കടുത്തുരുത്തി: പ്രളയം മൂടിയ പാടശേഖരങ്ങൾ വീണ്ടും പച്ചപുതച്ചു. പതിനായിരക്കണക്കിനു രൂപയുടെ നഷ്ടങ്ങൾക്കൊപ്പം ഏറേ ക്ലേശങ്ങളും സഹിച്ചാണ് കർഷകർ വീണ്ടും പാടത്ത് വിത്ത് വിതച്ചത്. അടുത്ത സീസണിലേക്കുള്ള കൃഷിക്കായി നൂറുകണക്കിന് കർഷകരാണ് പാടത്തും പറന്പിലും സജീവമായിരിക്കുന്നത്. പാടശേഖരങ്ങളിലെ നെൽകൃഷിക്കൊപ്പം പുരയിടങ്ങളിലും പറന്പുകളിലും പച്ചക്കറി, വാഴ കർഷകരും സജീവമാണ്.
ആദ്യം നടത്തിയ കൃഷി വെള്ളപൊക്കത്തിൽ നശിച്ചതിനെതുടർന്ന് രണ്ടാമത് കൃഷി നടത്താൻ ഏറേ ദുരിതങ്ങളാണ് കർഷകർക്ക് നേരിടേണ്ടി വന്നത്. കൂടാതെ വൻസാന്പത്തിക ബാധ്യതയും ഉണ്ടായിട്ടുണ്ട്. മോട്ടോർ ഉൾപ്പെടെയുള്ളവ വെള്ളം മുങ്ങി നശിച്ചതും പെട്ടിയും പറയും പുറംബണ്ടുകളുമെല്ലാം നശിച്ചതും കർഷകർക്ക് പ്രതിസന്ധികളുണ്ടാക്കി. മോട്ടോറുകൾ നന്നാക്കാനും വിത്ത് ലഭ്യമാക്കാനും ഉൾപെടെ കൃഷി വകുപ്പിന്റെ സഹായം കർഷകർക്ക് ലഭിച്ചിരുന്നു. കൂടാതെ തരിശിട്ടിരുന്ന പാടശേഖരങ്ങളിൽ നെൽകൃഷി നടത്താൻ കൃഷിവകുപ്പ് നൽകുന്ന ആനുകൂല്യങ്ങൾ പ്രയോജനപെടുത്തി നിരവധി കർഷകർ ഈ രംഗത്തേക്ക് എത്തിയിട്ടുണ്ട്.
വെള്ളപൊക്കവും മട വീണും ഏക്കർകണക്കിന് പാടത്തെ നെൽകൃഷി നശിച്ചിരുന്നു. കൂടാതെ പച്ചക്കറി കൃഷിക്കും വ്യാപക നഷ്ടമുണ്ടായി. കടുത്തുരുത്തി, കല്ലറ, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ തുടങ്ങി വിവിധ പഞ്ചായത്ത് മേഖലകളിൽ 600 ലേറേ ഹെക്ടർ പാടത്താണ് ഇക്കുറി നെൽകൃഷി നടത്തിയിരിക്കുന്നത്. പ്രദേശത്ത് ഏറ്റവും കൂടുതൽ നെൽകൃഷിയുള്ളത് കല്ലറ പഞ്ചായത്ത് മേഖലയിലാണ്. ചില പ്രദേശങ്ങളിൽ കരനെൽകൃഷിയും സജീവമാണ്.
മുൻകാലങ്ങളെക്കാൾ ഇപ്പോൾ നെൽകൃഷിയുടെ വ്യാപ്തി വർദ്ധിച്ചു വരുന്നതായി കൃഷിവകുപ്പും പഞ്ചായത്തുകളും സാക്ഷ്യപെടുത്തുന്നു. വാലാച്ചിറയിലെ സർക്കാർ വിത്തുല്പാദന കേന്ദ്രത്തിലും നെൽകൃഷി നടത്തുന്നുണ്ട്. തരിശുപാടങ്ങൾ ഉൾപെടെ കൃഷി ചെയ്തുണ്ടാക്കിയ നെല്ല് പുഴുങ്ങി അരിയാക്കി അതാത് നാട്ടിലെ പേരുകളിൽ പ്രത്യേക ബ്രാൻഡുകളായി അടുത്ത നാളുകളിൽ കർഷകർ പരീക്ഷിച്ചിരുന്നു. ഇതുമൂലം കർഷകർക്ക് സാന്പത്തികനേട്ടവുമുണ്ടായിരുന്നു.
ഇത്തരം അരിക്ക് ആവശ്യക്കാർ ഏറേയായിരുന്നു. വിഷാംശമില്ലാത്ത അരിയെന്ന ലേബലായിരുന്നു ആളുകളെ ആകർഷിച്ചത്. കൂടാതെ നാട്ടിലെ പച്ചക്കറികൾ കർഷകരുടെ നേതൃത്വത്തിൽ വിറ്റഴിക്കാനും പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇവിടെയെല്ലാം ആവശ്യക്കാർ ഏറേയായിരുന്നു.
കർഷകരെ സഹായിക്കാനായി കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർവപിന്തുണയുമായി രംഗത്ത് സജീവമായതും കർഷകർക്ക് ആവേശമായി.
ആദ്യം നടത്തിയ കൃഷി വെള്ളപൊക്കത്തിൽ നശിച്ചതിനെതുടർന്ന് രണ്ടാമത് കൃഷി നടത്താൻ ഏറേ ദുരിതങ്ങളാണ് കർഷകർക്ക് നേരിടേണ്ടി വന്നത്. കൂടാതെ വൻസാന്പത്തിക ബാധ്യതയും ഉണ്ടായിട്ടുണ്ട്. മോട്ടോർ ഉൾപ്പെടെയുള്ളവ വെള്ളം മുങ്ങി നശിച്ചതും പെട്ടിയും പറയും പുറംബണ്ടുകളുമെല്ലാം നശിച്ചതും കർഷകർക്ക് പ്രതിസന്ധികളുണ്ടാക്കി. മോട്ടോറുകൾ നന്നാക്കാനും വിത്ത് ലഭ്യമാക്കാനും ഉൾപെടെ കൃഷി വകുപ്പിന്റെ സഹായം കർഷകർക്ക് ലഭിച്ചിരുന്നു. കൂടാതെ തരിശിട്ടിരുന്ന പാടശേഖരങ്ങളിൽ നെൽകൃഷി നടത്താൻ കൃഷിവകുപ്പ് നൽകുന്ന ആനുകൂല്യങ്ങൾ പ്രയോജനപെടുത്തി നിരവധി കർഷകർ ഈ രംഗത്തേക്ക് എത്തിയിട്ടുണ്ട്.
വെള്ളപൊക്കവും മട വീണും ഏക്കർകണക്കിന് പാടത്തെ നെൽകൃഷി നശിച്ചിരുന്നു. കൂടാതെ പച്ചക്കറി കൃഷിക്കും വ്യാപക നഷ്ടമുണ്ടായി. കടുത്തുരുത്തി, കല്ലറ, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ തുടങ്ങി വിവിധ പഞ്ചായത്ത് മേഖലകളിൽ 600 ലേറേ ഹെക്ടർ പാടത്താണ് ഇക്കുറി നെൽകൃഷി നടത്തിയിരിക്കുന്നത്. പ്രദേശത്ത് ഏറ്റവും കൂടുതൽ നെൽകൃഷിയുള്ളത് കല്ലറ പഞ്ചായത്ത് മേഖലയിലാണ്. ചില പ്രദേശങ്ങളിൽ കരനെൽകൃഷിയും സജീവമാണ്.
മുൻകാലങ്ങളെക്കാൾ ഇപ്പോൾ നെൽകൃഷിയുടെ വ്യാപ്തി വർദ്ധിച്ചു വരുന്നതായി കൃഷിവകുപ്പും പഞ്ചായത്തുകളും സാക്ഷ്യപെടുത്തുന്നു. വാലാച്ചിറയിലെ സർക്കാർ വിത്തുല്പാദന കേന്ദ്രത്തിലും നെൽകൃഷി നടത്തുന്നുണ്ട്. തരിശുപാടങ്ങൾ ഉൾപെടെ കൃഷി ചെയ്തുണ്ടാക്കിയ നെല്ല് പുഴുങ്ങി അരിയാക്കി അതാത് നാട്ടിലെ പേരുകളിൽ പ്രത്യേക ബ്രാൻഡുകളായി അടുത്ത നാളുകളിൽ കർഷകർ പരീക്ഷിച്ചിരുന്നു. ഇതുമൂലം കർഷകർക്ക് സാന്പത്തികനേട്ടവുമുണ്ടായിരുന്നു.
ഇത്തരം അരിക്ക് ആവശ്യക്കാർ ഏറേയായിരുന്നു. വിഷാംശമില്ലാത്ത അരിയെന്ന ലേബലായിരുന്നു ആളുകളെ ആകർഷിച്ചത്. കൂടാതെ നാട്ടിലെ പച്ചക്കറികൾ കർഷകരുടെ നേതൃത്വത്തിൽ വിറ്റഴിക്കാനും പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇവിടെയെല്ലാം ആവശ്യക്കാർ ഏറേയായിരുന്നു.
കർഷകരെ സഹായിക്കാനായി കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർവപിന്തുണയുമായി രംഗത്ത് സജീവമായതും കർഷകർക്ക് ആവേശമായി.