കടുത്തുരുത്തി: വിശുദ്ധ കൂദാശയായ കുന്പസാരത്തെ നിന്ദിച്ചു മുഖപ്രസംഗമെഴുതിയ സംസ്ഥാന സർക്കാർ മാസിക വിജ്ഞാന കൈരളി പിൻവലിച്ചു മാപ്പ് പറയണമെന്ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടന്ന പിതൃവേദി സമ്മേളനം ആവശ്യപെട്ടു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരണമായ വിജ്ഞാന കൈരളി മാസികയിലാണ് കുന്പസാരത്തെ അവഹേളിച്ചു മുഖപ്രസംഗമെഴുതിയത്. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കാണ് മാസിക വിതരണം ചെയ്തിരിക്കുന്നത്. ക്രിസ്തീയ കൂദാശകൾക്കും സന്യസ്തർക്കുമെതിരേ നടക്കുന്ന അപവാദ പ്രചരണവും ആശൂത്രിത നീക്കവും അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു.
ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി. തോമസ്, ജോസ് രാഗാദ്രി, ടോമി വടക്കേപറന്പിൽ, ജോർജ് നടുപ്ലാക്കിൽ, പി.സി. ജോസഫ്, ജോഷി ഇടയന്ത്രത്ത്, സണ്ണി മൂപ്പനത്ത്, ചാക്കപ്പൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരണമായ വിജ്ഞാന കൈരളി മാസികയിലാണ് കുന്പസാരത്തെ അവഹേളിച്ചു മുഖപ്രസംഗമെഴുതിയത്. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കാണ് മാസിക വിതരണം ചെയ്തിരിക്കുന്നത്. ക്രിസ്തീയ കൂദാശകൾക്കും സന്യസ്തർക്കുമെതിരേ നടക്കുന്ന അപവാദ പ്രചരണവും ആശൂത്രിത നീക്കവും അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു.
ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി. തോമസ്, ജോസ് രാഗാദ്രി, ടോമി വടക്കേപറന്പിൽ, ജോർജ് നടുപ്ലാക്കിൽ, പി.സി. ജോസഫ്, ജോഷി ഇടയന്ത്രത്ത്, സണ്ണി മൂപ്പനത്ത്, ചാക്കപ്പൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.