കുളത്തൂപ്പുഴ: കുളത്തുപ്പുഴയില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ അതിശക്തമായ ഇടിമിന്നലില്‍ പരിഭ്രാന്തരായ സ്വകാര്യ സ്കൂളിലെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. കുളത്തുപ്പുഴയിലെ ഒരു സ്കൂളിലെ അധ്യാപകരേയും വിദ്യാർഥികളേയുമാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. സ്കൂളിലെ സ്പോര്‍ട്സ് മീറ്റ് സമാപന ചടങ്ങില്‍ കുളത്തുപ്പുഴ എസ്ഐ സമ്മാനദാനം നിര്‍വഹിച്ചു പ്രസംഗിക്കുന്ന സമയത്താണ് ഇടിമിന്നല്‍ ഉണ്ടായത്.
ഇതോടെ കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. ഇരുമ്പ് കമ്പിയില്‍ ചാരിയും പിടിച്ചും നിന്ന ചില കുട്ടികള്‍ക്ക് ശക്തമായ പെരുപ്പും വിറയലും അനുഭവപ്പെട്ടതോടെ ഇവിടെ ഉണ്ടായിരുന്ന എസ് ഐ ജയകുമാറും സ്കൂള്‍ അധികൃതരും ചേര്‍ന്ന് പോലീസ് ജീപ്പില്‍ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പന്ത്രണ്ടോളം കുട്ടികളെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ ചിലരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റുള്ളവരെ അപ്പോള്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു അയച്ചു.
രണ്ടു അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞു കൂടുതല്‍ രക്ഷകര്‍ത്താക്കള്‍ ആശുപത്രിയിലും സ്കൂളിലേക്കും എത്തിയത് അല്‍പ്പനേരം ആശങ്കയ്ക്ക് വഴിവച്ചു. ഇടിമിന്നലില്‍ സ്കൂളിലെ ഇലക്ട്രിക് സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ചു. കംപ്യൂട്ടര്‍ അടക്കമുള്ളവയ്ക്കും തകരാന്‍ സംഭവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ഉണ്ടായ സമയത്ത് സ്കൂള്‍ പരിസരത്ത് പറന്ന കാക്കകള്‍ മിന്നലേറ്റ് ചത്തു. സമീപത്തെ ഒരു മരത്തിനും ഇടിമിന്നലേറ്റു.
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീര്‍ അടക്കം ആശുപത്രിയില്‍ എത്തി കുട്ടികളെ സന്ദര്‍ശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും കുട്ടികള്‍ ഭയക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍, ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. സ്കൂളിലെ സ്പോര്‍ട്സ് മീറ്റ് സമാപന ചടങ്ങില്‍ കുളത്തുപ്പുഴ എസ്ഐ സമ്മാനദാനം നിര്‍വഹിച്ചു പ്രസംഗിക്കുന്ന സമയത്താണ് ഇടിമിന്നല്‍ ഉണ്ടായത്.
ഇതോടെ കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. ഇരുമ്പ് കമ്പിയില്‍ ചാരിയും പിടിച്ചും നിന്ന ചില കുട്ടികള്‍ക്ക് ശക്തമായ പെരുപ്പും വിറയലും അനുഭവപ്പെട്ടതോടെ ഇവിടെ ഉണ്ടായിരുന്ന എസ് ഐ ജയകുമാറും സ്കൂള്‍ അധികൃതരും ചേര്‍ന്ന് പോലീസ് ജീപ്പില്‍ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പന്ത്രണ്ടോളം കുട്ടികളെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ ചിലരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റുള്ളവരെ അപ്പോള്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു അയച്ചു.
രണ്ടു അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞു കൂടുതല്‍ രക്ഷകര്‍ത്താക്കള്‍ ആശുപത്രിയിലും സ്കൂളിലേക്കും എത്തിയത് അല്‍പ്പനേരം ആശങ്കയ്ക്ക് വഴിവച്ചു. ഇടിമിന്നലില്‍ സ്കൂളിലെ ഇലക്ട്രിക് സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ചു. കംപ്യൂട്ടര്‍ അടക്കമുള്ളവയ്ക്കും തകരാന്‍ സംഭവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ഉണ്ടായ സമയത്ത് സ്കൂള്‍ പരിസരത്ത് പറന്ന കാക്കകള്‍ മിന്നലേറ്റ് ചത്തു. സമീപത്തെ ഒരു മരത്തിനും ഇടിമിന്നലേറ്റു.
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീര്‍ അടക്കം ആശുപത്രിയില്‍ എത്തി കുട്ടികളെ സന്ദര്‍ശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും കുട്ടികള്‍ ഭയക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍, ആശുപത്രി അധികൃതര്‍ പറഞ്ഞു.