+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേടിക്കുണ്ട് കലുങ്ക് അപകടത്തിൽ

ആലക്കോട്: വെള്ളാട് ചേടിക്കുണ്ടിലെ കലുങ്ക് കാലപ്പഴക്കത്തെത്തുടർന്ന് അപകടത്തിലായി. കരുവഞ്ചാൽവെള്ളാട്പാത്തൻപാറ റോഡിലെ കലുങ്കാണ് ഏതുനിമിഷവും തകരാവുന്ന
ചേടിക്കുണ്ട് കലുങ്ക്  അപകടത്തിൽ
ആലക്കോട്: വെള്ളാട് ചേടിക്കുണ്ടിലെ കലുങ്ക് കാലപ്പഴക്കത്തെത്തുടർന്ന് അപകടത്തിലായി. കരുവഞ്ചാൽ-വെള്ളാട്-പാത്തൻപാറ റോഡിലെ കലുങ്കാണ് ഏതുനിമിഷവും തകരാവുന്ന നിലയിലുള്ളത്.
കലുങ്കിന്‍റെ കൈവരികൾ വർഷങ്ങൾക്കുമുന്പേ തകർന്നനിലയിലാണ്. കൂടാതെ കലുങ്കിന്‍റെ കോൺക്രീറ്റ് ദ്രവിച്ച് കന്പി മാത്രമായ നിലയിലാണ്. കലുങ്കിന്‍റെ ഇരുവശത്തെയും അടിത്തറയും ഇളകിനശിച്ച നിലയിലാണ്. കലുങ്കിന്‍റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അധികൃതർക്ക് പലതവണ നാട്ടുകാർ നിവേദനം നൽകിയിരുന്നുവെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. സ്കൂൾ കുട്ടികളടക്കം നൂറുകണക്കിനു യാത്രക്കാരും ജനകീയ ബസും മറ്റു നിരവധി വാഹനങ്ങളും കടന്നുപോകുന്ന കലുങ്ക് ഒരു അപകടം ഉണ്ടാവാൻ കാത്തുനിൽക്കാതെ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ്. പാലക്കയംതട്ട്, കരാമരംതട്ട് തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുമുള്ള യാത്രാമാർഗമാണ് ഈ റോഡ്. അതുകൊണ്ടുതന്നെ അടിയന്തര പ്രാധാന്യത്തോടെ കലുങ്ക് പുനർനിർമിക്കേണ്ടതുണ്ട്.