ചെത്തിപ്പുഴ: തിരുഹൃദയ ഇടവക സുവർണജൂബിലി സമാപനം മൂന്നിന് രാവിലെ 9.30ന് നടക്കും. ജൂബിലി സമാപനത്തിനു മുന്നോടിയായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിൽനിന്നും മാർ കാവുകാട്ടിന്റെ ഛായചിത്ര പ്രയാണം ആരംഭിക്കും. കുരിശുംമൂട്, വക്കച്ചൻപടി, കൂനന്താനം, അൽഫോൻസാ ഭവൻ, ആറ്റുവാക്കേരി, പ്ലാസിഡ് സ്കൂൾ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് പ്രയാണം ചെത്തിപ്പുഴ പള്ളിയിൽ എത്തിച്ചേരും.
മൂന്നിന് രാവിലെ ഒന്പതിന് സീറോമലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി. 11ന് ചേരുന്ന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യാൾ ഫാ.സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര, സി.എഫ്.തോമസ് എംഎൽഎ, ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ എന്നിവർ പ്രസംഗിക്കും.
1883ൽ ആരംഭിച്ച ചെത്തിപ്പുഴ കൊവേന്തയോടൊപ്പം നിർമിക്കപ്പെട്ട് 1884 ഫെബ്രുവരി 20ന് വെഞ്ചരിക്കപ്പെട്ട കപ്പേളയാണ് ഇന്നത്തെ തിരുഹൃദയ പള്ളിയായി രൂപാന്തരപ്പെട്ടത്. 1968 മാർച്ച് 26ന് അന്നത്തെ ആർച്ച്ബിഷപ്പായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ടാണ് ഈ പള്ളിയെ സ്വതന്ത്രഇടവകയായി പ്രഖ്യാപിച്ചത്.
ഫാ.പ്രോബുസ് പെരുമാലിൽ ആയിരുന്നു ആദ്യവികാരി. ഇന്ന് 14വർഡുകളിലെ 52 കൂട്ടായ്മകളിലായി 1800 കുടുംബങ്ങളാണുള്ളത്. പുണ്യശ്ലോകനായ റവ.ഡോ. പ്ലാസിഡ് പൊടിപ്പാറയുടെ ഭൗതികശരീരം ഈ ദൈവാലയത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.
ജൂബിലിസമാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജസ്റ്റിൻ ആലുങ്കൽ, ഫാ. ജസ്റ്റിൻ വാളംപറന്പിൽ, കൈക്കാരന്മാരായ ജോബ് കടന്തോട്, ജോസഫ്കുഞ്ഞ് തേവലക്കര എന്നിവർ അറിയിച്ചു.
മൂന്നിന് രാവിലെ ഒന്പതിന് സീറോമലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി. 11ന് ചേരുന്ന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യാൾ ഫാ.സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര, സി.എഫ്.തോമസ് എംഎൽഎ, ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ എന്നിവർ പ്രസംഗിക്കും.
1883ൽ ആരംഭിച്ച ചെത്തിപ്പുഴ കൊവേന്തയോടൊപ്പം നിർമിക്കപ്പെട്ട് 1884 ഫെബ്രുവരി 20ന് വെഞ്ചരിക്കപ്പെട്ട കപ്പേളയാണ് ഇന്നത്തെ തിരുഹൃദയ പള്ളിയായി രൂപാന്തരപ്പെട്ടത്. 1968 മാർച്ച് 26ന് അന്നത്തെ ആർച്ച്ബിഷപ്പായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ടാണ് ഈ പള്ളിയെ സ്വതന്ത്രഇടവകയായി പ്രഖ്യാപിച്ചത്.
ഫാ.പ്രോബുസ് പെരുമാലിൽ ആയിരുന്നു ആദ്യവികാരി. ഇന്ന് 14വർഡുകളിലെ 52 കൂട്ടായ്മകളിലായി 1800 കുടുംബങ്ങളാണുള്ളത്. പുണ്യശ്ലോകനായ റവ.ഡോ. പ്ലാസിഡ് പൊടിപ്പാറയുടെ ഭൗതികശരീരം ഈ ദൈവാലയത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.
ജൂബിലിസമാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജസ്റ്റിൻ ആലുങ്കൽ, ഫാ. ജസ്റ്റിൻ വാളംപറന്പിൽ, കൈക്കാരന്മാരായ ജോബ് കടന്തോട്, ജോസഫ്കുഞ്ഞ് തേവലക്കര എന്നിവർ അറിയിച്ചു.