+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആർടിസി ബസുകൾ പുനഃരാരംഭിക്കണം

ചിറ്റൂർ: മീനാക്ഷിപുരം ഗുരുവായൂ ർ ലോ ഫ്ളോർ, ചെമ്മണംപതി പാലക്കാട് കഐസ് ആർ.ടി.സിയും സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ചെമ്മണാംപതി ബസിന് നല്ലവരുമാ
കെഎസ്ആർടിസി ബസുകൾ പുനഃരാരംഭിക്കണം
ചിറ്റൂർ: മീനാക്ഷിപുരം- ഗുരുവായൂ ർ ലോ ഫ്ളോർ, ചെമ്മണംപതി- പാലക്കാട് കഐസ് ആർ.ടി.സിയും സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ചെമ്മണാംപതി ബസിന് നല്ലവരുമാനവും ലഭിച്ചിരുന്നു. ജില്ലാ ആസ്ഥാനത്തേക്ക് ജോലിക്കുപോയി തിരിച്ചു വരുന്നവർക്കും ഈ സർവീസ് ജനോപയോഗ പ്രദമായിരുന്നു.

ടയർ, ബാറ്ററിക്ഷാമം മൂലം നിർത്തിവച്ച സർവ്വീസ് ഉടൻ പുനരാരംഭിക്കു മെന്ന് ബന്ധപ്പെട്ട ഡിപ്പോ അധികൃതർ ഇടയ്ക്കിടെ അറിയിക്കാറുണ്ടെങ്കി ലും ഇതുവരേയും ഇതു നടപ്പിലാക്കാത്തത് ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

നിലവിൽ മലയോരമേഖലയായ ചെമ്മണാംപതിയിലേക്കുള്ള രണ്ടു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. യാത്രക്കാരുടെ ആവശ്യത്തിന് രണ്ടു ബസുകൾ അപര്യാപ്തമാണ്. കാന്പത്ത് ചള്ള ജം ഗ്ഷനിൽ ദീർഘനേരം വിശ്രമത്തിനു നിർത്തിയിടുന്ന ബസുകൾ ഓരോ ട്രിപ്പ് വിതം ചെമ്മണാംപതിയിലേക്ക് ഓടിക്കണമെന്ന ജനകീയാവശ്യവും ഉയർന്നിട്ടുണ്ട്.

പുളിയന്തോണി, നിലന്പതിപ്പാലം, പള്ളം, തിരിഞ്ഞകുളന്പ്, ചെട്ടിയാർച’ ള്ള നാഗർപാടം മുതലമട ഉൾപ്പെടെയുള്ളവർക്ക് ആവശ്യത്തിന് ഗതാഗത സൗകര്യമില്ലാതെ വലയുകയാണ്. മീനാക്ഷിപുരം- ഗുരുവായൂർ ലോ ഫ്ളോർ ബസ് കഴിഞ്ഞവർഷം ഡിസംബറിൽ ശബരിമല സ്പെഷൽ സർവീസിനുവേണ്ടിയാണ് താത്കാലികമായി നിർത്തിവച്ചത്. എന്നാൽ പത്തുമാസം കഴിഞ്ഞിട്ടും സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സർവീസ് പുനരാംരംഭിക്കുന്ന കാര്യം ഡിപ്പോ അധികൃതരോ ട് അന്വേഷിച്ചാൽ വ്യക്തമായ മറുപടി ലഭ്യമാവുന്നില്ലെന്നും ആരോപണമുണ്ട്. സർവീസ് നിലച്ച രണ്ടു സർവീസുകളും പുനരാരംഭിക്കണമെന്നാവശ്യ പ്പെട്ട് ഗതാഗതമന്ത്രി, മുഖ്യമന്ത്രി, ആർടിഒ അധികൃതർ നിവേദനം നല്കാൻ നാട്ടുകാർ ശ്രമം തുടങ്ങി.

പ്രദേശത്തു സർവീസ് നടത്തുന്ന സ്വകാര്യ ബസുടമകളു ടെ താത്പര്യത്തിനു വഴങ്ങിയാണ് കഐസ്ആർടിസി. ബസുകൾ ഓടിക്കാതിരിക്കുന്നതെന്ന പൊതുജന ആരോപണവും ശക്തമാണ്.