്കാറ്. ഉദാ: ’മേക്കപ്പ് കഴിഞ്ഞ പാർട്ടിസിപ്പൻസ് സ്റ്റേജിന് പിന്നിൽ റിപ്പോർട്ട് ചെയ്യണം’ എന്നാൽ വടയക്കണ്ടി നാരായണൻ പറയുന്നത് ഇങ്ങനെ. ’വേദീചാലകന്റെ കൈയിലെ സമയസൂചികയിൽ ഇപ്പോൾ സമയം 11 മണി. കൃത്യം 11.15നകം വേദിയിൽ നടന്നുകൊണ്ടിരിക്കുന്ന പെണ്കുട്ടികളുടെ സംഘനൃത്ത മത്സരത്തിലെ നാലാമത്തെ വൃന്ദത്തിലെ 2631 എന്ന സംഖ്യ പ്രതിനിധാനംചെയ്യുന്ന മത്സര സംഘം ചമയവും വസ്ത്രധാരണവും പൂർത്തിയാക്കി വേദിക്ക് പിന്നിൽ എത്തിച്ചേരാത്ത പക്ഷം മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടും എന്ന് ഖേദപൂർവം അറിയിക്കുന്നു.’
25 വർഷത്തിലേറെയായി നാരായണൻ ഇത് തുടരുന്നു. ഉപജില്ല, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിരം അനുഖ്യാതാവാണ് അദ്ദേഹം. സാധാരണയായി കലോത്സവ രംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളം കണ്ടെത്തിയിട്ടുണ്ട് നാരായണൻ. വേദിചാലകൻ, അധ്യാപക അനുഗാമി തുടങ്ങിയവ ചിലതുമാത്രം. ആദ്യകാലത്ത് ഒട്ടേറെ പ്രതിഷേധങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു എന്നും പലരും തന്നെ പിന്തുടരുന്നു എന്നും അദ്ദേഹം പറയുന്നു. ‘സേവന സാക്ഷ്യപത്രം’ എന്ന പേരിൽ നാരായണൻ രൂപകല്പനചെയ്ത ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ മലയാളവും ശ്രദ്ധിക്കപ്പെട്ടു.
ഉദാ: 2018 നവംബർ 21, 22 തീയതികളിൽ വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ല കേരള വിദ്യാലയ കലോത്സവത്തിൽ നിശ്ചിത അധ്യാപകൻ സേവനം ചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ/ അവരുടെ ആ ദിവസങ്ങളിലെ മാതൃസ്ഥാപനത്തിലെ അഭാവം ‘ഇതര സേവന’മായി കണക്കാക്കേണ്ടതാണ്.
കഴിഞ്ഞവർഷം പേരാന്പ്രയിൽ നടന്ന ജില്ലാ കലോത്സവത്തിൽ നാരായണൻ തയാറാക്കിയ സേവന സാക്ഷ്യപത്രമായിരുന്നു ഡ്യൂട്ടി സർട്ടിഫിക്കറ്റ് ആയി നൽകിയത്. ഇതിനുപുറമേ പിഎസ് പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളോടും സഹകരിച്ചിരുന്നു. അത് വിജയം കാണുകയും ചെയ്തു.
പഠിപ്പിക്കുന്നത് ഇംഗ്ലീഷാണെങ്കിലും മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും അതിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയാണ് നാരായണൻ. സ്കൂൾ കലോത്സവങ്ങളെ മലയാളഭാഷയോടൊപ്പം ചേർത്ത് നിർത്താൻ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ വേറിട്ടതാകുന്നു.
സാധാരണ കലോത്സവ അനൗണ്സ്മെന്റ് (അനുഖ്യാതി ) മലയാളവും ഇംഗ്ലീഷും കൂടിക്കുഴഞ്ഞ് മംഗ്ലീഷിൽ ആണല്ലോ കേൾക്കാറ്. ഉദാ: ’മേക്കപ്പ് കഴിഞ്ഞ പാർട്ടിസിപ്പൻസ് സ്റ്റേജിന് പിന്നിൽ റിപ്പോർട്ട് ചെയ്യണം’ എന്നാൽ വടയക്കണ്ടി നാരായണൻ പറയുന്നത് ഇങ്ങനെ. ’വേദീചാലകന്റെ കൈയിലെ സമയസൂചികയിൽ ഇപ്പോൾ സമയം 11 മണി. കൃത്യം 11.15നകം വേദിയിൽ നടന്നുകൊണ്ടിരിക്കുന്ന പെണ്കുട്ടികളുടെ സംഘനൃത്ത മത്സരത്തിലെ നാലാമത്തെ വൃന്ദത്തിലെ 2631 എന്ന സംഖ്യ പ്രതിനിധാനംചെയ്യുന്ന മത്സര സംഘം ചമയവും വസ്ത്രധാരണവും പൂർത്തിയാക്കി വേദിക്ക് പിന്നിൽ എത്തിച്ചേരാത്ത പക്ഷം മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടും എന്ന് ഖേദപൂർവം അറിയിക്കുന്നു.’
25 വർഷത്തിലേറെയായി നാരായണൻ ഇത് തുടരുന്നു. ഉപജില്ല, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിരം അനുഖ്യാതാവാണ് അദ്ദേഹം. സാധാരണയായി കലോത്സവ രംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളം കണ്ടെത്തിയിട്ടുണ്ട് നാരായണൻ. വേദിചാലകൻ, അധ്യാപക അനുഗാമി തുടങ്ങിയവ ചിലതുമാത്രം. ആദ്യകാലത്ത് ഒട്ടേറെ പ്രതിഷേധങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു എന്നും പലരും തന്നെ പിന്തുടരുന്നു എന്നും അദ്ദേഹം പറയുന്നു. ‘സേവന സാക്ഷ്യപത്രം’ എന്ന പേരിൽ നാരായണൻ രൂപകല്പനചെയ്ത ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ മലയാളവും ശ്രദ്ധിക്കപ്പെട്ടു.
ഉദാ: 2018 നവംബർ 21, 22 തീയതികളിൽ വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ല കേരള വിദ്യാലയ കലോത്സവത്തിൽ നിശ്ചിത അധ്യാപകൻ സേവനം ചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ/ അവരുടെ ആ ദിവസങ്ങളിലെ മാതൃസ്ഥാപനത്തിലെ അഭാവം ‘ഇതര സേവന’മായി കണക്കാക്കേണ്ടതാണ്.
കഴിഞ്ഞവർഷം പേരാന്പ്രയിൽ നടന്ന ജില്ലാ കലോത്സവത്തിൽ നാരായണൻ തയാറാക്കിയ സേവന സാക്ഷ്യപത്രമായിരുന്നു ഡ്യൂട്ടി സർട്ടിഫിക്കറ്റ് ആയി നൽകിയത്. ഇതിനുപുറമേ പിഎസ് പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളോടും സഹകരിച്ചിരുന്നു. അത് വിജയം കാണുകയും ചെയ്തു.