ചിറ്റൂർ: വാഹന അപകടങ്ങളും മരണവും നടന്ന അണ്ണാംതോട് വീതികുറഞ്ഞ പാലം ഗതാഗതത്തിനു തടസമാവാത്തവിധം പുനർനിർമിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. ചിറ്റൂർ-ഗോപാലപുരം പ്രധാനപാതയെന്നതിനാൽ നൂറുക്കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാനപാതയാണിത്. എതിരെ വന്ന വാഹനത്തിനു വഴിമാറികൊടുക്കുന്നതിനിടെ ഇരുചക്രവാഹനം പാലത്തിലിടിച്ച് മറിഞ്ഞ് നാട്ടുകൽ സ്വദേശിയായ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. ഇതുകൂടാതെ രാത്രി സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ അപകടങ്ങളും നടന്നിട്ടുണ്ട്.
നാൽപ്പതുവർഷം മുന്പാണ് പാലം നിർ നിർമിച്ചത്. കഴിഞ്ഞവർഷം റോഡ് വീതികൂട്ടി റോഡ് പുനർനിർമാണം നടത്തിയെങ്കിൽ പാലം വീതികൂട്ടി പുനർനിർമാണം നടത്തിയിട്ടില്ല. പാലത്തിന്റെ കൈവരിയുടെ ഭാഗത്ത് റോഡിന്റെ വീതികുറവു തിരിച്ചറിയുന്നതിനുള്ള ബോർഡ് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. പിന്നീട് പാലങ്ങൾ വീതികൂട്ടി പുനർനിർമിക്കുമെന്ന് അറിയിച്ചെങ്കിലും ഒരുവർഷം കഴിഞ്ഞും ഇതിനുള്ള നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
നാൽപ്പതുവർഷം മുന്പാണ് പാലം നിർ നിർമിച്ചത്. കഴിഞ്ഞവർഷം റോഡ് വീതികൂട്ടി റോഡ് പുനർനിർമാണം നടത്തിയെങ്കിൽ പാലം വീതികൂട്ടി പുനർനിർമാണം നടത്തിയിട്ടില്ല. പാലത്തിന്റെ കൈവരിയുടെ ഭാഗത്ത് റോഡിന്റെ വീതികുറവു തിരിച്ചറിയുന്നതിനുള്ള ബോർഡ് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. പിന്നീട് പാലങ്ങൾ വീതികൂട്ടി പുനർനിർമിക്കുമെന്ന് അറിയിച്ചെങ്കിലും ഒരുവർഷം കഴിഞ്ഞും ഇതിനുള്ള നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.