+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാഡോ പോലീസ് ചമഞ്ഞ യുവാവും സഹായിയും അറസ്റ്റിൽ

ചവറ: ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പു നടത്താൻ ശ്രമിച്ച യുവാവും കൂട്ടാളിയേയും ചവറ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലയ്ക്കൽ കളീയ്ക്കൽ തെക്കതിൽ അഭിജിത്ത് (27) സ
ഷാഡോ പോലീസ് ചമഞ്ഞ  യുവാവും സഹായിയും അറസ്റ്റിൽ
ചവറ: ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പു നടത്താൻ ശ്രമിച്ച യുവാവും കൂട്ടാളിയേയും ചവറ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലയ്ക്കൽ കളീയ്ക്കൽ തെക്കതിൽ അഭിജിത്ത് (27) സഹായി ചേർത്തല സിഎംസി 25 വട്ടത്തറ വീട്ടിൽ അർജുൻ (21) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് പറയുന്നത്: അറസ്റ്റിലായ അർജുൻ ജോലി ചെയ്യുന്ന കൊല്ലത്തുള്ള ബുക്ക് ഡിസ്ട്രിബൂഷൻ കമ്പനിയിലെ ഉടമയായ ജിനു ജോസഫിനെ ഫോണിലൂടെ വിളിച്ച് അർജുനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയിച്ചു. തുടർന്ന് അർജുനെ കേസിൽ നിന്നുംരക്ഷിക്കാമെന്നും ഇതിനായി 10000 രൂപ ആവശ്യപ്പെടുകയും ചെയ്തു.

ഇതേതുടർന്ന് ജിനു ജോസഫ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലൊരു സംഭവം ഇല്ല എന്ന് തെളിഞ്ഞു. തുടർന്ന് പോലീസിന്‍റെ സഹായത്തോടെ പണവുമായി സ്റ്റേഷന് സമീപത്ത് എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന അഭിജിത്തിനെയും ഒപ്പമുണ്ടായിരുന്ന അർജുനനെയും പോലീസ് പിടികൂടുകയായിരുന്നു. അർജുന്‍റെ ഒത്താശയോടെ പണം കവർന്നെടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ അഭിജിത്ത് നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ച ആളാണെന്നും ചവറ പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണം എസ് ഐ സുകേഷിന്‍റെ നേതൃത്വത്തിൽ നടക്കും. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.