പത്തനംതിട്ട: ശബരിമലയിൽ ലിംഗ സമത്വത്തിന്റെ പേരിൽ ഇന്ന് സിപിഎമ്മിന്റെ വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തുന്ന സമരത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ജോലിസ്ഥലത്തു നിന്നു വിളിച്ചിറക്കി കൊണ്ടുവരാൻ നീക്കമെന്നു പരാതി.
ഇതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയാണ് ജില്ലാ കളക്ടർക്കു പരാതി നൽകിയത്.താഴിലാളികൾ മസ്റ്റർ റോളിൽ അവരുടെ ഹാജർ രേഖപ്പെടുത്തിയശേഷം അസോസിയേഷൻ സമരത്തിൽ പങ്കെ ടുത്തുകൊള്ളാനാണ് നൽകി യിരിക്കുന്ന നിർദേശമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
ഒരു ദിവസത്തെ ശന്പളവും കൈപ്പറ്റി രാഷ്ട്രീയ സമരത്തിൽ പങ്കെടുക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും അന്നപൂർണാദേവി പറഞ്ഞു. ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ ലേബർ ബജറ്റ് പാസാക്കുന്ന ജില്ലാ ആസൂത്രണ ബോർഡ് അധ്യക്ഷയെന്ന നിലയിൽ ഇത്തരമൊരു നീക്കമുണ്ടായാൽ ശക്തമായ നേരിടുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട: ജനാധിപത്യ മഹിള അസോസിയേഷൻ പത്തനംതിട്ടയിൽ നടത്തുന്ന ലിംഗ സമത്വ റാലിയിൽ കുടുംബശ്രീ അംഗങ്ങളായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഹാജർ രേഖപ്പെടുത്തി പങ്കെടുപ്പിക്കാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഇതു സംബന്ധമായി യോഗം ചേർന്നു നിർദേശം നൽകിയിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതികൾ തന്നെ ഇടപെട്ട് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പത്തനംതിട്ടയിലെ സമരരംഗത്തേക്കു കൊണ്ടുവരാൻ നീക്കമുണ്ട്.
പലരും ഈ സമരത്തിൽ പങ്കെടുക്കുന്നതിനു മാനസികമായുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതികൾ ഈനീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകരെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബാബു ജോർജ് ആരോപിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി ധൃതിപിടിച്ച് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിനെതിരായി സ്ത്രീ ജനങ്ങളുടെ വലിയ തോതിലുള്ള പ്രതിഷേധത്തിൽ നിന്നും രക്ഷപെടുന്നതിനാണ് സിപിഎമ്മിന്റെ മഹിളാ സംഘടനയെ മുൻനിർത്തി ഇന്ന് റാലി നടത്തുന്നതെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി.
ഇതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയാണ് ജില്ലാ കളക്ടർക്കു പരാതി നൽകിയത്.താഴിലാളികൾ മസ്റ്റർ റോളിൽ അവരുടെ ഹാജർ രേഖപ്പെടുത്തിയശേഷം അസോസിയേഷൻ സമരത്തിൽ പങ്കെ ടുത്തുകൊള്ളാനാണ് നൽകി യിരിക്കുന്ന നിർദേശമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
ഒരു ദിവസത്തെ ശന്പളവും കൈപ്പറ്റി രാഷ്ട്രീയ സമരത്തിൽ പങ്കെടുക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും അന്നപൂർണാദേവി പറഞ്ഞു. ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ ലേബർ ബജറ്റ് പാസാക്കുന്ന ജില്ലാ ആസൂത്രണ ബോർഡ് അധ്യക്ഷയെന്ന നിലയിൽ ഇത്തരമൊരു നീക്കമുണ്ടായാൽ ശക്തമായ നേരിടുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട: ജനാധിപത്യ മഹിള അസോസിയേഷൻ പത്തനംതിട്ടയിൽ നടത്തുന്ന ലിംഗ സമത്വ റാലിയിൽ കുടുംബശ്രീ അംഗങ്ങളായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഹാജർ രേഖപ്പെടുത്തി പങ്കെടുപ്പിക്കാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഇതു സംബന്ധമായി യോഗം ചേർന്നു നിർദേശം നൽകിയിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതികൾ തന്നെ ഇടപെട്ട് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പത്തനംതിട്ടയിലെ സമരരംഗത്തേക്കു കൊണ്ടുവരാൻ നീക്കമുണ്ട്.
പലരും ഈ സമരത്തിൽ പങ്കെടുക്കുന്നതിനു മാനസികമായുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതികൾ ഈനീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകരെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബാബു ജോർജ് ആരോപിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി ധൃതിപിടിച്ച് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിനെതിരായി സ്ത്രീ ജനങ്ങളുടെ വലിയ തോതിലുള്ള പ്രതിഷേധത്തിൽ നിന്നും രക്ഷപെടുന്നതിനാണ് സിപിഎമ്മിന്റെ മഹിളാ സംഘടനയെ മുൻനിർത്തി ഇന്ന് റാലി നടത്തുന്നതെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി.