നാദാപുരം: ആദിവാസി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അവിഷ്കരിച്ച നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ചെക്യാട് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ച സൗജന്യ ലാപ്ടോപ് വിതരണ പദ്ധതി എങ്ങുമെത്തിയില്ല. ഒരു വർഷം കഴിഞ്ഞിട്ടും ലാപ്ടോപ്പുകൾ ലഭിക്കാതായതോടെ ജില്ലാ കളക്ടർക്ക് പരാതി നൽകിയതനുസരിച്ച് അർഹരായവർക്ക് ലാപ്ടോപ്പുകൾ ഉടൻ വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അതും നടപ്പായില്ല. ഇപ്പോൾ പറയുന്നത് ലാപ്ടോപ്പ് വിതരണത്തിനായുള്ള ഫണ്ട് ലൈഫ് പദ്ധതിയിലേക്ക് മാറ്റിയെന്നും ലാപ്ടോപ്പ് വിതരണം ഉണ്ടാകില്ലെന്നുമാണ് പഞ്ചായത്ത് അധികൃതർ വിദ്യാർഥികളെ അറിയിച്ചത്.പഞ്ചായത്ത് പരിധിയിലെ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് 2017-2018 സാമ്പത്തിക വർഷത്തിൽ ലാപ്ടോപ്പ് നൽകാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി പഞ്ചായത്ത് ബജറ്റിൽ തുകയും വകയിരുത്തിയിരുന്നു. പഞ്ചായത്ത് പരിധിയിൽ അർഹരായ നാല് എസ്ടി വിദ്യാർഥികളുള്ളതായി അധികൃതർ കണ്ടെത്തിയിരുന്നു.
ഓരോ ലാപ്ടോപ്പിനും മുപ്പതിനായിരം രൂപയാണ് കണക്കാക്കിയത്. ലാപ്ടോപ്പുകൾ ലഭിക്കാനായി അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആവശ്യമായ രേഖകളുമായി എത്തണമെന്ന് കഴിഞ്ഞ വർഷം നടന്ന ഊരുകൂട്ടത്തിൽ വച്ച് പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പ്രകാരം രേഖകൾ ശരിയാക്കി ചെന്നപ്പോൾ വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകുന്നതെന്നും അവരുടെ രേഖകളാണ് വേണ്ടതെന്നുമായിരുന്നു മറുപടി. അർഹരായ വിദ്യാർഥികൾ ഉണ്ടായിട്ടും ഫണ്ട് വക മാറ്റിയതിന് കാരണവും അധികൃതർ നൽകുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ഓരോ ലാപ്ടോപ്പിനും മുപ്പതിനായിരം രൂപയാണ് കണക്കാക്കിയത്. ലാപ്ടോപ്പുകൾ ലഭിക്കാനായി അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആവശ്യമായ രേഖകളുമായി എത്തണമെന്ന് കഴിഞ്ഞ വർഷം നടന്ന ഊരുകൂട്ടത്തിൽ വച്ച് പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പ്രകാരം രേഖകൾ ശരിയാക്കി ചെന്നപ്പോൾ വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകുന്നതെന്നും അവരുടെ രേഖകളാണ് വേണ്ടതെന്നുമായിരുന്നു മറുപടി. അർഹരായ വിദ്യാർഥികൾ ഉണ്ടായിട്ടും ഫണ്ട് വക മാറ്റിയതിന് കാരണവും അധികൃതർ നൽകുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.