പത്തനംതിട്ട: സുപ്രീംകോടതി വിധിയെ തുടർന്ന് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് അറുതികുറിക്കാനും ഭക്തജനങ്ങൾക്ക് ആശ്വാസം പകരുവാനും കേന്ദ്രഗവണ്മെന്റ് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായി ആന്റോ ആന്റണി എംപി അറിയിച്ചു.
നിലവിലുള്ള സാഹചര്യം മറികടക്കാൻ രാഷ്ട്രപതിയെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കുകയും അതു പിന്നീട് പാർലമെന്റിൽ നിയമമാക്കുകയും ചെയ്യുകയെന്നുള്ളത് മാത്രമാണ്. ഇന്ന് കേരളത്തിലെ പൊതുസമൂഹം ഒറ്റെക്കെട്ടായി ശബരിമല വിശ്വാസികളോടൊപ്പം നിൽക്കുകയാണ്. ശബരിമലനട തുറന്ന് തീർഥാടകർ എത്തിച്ചേരുന്നതിന് മുന്പ് പ്രശ്നം പരിഹരിക്കേണ്ടത് അനിവാര്യമാണ്. ശബരിമല തീർഥാടനം ആരംഭിക്കുകയും കോടിക്കണക്കിന് അയ്യപ്പഭക്തർ എത്തിച്ചേരുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്താൽ അത് രാജ്യത്തിന് തീരാകളങ്കമാകും. തീർഥാടകരെ അതിഥികളായി സ്വീകരിക്കുന്ന പത്തനംതിട്ടയിലെ പൊതുസമൂഹം ആശങ്കയിലാണെന്നും എംപി ചൂണ്ടിക്കാട്ടി.
നിലവിലുള്ള സാഹചര്യം മറികടക്കാൻ രാഷ്ട്രപതിയെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കുകയും അതു പിന്നീട് പാർലമെന്റിൽ നിയമമാക്കുകയും ചെയ്യുകയെന്നുള്ളത് മാത്രമാണ്. ഇന്ന് കേരളത്തിലെ പൊതുസമൂഹം ഒറ്റെക്കെട്ടായി ശബരിമല വിശ്വാസികളോടൊപ്പം നിൽക്കുകയാണ്. ശബരിമലനട തുറന്ന് തീർഥാടകർ എത്തിച്ചേരുന്നതിന് മുന്പ് പ്രശ്നം പരിഹരിക്കേണ്ടത് അനിവാര്യമാണ്. ശബരിമല തീർഥാടനം ആരംഭിക്കുകയും കോടിക്കണക്കിന് അയ്യപ്പഭക്തർ എത്തിച്ചേരുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്താൽ അത് രാജ്യത്തിന് തീരാകളങ്കമാകും. തീർഥാടകരെ അതിഥികളായി സ്വീകരിക്കുന്ന പത്തനംതിട്ടയിലെ പൊതുസമൂഹം ആശങ്കയിലാണെന്നും എംപി ചൂണ്ടിക്കാട്ടി.