പത്തനംതിട്ട: റാന്നി - പെരുനാട് ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസ് മെംബർ വി.കെ. വാസുദേവനെ വീണ്ടും വൈസ് പ്രസിഡന്റു സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് മെംബർമാർ. വൈസ് പ്രസിഡന്റ് ജിജു ശ്രീധറടക്കം അഞ്ച് മെംബർമാരാണ് രംഗത്തുവന്നത്. കോണ്‍ഗ്രസിലെ വിമത അംഗങ്ങളായിട്ടാണ് തങ്ങളെ കണക്കാക്കുന്നതെന്നും തങ്ങൾ ഇപ്പോഴും കോണ്‍ഗ്രസുകാർ തന്നെയാണെന്ന് ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസ് എമ്മിലെ ജിജു ശ്രീധറിനെതിരെ കഴിഞ്ഞ നാലിനു കൊണ്ടുവന്ന അവിശ്വാസം അനവസരത്തിലുള്ളതും വാസുദേവന്റെ താത്പര്യങ്ങൾക്കനുസൃതമായിരുന്നുവെന്നും മെംബർമാർ പറഞ്ഞു.
യോഗത്തിൽ കോറം ഇല്ലാത്തതിന്റെ പേരിൽ അവിശ്വസം വിജയിച്ചില്ല.15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോണ്‍ഗ്രസിന് 11 അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗവുമാണുള്ളത്.
വൈസ് പ്രസിഡന്റായിരുന്ന വി.കെ. വാസുദേവനെ കഴിഞ്ഞവർഷം നാല് കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയിൽ പുറത്താക്കിയിരുന്നു. പിന്നീടാണ് ജിജു ശ്രീധർ വൈസ് പ്രസിഡന്റായത്. എന്നാൽ അവിശ്വാസത്തെ പിന്തുണച്ച കോണ്‍ഗ്രസിലെ ഉഷാകുമാരി രാധാകൃഷ്ണൻ, സി.ആർ. മോഹനൻ, എൻ.വി. മാത്യു, രാജൻ വെട്ടിക്കൽ എന്നീ മെംബർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി.
എന്നാൽ ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഇതേത്തുടർന്ന് ഈ മെംബർമാരും കഴിഞ്ഞയാഴ്ച അവിശ്വാസനീക്കത്തെ എതിർക്കുകയും യോഗത്തിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തു. ഇവരോടൊപ്പം മൂന്ന് എൽഡിഎഫ് അംഗങ്ങളും വൈസ് പ്രസിഡന്റും ചേർന്നതോടെ അവിശ്വാസം പാസാകില്ലെന്ന സാഹചര്യമുണ്ടായി.
തങ്ങൾ കോണ്‍ഗ്രസുകാരായി തുടരുമെന്നും ബീനാ സജി പ്രസിഡന്റായി യുഡിഎഫ് ഭരണസമിതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും മെംബർമാരയ ഉഷാകുമാരി രാധാകൃഷ്ണൻ, സി.ആർ. മോഹനൻ, എൻ.വി. മാത്യു, രാജൻ വെട്ടിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വി.കെ. വാസുദേവന്റെ നേതൃത്വത്തിലുള്ള അഴിമതിയും അനീതിയും ചെറുക്കുന്നതിനുവേണ്ടിയാണ് തങ്ങളുടെ നിലപാടെന്നും എൽഡിഎഫിനെ സഹായിക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും മെംബർമാർ പറഞ്ഞു.
വൈസ് പ്രസിഡന്റ് ജിജു ശ്രീധറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നിലവിലെ വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസ് എമ്മിലെ ജിജു ശ്രീധറിനെതിരെ കഴിഞ്ഞ നാലിനു കൊണ്ടുവന്ന അവിശ്വാസം അനവസരത്തിലുള്ളതും വാസുദേവന്റെ താത്പര്യങ്ങൾക്കനുസൃതമായിരുന്നുവെന്നും മെംബർമാർ പറഞ്ഞു.
യോഗത്തിൽ കോറം ഇല്ലാത്തതിന്റെ പേരിൽ അവിശ്വസം വിജയിച്ചില്ല.15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോണ്‍ഗ്രസിന് 11 അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗവുമാണുള്ളത്.
വൈസ് പ്രസിഡന്റായിരുന്ന വി.കെ. വാസുദേവനെ കഴിഞ്ഞവർഷം നാല് കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയിൽ പുറത്താക്കിയിരുന്നു. പിന്നീടാണ് ജിജു ശ്രീധർ വൈസ് പ്രസിഡന്റായത്. എന്നാൽ അവിശ്വാസത്തെ പിന്തുണച്ച കോണ്‍ഗ്രസിലെ ഉഷാകുമാരി രാധാകൃഷ്ണൻ, സി.ആർ. മോഹനൻ, എൻ.വി. മാത്യു, രാജൻ വെട്ടിക്കൽ എന്നീ മെംബർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി.
എന്നാൽ ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഇതേത്തുടർന്ന് ഈ മെംബർമാരും കഴിഞ്ഞയാഴ്ച അവിശ്വാസനീക്കത്തെ എതിർക്കുകയും യോഗത്തിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തു. ഇവരോടൊപ്പം മൂന്ന് എൽഡിഎഫ് അംഗങ്ങളും വൈസ് പ്രസിഡന്റും ചേർന്നതോടെ അവിശ്വാസം പാസാകില്ലെന്ന സാഹചര്യമുണ്ടായി.
തങ്ങൾ കോണ്‍ഗ്രസുകാരായി തുടരുമെന്നും ബീനാ സജി പ്രസിഡന്റായി യുഡിഎഫ് ഭരണസമിതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും മെംബർമാരയ ഉഷാകുമാരി രാധാകൃഷ്ണൻ, സി.ആർ. മോഹനൻ, എൻ.വി. മാത്യു, രാജൻ വെട്ടിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വി.കെ. വാസുദേവന്റെ നേതൃത്വത്തിലുള്ള അഴിമതിയും അനീതിയും ചെറുക്കുന്നതിനുവേണ്ടിയാണ് തങ്ങളുടെ നിലപാടെന്നും എൽഡിഎഫിനെ സഹായിക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും മെംബർമാർ പറഞ്ഞു.
വൈസ് പ്രസിഡന്റ് ജിജു ശ്രീധറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.