കോട്ടയം: നാഗന്പടത്ത് കടയുടെ താഴ്തകർത്തു മോഷണം നടത്താൻ ശ്രമിച്ച അസാം സ്വദേശിയെ പോലീസ് ഓടിച്ചിട്ടുപിടിച്ചു. ബിറ്റു മണ്ഡൻ (21)ണു പിടിയിലായത്. ചൊവ്വാഴ്ച രാത്രി നാഗന്പടത്ത് പോലീസ് പട്രോളിംഗ് നടത്തുന്പോഴാണ് സ്റ്റാൻഡിനുള്ളിലെ കടയുടെ താഴ് അറക്കുന്നതു കണ്ടത്. പോലീസിനെ കണ്ട് ഇയാൾ ഓടി. പോലീസുകാർ ഓടിച്ചിട്ട് റെയിൽവേ ട്രാക്കിൽനിന്നാണു പിടികൂടിയത്. പിടിയിലായ പ്രതിയുടെ പക്കൽനിന്ന് രണ്ടു ഫോണുകൾ കണ്ടെടുത്തു. ഇതിൽ ഒന്ന് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽനിന്നു മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു.
ആലുവയിൽ ഹോട്ടൽ ജോലി ചെയ്തു വരുന്ന ബിറ്റു കോട്ടയത്ത് എത്തിയിട്ട് ഒരാഴ്ചയായി. നഗരത്തിൽ പലയിടത്തും ചുറ്റിത്തിരിഞ്ഞു മോഷണം നടത്തി വരികയായിരുന്നു. ജില്ലയിലെ മറ്റുചില മോഷണങ്ങൾക്കു പിന്നിൽ ഇയാളാണോയെന്നും അന്വേഷിക്കുന്നുണ്ട്. കട കുത്തിപ്പൊളിക്കാൻ ശ്രമിച്ചതിനും മൊബൈൽ ഫോണ് മോഷ്ടിച്ചതിനും രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
ആലുവയിൽ ഹോട്ടൽ ജോലി ചെയ്തു വരുന്ന ബിറ്റു കോട്ടയത്ത് എത്തിയിട്ട് ഒരാഴ്ചയായി. നഗരത്തിൽ പലയിടത്തും ചുറ്റിത്തിരിഞ്ഞു മോഷണം നടത്തി വരികയായിരുന്നു. ജില്ലയിലെ മറ്റുചില മോഷണങ്ങൾക്കു പിന്നിൽ ഇയാളാണോയെന്നും അന്വേഷിക്കുന്നുണ്ട്. കട കുത്തിപ്പൊളിക്കാൻ ശ്രമിച്ചതിനും മൊബൈൽ ഫോണ് മോഷ്ടിച്ചതിനും രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.