അതിരന്പുഴ: കാട്ടാത്തി ഭാഗങ്ങളിൽ കഞ്ചാവ് വിൽപനയും ഉപയോഗവും ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ചു പരിക്കേൽപിച്ച കേസിൽ അഞ്ച് പേർ പിടിയിൽ.
അതിരന്പുഴ കാട്ടാത്തി പള്ളിക്കിഴക്കേതിൽ ജിതിൻ ജയിംസ്(20), കണക്കാരി ചാത്തൻമല കുഴിവേലിൽ രാഹുൽ രാജ്(18), കണക്കാരി വെള്ളിക്കര ചുമട്താങ്ങിയിൽ വിഷ്ണു രാഘവൻ(23), അതിരന്പുഴ മാലേപറന്പിൽ വലിയതടത്തിൽ ഡെൽവിൻ ജോസഫ്(22), അതിരന്പുഴ കാട്ടാത്തി നിരപ്പേൽ രാഹുൽ രാജ്(20) എന്നിവരാണ് ഇന്നലെ ഏറ്റുമാനൂരിൽ പോലീസ് പിടിയിലായത്. ഇവർ പ്രദേശത്ത് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പ്രദേശത്തെ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് ഇവർ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നു. കഞ്ചാവ് മാഫിയയുടെ അക്രമത്തിൽ പരിക്കേറ്റ ബിബിൻ, ജോബിൻ, അനീഷ് എന്നിവർ ചികിത്സയിലാണ്.
അതിരന്പുഴ കാട്ടാത്തി പള്ളിക്കിഴക്കേതിൽ ജിതിൻ ജയിംസ്(20), കണക്കാരി ചാത്തൻമല കുഴിവേലിൽ രാഹുൽ രാജ്(18), കണക്കാരി വെള്ളിക്കര ചുമട്താങ്ങിയിൽ വിഷ്ണു രാഘവൻ(23), അതിരന്പുഴ മാലേപറന്പിൽ വലിയതടത്തിൽ ഡെൽവിൻ ജോസഫ്(22), അതിരന്പുഴ കാട്ടാത്തി നിരപ്പേൽ രാഹുൽ രാജ്(20) എന്നിവരാണ് ഇന്നലെ ഏറ്റുമാനൂരിൽ പോലീസ് പിടിയിലായത്. ഇവർ പ്രദേശത്ത് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പ്രദേശത്തെ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് ഇവർ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നു. കഞ്ചാവ് മാഫിയയുടെ അക്രമത്തിൽ പരിക്കേറ്റ ബിബിൻ, ജോബിൻ, അനീഷ് എന്നിവർ ചികിത്സയിലാണ്.