കോട്ടയം: നൂറ്റാണ്ടിലേറെ നാട്ടു കാർക്കു തണലും മാങ്ങയും നൽകിയ നാട്ടുമാവുകൾക്കു കോടാലിവീണുതുടങ്ങി. കിളിക്കൂടുകളും കിളിപ്പൊത്തുകളുമുള്ള വേറെയും മരങ്ങൾ വെട്ടിവീഴ്ത്തപ്പെടുന്നതോടെ പഴമയുടെ ചരിത്രം ഓർമയാകും.
മൂവാറ്റുപുഴ - പുനലൂർ പാത മൂന്നാംഘട്ടമായി പൊൻകുന്നം മുതൽ പുനലൂർ വരെ പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് വഴിയോര മരങ്ങളെല്ലാം ഉടൻ വീഴ്ത്തുന്നത്. മാവുകൾ മാത്രമല്ല പ്ലാവ്, ആഞ്ഞിലി, ഇലഞ്ഞി, തേക്ക്, വീട്ടി, മഹാഗണി, വെന്തേക്ക് തുടങ്ങി അയ്യായിരത്തോളം മരങ്ങളാണു വൈകാതെ ഇല്ലാതാകുന്നത്.
പുനലൂരിൽനിന്നും പലഘട്ടങ്ങളായി വികസിച്ച ഈ പാതയിൽ മുൻപുണ്ടായിരുന്നതും പുരയിടങ്ങളോടു ചേർന്നു നട്ടുവളർത്തിയതുമാണ് ഈ വൻമരങ്ങൾ. ഇടവഴികൾ റോഡുകളായപ്പോൾ മരങ്ങൾ പുറന്പോക്കിൽ എണ്ണപ്പെടുകയും പിന്നീട് സർക്കാർ സ്വത്തായി മാറുകയും ചെയ്തവയുമുണ്ട്. രാജഭരണകാലത്ത് നട്ടുപിടിപ്പിച്ച മരങ്ങളും ഇതിൽപ്പെടുന്നു.
നാട്ടുവഴികളും നാട്ടുചന്തകളുമുണ്ടായിരുന്ന കാലങ്ങളിൽ കാളവണ്ടിക്കാർക്കും നടപ്പുകാർക്കും തണൽ വിരിച്ചിരുന്ന ഈ മരങ്ങളിൽ ചിലതിന് 150 വർഷം വരെയാണു പഴക്കം. നാട്ടുചന്തയിലേക്കു തലച്ചുമടുമായി പോയവർക്ക് ഭാരം ഇറക്കിവയ്ക്കാനുള്ള ചുമടുതാങ്ങികൾ ചരിത്രശിലകളായി ഇപ്പോഴുമുണ്ട്. കുടിവെള്ളത്തോണികൾ അടുത്തയിടെ വരെയുണ്ടായിരുന്നു.
ചെറുവള്ളി വില്ലേജിൽപ്പെട്ട ചിറക്കടവ്, ചെറുവള്ളി, പഴയിടം മേഖലയിലെ 142 മരങ്ങളുടെ ലേലം പൂർത്തിയായി മരംമുറിക്കൽ അങ്ങിങ്ങ് തുടങ്ങിക്കഴിഞ്ഞു. ഇതിനു പിന്നാലെ മണിമലയിൽ മരം വീഴ്ത്തും. പൊന്തൻപുഴ വനത്തെ തൊടാൻ അനുമതിയില്ല.
അടുത്തയാഴ്ച യന്ത്രവാളുകൾ എത്തിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം മറിച്ചുവീഴ്ത്താണ് നടപടി. കെഎസ്ടിപി പൊൻകുന്നം ഓഫീസിൽ 9,87,000 രൂപയ്ക്കാണു ചെറുവള്ളിയിലെ റോഡുവക്കിലെ മരങ്ങൾ ലേലം ചെയ്തത്. കോട്ടയം ജില്ലയിൽ മൂന്ന്, പത്തനംതിട്ടയിൽ 12, കൊല്ലം ജില്ലയിൽ നാല് എന്ന കണക്കിൽ വില്ലേജുകളിലെ ലേല നടപടികളാണ് ഇനി നടക്കുവാനുള്ളത്. അഞ്ചു മേഖലകളിലായി ലേലത്തിൽ 4500 മരങ്ങളാണ് ആകെയുള്ളത്.
പുനലൂർ കോന്നി 29.84 കിലോമീറ്റർ ആദ്യ സോണും കോന്നി പ്ലാച്ചേരി 30.16 കിലോമീറ്റർ രണ്ടും പ്ലാച്ചേരി പൊൻകുന്നം 22.173 കിലോമീറ്റർ മൂന്നും സോണുകളായി നിർമാണം നടത്തുന്ന റോഡിന്റെ ടെൻഡറുകൾ ഡിസംബറിൽ വിലയിരുത്തും. ആകെ 82.073 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 698.26 കോടി രൂപയാണ് അടങ്കൽ തുക.
മൂവാറ്റുപുഴ - പുനലൂർ പാത മൂന്നാംഘട്ടമായി പൊൻകുന്നം മുതൽ പുനലൂർ വരെ പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് വഴിയോര മരങ്ങളെല്ലാം ഉടൻ വീഴ്ത്തുന്നത്. മാവുകൾ മാത്രമല്ല പ്ലാവ്, ആഞ്ഞിലി, ഇലഞ്ഞി, തേക്ക്, വീട്ടി, മഹാഗണി, വെന്തേക്ക് തുടങ്ങി അയ്യായിരത്തോളം മരങ്ങളാണു വൈകാതെ ഇല്ലാതാകുന്നത്.
പുനലൂരിൽനിന്നും പലഘട്ടങ്ങളായി വികസിച്ച ഈ പാതയിൽ മുൻപുണ്ടായിരുന്നതും പുരയിടങ്ങളോടു ചേർന്നു നട്ടുവളർത്തിയതുമാണ് ഈ വൻമരങ്ങൾ. ഇടവഴികൾ റോഡുകളായപ്പോൾ മരങ്ങൾ പുറന്പോക്കിൽ എണ്ണപ്പെടുകയും പിന്നീട് സർക്കാർ സ്വത്തായി മാറുകയും ചെയ്തവയുമുണ്ട്. രാജഭരണകാലത്ത് നട്ടുപിടിപ്പിച്ച മരങ്ങളും ഇതിൽപ്പെടുന്നു.
നാട്ടുവഴികളും നാട്ടുചന്തകളുമുണ്ടായിരുന്ന കാലങ്ങളിൽ കാളവണ്ടിക്കാർക്കും നടപ്പുകാർക്കും തണൽ വിരിച്ചിരുന്ന ഈ മരങ്ങളിൽ ചിലതിന് 150 വർഷം വരെയാണു പഴക്കം. നാട്ടുചന്തയിലേക്കു തലച്ചുമടുമായി പോയവർക്ക് ഭാരം ഇറക്കിവയ്ക്കാനുള്ള ചുമടുതാങ്ങികൾ ചരിത്രശിലകളായി ഇപ്പോഴുമുണ്ട്. കുടിവെള്ളത്തോണികൾ അടുത്തയിടെ വരെയുണ്ടായിരുന്നു.
ചെറുവള്ളി വില്ലേജിൽപ്പെട്ട ചിറക്കടവ്, ചെറുവള്ളി, പഴയിടം മേഖലയിലെ 142 മരങ്ങളുടെ ലേലം പൂർത്തിയായി മരംമുറിക്കൽ അങ്ങിങ്ങ് തുടങ്ങിക്കഴിഞ്ഞു. ഇതിനു പിന്നാലെ മണിമലയിൽ മരം വീഴ്ത്തും. പൊന്തൻപുഴ വനത്തെ തൊടാൻ അനുമതിയില്ല.
അടുത്തയാഴ്ച യന്ത്രവാളുകൾ എത്തിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം മറിച്ചുവീഴ്ത്താണ് നടപടി. കെഎസ്ടിപി പൊൻകുന്നം ഓഫീസിൽ 9,87,000 രൂപയ്ക്കാണു ചെറുവള്ളിയിലെ റോഡുവക്കിലെ മരങ്ങൾ ലേലം ചെയ്തത്. കോട്ടയം ജില്ലയിൽ മൂന്ന്, പത്തനംതിട്ടയിൽ 12, കൊല്ലം ജില്ലയിൽ നാല് എന്ന കണക്കിൽ വില്ലേജുകളിലെ ലേല നടപടികളാണ് ഇനി നടക്കുവാനുള്ളത്. അഞ്ചു മേഖലകളിലായി ലേലത്തിൽ 4500 മരങ്ങളാണ് ആകെയുള്ളത്.
പുനലൂർ കോന്നി 29.84 കിലോമീറ്റർ ആദ്യ സോണും കോന്നി പ്ലാച്ചേരി 30.16 കിലോമീറ്റർ രണ്ടും പ്ലാച്ചേരി പൊൻകുന്നം 22.173 കിലോമീറ്റർ മൂന്നും സോണുകളായി നിർമാണം നടത്തുന്ന റോഡിന്റെ ടെൻഡറുകൾ ഡിസംബറിൽ വിലയിരുത്തും. ആകെ 82.073 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 698.26 കോടി രൂപയാണ് അടങ്കൽ തുക.