കരുവഞ്ചാൽ: കരുവഞ്ചാൽ മുണ്ടച്ചാലിലെ അപകടവളവ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. വാഹനാപകടങ്ങൾ തുടർക്കഥയായതോടെയാണു മുണ്ടച്ചാൽ വളവ് വാഹനയാത്രക്കാരുടെ പേടിസ്വപ്നമായിരിക്കുന്നത്. തളിപ്പറന്പ്-ആലക്കോട്-കൂർഗ് ബോർഡർ റോഡിലെ മുണ്ടച്ചാലിൽ ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്.
വളവിനോടുചേർന്ന് ഇരുവശത്തുനിന്നുള്ള ഇറക്കവും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നു. കൂടാതെ വളവിലെ വീതിക്കുറവും പ്രധാനപ്രശ്നമാണ്. വളവിൽ നിയന്ത്രണം വിട്ട് പലതവണ വാഹനങ്ങൾ റോഡിൽ നിന്നു താഴേക്കു പതിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശവും ഇരുപതടിയോളം താഴ്ചയുണ്ട്. അപകടങ്ങൾ നിത്യസംഭവമായിട്ടും മുണ്ടച്ചാലിൽ വേഗതനിയന്ത്രിക്കാനോ ട്രാഫിക് ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല. യാത്രക്കാർക്കും വാഹന ഡ്രൈവർമാർക്കും അപകട സാധ്യതാമുന്നറിയിപ്പ് നൽകുന്ന ബോർഡുകളും സിഗ്നൽ ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വളവിനോടുചേർന്ന് ഇരുവശത്തുനിന്നുള്ള ഇറക്കവും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നു. കൂടാതെ വളവിലെ വീതിക്കുറവും പ്രധാനപ്രശ്നമാണ്. വളവിൽ നിയന്ത്രണം വിട്ട് പലതവണ വാഹനങ്ങൾ റോഡിൽ നിന്നു താഴേക്കു പതിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശവും ഇരുപതടിയോളം താഴ്ചയുണ്ട്. അപകടങ്ങൾ നിത്യസംഭവമായിട്ടും മുണ്ടച്ചാലിൽ വേഗതനിയന്ത്രിക്കാനോ ട്രാഫിക് ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല. യാത്രക്കാർക്കും വാഹന ഡ്രൈവർമാർക്കും അപകട സാധ്യതാമുന്നറിയിപ്പ് നൽകുന്ന ബോർഡുകളും സിഗ്നൽ ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.