+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരുവഞ്ചാൽ പുഴയും ടൗണും ചീഞ്ഞുനാറുന്നു

ആലക്കോട്: മാലിന്യങ്ങൾ തിങ്ങിനിറഞ്ഞ് കരുവഞ്ചാൽ ടൗണും പുഴയും. കരുവഞ്ചാൽ ടൗണിൽ പാലത്തിനു സമീപം ഇരുവശവും മാലിന്യങ്ങളുടെ കൂന്പാരമാണ്. അഞ്ഞൂറിലധികം കച്ച
കരുവഞ്ചാൽ പുഴയും  ടൗണും ചീഞ്ഞുനാറുന്നു
ആലക്കോട്: മാലിന്യങ്ങൾ തിങ്ങിനിറഞ്ഞ് കരുവഞ്ചാൽ ടൗണും പുഴയും. കരുവഞ്ചാൽ ടൗണിൽ പാലത്തിനു സമീപം ഇരുവശവും മാലിന്യങ്ങളുടെ കൂന്പാരമാണ്.
അഞ്ഞൂറിലധികം കച്ചവടസ്ഥാപനങ്ങളുള്ള കരുവഞ്ചാൽ ടൗണും മാലിന്യം വലിച്ചെറിയുന്നതിനെത്തുടർന്ന് വീർപ്പുമുട്ടുകയാണ്. ടൗണിൽ യാതൊരുവിധ മാലിന്യ സംസ്കരണ പ്ലാന്‍റുകളും ഇല്ലാത്തത് വ്യാപാരികളെയും ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളും പഴം, പച്ചക്കറി, ഹോട്ടൽ മാലിന്യങ്ങളും കച്ചവട സ്ഥാപനങ്ങളുടെ പിന്നാന്പുറത്തും പുഴയോരത്തുമാണ് യഥേഷ്‌ടം തള്ളുന്നത്.
കരുവഞ്ചാലിലെ മത്സ്യ-മാംസ മാർക്കറ്റിലെ അവസ്ഥയും വിഭിന്നമല്ല. പാലത്തിനുസമീപത്തെ അനധികൃത മത്സ്യവില്പന ആരോഗ്യവകുപ്പ് അധികൃതർക്ക് ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഇവിടെ മാലിന്യങ്ങൾ പരസ്യമായി പുഴയിലേക്കു തള്ളുകയാണ്. ഓവുചാലുകളുടെ പലഭാഗത്തും മാലിന്യം തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്.
സ്ലാബുകളുടെ വിടവിൽക്കൂടി മാലിന്യം ഓവുചാലുകളിലേക്കു തള്ളുന്നതാണ് ഇതിനു കാരണം.
ടൗണിലെ ചില കെട്ടിടങ്ങളുടെ മറവുപറ്റി അനധികൃതമായി നടത്തുന്ന അപ്പാർട്ട്മെന്‍റുകളിൽ നിന്നുള്ള മാലിന്യം പുഴയിലേക്കൊഴുക്കുന്നതായി പരാതിയുണ്ട്.
പലവട്ടം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം ചെലുത്തിയിട്ടും നടപടിയെടുക്കാത്തതും ഏറെ വിവാദമായിരുന്നു. ടൗണും പുഴയും മാലിന്യംകൊണ്ട് നിറയുന്പോഴും പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.
വർഷാവർഷം നടത്തിവരുന്ന ടൗൺ-പുഴ ശുചീകരണം വരെ പേരിനു മാത്രമായി മാറി. മാലിന്യങ്ങൾ സംസ്കരിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ ജനം നെട്ടോട്ടമോടുകയാണ്.