തലയോലപ്പറന്പ്: തലയോലപ്പറന്പിലും സമീപപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. ഒരാഴ്ചക്കുള്ളിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പടെ മൂന്നു പേർ നായ്ക്കളുടെ ആക്രമണത്തിനിരയായി. കൂട്ടമായി എത്തുന്ന അക്രമകാരികളായ തെരുവുനായ്ക്കൾ വഴിയാത്രക്കാരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് പതിവായതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയവിദ്യാർഥിനിയെ നായ്ക്കൾ അക്രമിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തലയോലപ്പറന്പ് ഏ.ജെ.ജോണ് സ്മാരക ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശ്രീദേവി (12) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏതാനും ദിവസം മുന്പ് തലപ്പാറ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തുനിന്ന പൊതി മാണിശേരിൽ റാണി (38), ഇവരുടെ മകൻ സാം സിബി (എട്ട്) എന്നിവർക്ക് നായയുടെ കടിയേറ്റിരുന്നു. ഇവർ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുന്പ് തലയോലപ്പറന്പ് ചന്തപ്പാലത്തിന് സമീപം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ മൂന്ന് പേരെ തെരുവുനായ്ക്കൾ അക്രമിച്ചെങ്കിലും നാട്ടുകാർ ഓടിയെത്തിയതിനാൽ നായ്ക്കൾ ഓടി മറയുകയായിരുന്നു. വെട്ടിക്കാട്ട്മുക്ക്, പൊതി, മത്സ്യമാർക്കറ്റ്, സെൻട്രൽ ജംഗ്ഷൻ എന്നിവടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
രാത്രികാലങ്ങളിൽ അക്രമകാരികളായ നായ്ക്കൾ ബൈക്ക് യാത്രികരുടെ മേൽ ചാടി വീഴുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. ഏതാനും മാസം മുൻപ് വെട്ടിക്കാട്ട്മുക്ക്, മിഠായിക്കുന്നം ഭാഗത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് എട്ടു പേർക്ക് പരിക്കേറ്റിരുന്നു. രൂക്ഷമായ നായശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയവിദ്യാർഥിനിയെ നായ്ക്കൾ അക്രമിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തലയോലപ്പറന്പ് ഏ.ജെ.ജോണ് സ്മാരക ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശ്രീദേവി (12) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏതാനും ദിവസം മുന്പ് തലപ്പാറ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തുനിന്ന പൊതി മാണിശേരിൽ റാണി (38), ഇവരുടെ മകൻ സാം സിബി (എട്ട്) എന്നിവർക്ക് നായയുടെ കടിയേറ്റിരുന്നു. ഇവർ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുന്പ് തലയോലപ്പറന്പ് ചന്തപ്പാലത്തിന് സമീപം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ മൂന്ന് പേരെ തെരുവുനായ്ക്കൾ അക്രമിച്ചെങ്കിലും നാട്ടുകാർ ഓടിയെത്തിയതിനാൽ നായ്ക്കൾ ഓടി മറയുകയായിരുന്നു. വെട്ടിക്കാട്ട്മുക്ക്, പൊതി, മത്സ്യമാർക്കറ്റ്, സെൻട്രൽ ജംഗ്ഷൻ എന്നിവടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
രാത്രികാലങ്ങളിൽ അക്രമകാരികളായ നായ്ക്കൾ ബൈക്ക് യാത്രികരുടെ മേൽ ചാടി വീഴുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. ഏതാനും മാസം മുൻപ് വെട്ടിക്കാട്ട്മുക്ക്, മിഠായിക്കുന്നം ഭാഗത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് എട്ടു പേർക്ക് പരിക്കേറ്റിരുന്നു. രൂക്ഷമായ നായശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.