+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടിവെള്ളമില്ല; ലക്കിടിക്കാർക്ക് ജലനിധി പാരയായി

ഒറ്റപ്പാലം: ലക്കിടിക്കാർക്ക് കുടിവെള്ളം ലഭിക്കാതായിട്ട് ഒന്നരമാസം പിന്നിട്ടു. ഗ്രാമപഞ്ചായത്ത് കുടിവെള്ളവിതരണം കേരള വാട്ടർ അഥോറിറ്റിയിൽനിന്നും മാറ്റി ജല
കുടിവെള്ളമില്ല; ലക്കിടിക്കാർക്ക് ജലനിധി പാരയായി
ഒറ്റപ്പാലം: ലക്കിടിക്കാർക്ക് കുടിവെള്ളം ലഭിക്കാതായിട്ട് ഒന്നരമാസം പിന്നിട്ടു. ഗ്രാമപഞ്ചായത്ത് കുടിവെള്ളവിതരണം കേരള വാട്ടർ അഥോറിറ്റിയിൽനിന്നും മാറ്റി ജലനിധിക്ക് കൈമാറിയതോടു കൂടിയാണ് ലക്കിടിപേരൂർ ഗ്രാമപഞ്ചായത്തുകാർക്ക് ഈ ശനിദശ തുടങ്ങിയത്.
കുടിവെള്ളവിതരണം പലതവണയായി ആഴ്ചകളോളം മുടങ്ങി. ആദ്യം രാഷ്ട്രീയപാർട്ടികൾ സമരവുമായി രംഗത്തിറങ്ങിയെങ്കിലും അവസാനം എല്ലാവരും പിൻവാങ്ങി.
വെള്ളം വിതരണം ചെയ്യാതിരിക്കുന്നതുമായി ബന്ധപ്പെട്ട് ജലനിധിക്ക് പറയാൻ കാരണങ്ങൾ പലതുണ്ടായി. പൊതുടാപ്പുകൾക്ക് പഞ്ചായത്ത് നല്കേണ്ട തുക അനുവദിക്കാത്തതാണ് അവസാനം കാരണമായി ജലനിധി പറഞ്ഞത്. കുടിവെള്ളം മുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഭരണത്തിനു നേതൃത്വം നല്കുന്ന സിപിഎം തന്നെ പ്രക്ഷോഭത്തിന് ഇറങ്ങി. ജലനിധിക്ക് നല്കേണ്ട പണം കൈമാറാൻ ഉത്തരവാദികളായവർ തന്നെ ഇതു ചെയ്യാതെ ജലനിധിക്കുമുന്പിൽ സമരം നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന കാഴ്ചയും കഴിഞ്ഞദിവസങ്ങളിൽ കണ്ടു. ജലനിധിക്ക് നല്കേണ്ട തുക ഉടനേ കൈമാറുമെന്നു ലക്കിടിപേരൂർ പഞ്ചായത്ത് സെക്രട്ടറി ഉറപ്പു പറഞ്ഞെങ്കിലും തുക ജലനിധിക്ക് ലഭിക്കുകയുണ്ടായില്ല. തുക ഇനിയും ഗ്രാമപഞ്ചായത്ത് ഭരണസമിതി നല്കിയിട്ടില്ല.
ഒന്നരമാസത്തിലേറെയായി വെള്ളം കിട്ടാതെ ജനങ്ങൾ വലയുകയാണ്. കനത്ത വേനലിനെ അനുസ്മരിപ്പിച്ചു പണം കൊടുത്ത് വെള്ളം വാങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ പഞ്ചായത്തിലുള്ളത്. കുടിവെള്ളവിതരണം എന്നുമുതൽ പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിനു ഉത്തരം നല്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർക്കോ ജലനിധിക്കോ കഴിയാത്ത അവസ്ഥയാണ്.