കടുത്തുരുത്തി: വ്യാജ ലോട്ടറി ടിക്കറ്റ് നൽകി ഏജന്റിന്റെ പക്കൽ നിന്ന് പണം തട്ടിയ കേസിൽ പിടിയിലായ യുവാവിന്റെ വീട്ടിൽ നിന്നും പ്രിന്ററും ലാപ്പ്ടോപ്പും പിടിച്ചെടുത്തു. കോട്ടയം ഗാന്ധിനഗർ സ്വദേശി രമേശ് (32) ആണ് കേസിൽ കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്. ഗാന്ധിനഗറിലെ ഇയാളുടെ തറവാട്ടുവീട്ടിൽ നിന്നാണ് വ്യാജടിക്കറ്റുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ലാപ്പ്ടോപ്പും പ്രിന്ററും പിടിച്ചെടുത്തതെന്ന് എസ്ഐ കെ.എസ്. ശ്യാം പറഞ്ഞു.
കേരളാ ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ 500 രൂപ സമ്മാനമുള്ള മൂന്ന് വ്യാജ ടിക്കറ്റുകൾ നൽകി രമേശ് കടുത്തുരുത്തിയിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്. രമേശിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
രണ്ടാഴ്ച മുന്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്തുരുത്തി ഐടിസി ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തുന്ന പൂഴിക്കോൽ പ്ലാംപറന്പിൽ ഗോപാലകൃഷ്ണനാണ് തട്ടിപ്പിനിരയായത്.
സമ്മാനാർഹമായ ടിക്കറ്റെന്ന നിലയിൽ നൽകിയ മൂന്ന് വ്യാജ ലോട്ടറികൾക്കുമായി ഗോപാലകൃഷ്ണൻ 1500 രൂപ നൽകി. ഈ ടിക്കറ്റുമായി കോട്ടയത്തെ ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് സമ്മാനാർഹമെന്ന് പറഞ്ഞ് നൽകിയ ടിക്കറ്റ് വ്യാജമാണെന്ന് ഗോപാലകൃഷ്ണൻ അറിയുന്നത്. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കേരളാ ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ 500 രൂപ സമ്മാനമുള്ള മൂന്ന് വ്യാജ ടിക്കറ്റുകൾ നൽകി രമേശ് കടുത്തുരുത്തിയിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്. രമേശിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
രണ്ടാഴ്ച മുന്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്തുരുത്തി ഐടിസി ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തുന്ന പൂഴിക്കോൽ പ്ലാംപറന്പിൽ ഗോപാലകൃഷ്ണനാണ് തട്ടിപ്പിനിരയായത്.
സമ്മാനാർഹമായ ടിക്കറ്റെന്ന നിലയിൽ നൽകിയ മൂന്ന് വ്യാജ ലോട്ടറികൾക്കുമായി ഗോപാലകൃഷ്ണൻ 1500 രൂപ നൽകി. ഈ ടിക്കറ്റുമായി കോട്ടയത്തെ ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് സമ്മാനാർഹമെന്ന് പറഞ്ഞ് നൽകിയ ടിക്കറ്റ് വ്യാജമാണെന്ന് ഗോപാലകൃഷ്ണൻ അറിയുന്നത്. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.