ജോസ് ചാലയ്ക്കൽ
മലന്പുഴ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലന്പുഴ ഡാമിന്റെ ചരിത്രത്തോളം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും മോട്ടൽസും സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.
ഒരു കാലഘട്ടത്തിൽ വളരെ പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന രണ്ടു ബസ് കാത്തിരിപ്പുകേന്ദ്രങ്ങളാണ് മലന്പുഴ പഴയ റോഡിലുള്ളത്. 1949 ൽ മലന്പുഴ ഡാം പണിയുന്ന കാലത്താണ് ഇവയും പണിതിരുന്നതെന്ന് പറയുന്നു. എന്നാൽ നാലുപതിറ്റാണ്ടിലധികമായി ഇവ നോക്കുകുത്തിയായ അവസ്ഥയിലാണ്. ഇതിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ ഒരുകാലത്തെ മലന്പുഴയിലേക്കുള്ള ബസ്ഗതാഗതത്തിന്റെ ചിത്രവും തെളിഞ്ഞുവരും.
അന്ന്, മലന്പുഴ മന്തക്കാട് ഐടിഐയ്ക്കു മുന്നിൽ നിന്നും ആരംഭിക്കുന്ന റോഡിലൂടെയാണ് ബസ് പോയിരുന്നത്. പൗൾട്രി ഫാം, ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പോലീസ് സ്റ്റേഷൻ, പ്രാഥമികാരോഗ്യകേന്ദ്രം ,മൃഗാശുപത്രി എന്നിവയും യുഡി , എൽഡി ക്വാർട്ടേഴ്സുകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയുമാണ് ബസിന്റെ യാത്ര. പ്രാഥമികാരോഗ്യകേന്ദ്രത്തിനടുത്തും എസ്പി ലൈൻ സ്റ്റോപ്പിലുമാണ് കോണ്ക്രീറ്റ് മേൽക്കൂരയുള്ള ഈ പുരാതന ബസ് സ്റ്റോപ്പുകൾ സ്ഥിതിചെയ്യുന്നത്.
മലന്പുഴ- പാലക്കാട് റൂട്ടിൽ അന്ന് പാലക്കാട് സെൻട്രൽ ട്രാൻസ്പോർട്ട് എന്ന പേരുള്ള ഒരു ബസ് മാത്രമാണ് സർവീസ് നടത്തിയിരുന്നത്.
മലന്പുഴയിൽ നിന്നും പുറപ്പെട്ട് പാലക്കാട് പോയി തിരിച്ചുവരാൻതന്നെ മണിക്കൂറുകൾ എടുത്തിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ബസ് കയറാൻ ആളുകൾ കാത്തിരുന്നത് ഈ ബസ് സ്റ്റോപ്പിലായിരുന്നു. പിന്നീട് യുണൈറ്റഡ് മോട്ടോർ സർവീസ് എന്ന രണ്ടാമത്തെ ബസും വന്നു. ഐടിഐ സ്റ്റോപ്പിൽനിന്നും ഈ റോഡിലൂടെ എസ്പി ലൈൻ സ്റ്റോപ്പിലെത്താൻതന്നെ കഠിന വളവുകളും കയറ്റിറക്കങ്ങളും താണ്ടണമായിരുന്നു. യാത്ര ദുരിതത്തിന് അറുതിവരുത്തി 1970 ലാണ് മന്തക്കാടുനിന്നും മലന്പുഴയിലേക്ക് ഇന്നു കാണുന്ന റോഡുപണിതത്. ഈ റോഡിന്റെ ഇരുവശവുമുണ്ടായിരുന്ന പാഠങ്ങൾ നികത്തപ്പെട്ട് വീടുകളും സ്ഥാപനങ്ങളുംവന്ന് ജനവാസകേന്ദ്രമായിമാറി.
വാഹനങ്ങളുടെ ഓട്ടവും ബസ് സർവീസുകളും വർധിച്ചു. ഇതോടെ പഴയ റോഡും ബസ് സ്റ്റോപ്പുകളും എല്ലാവരും മറന്നു. ഫലത്തിൽ കാടുപിടിച്ച് അനാഥമായി കിടക്കുകയാണ് ഇവ. പ്രാഥമികാരോഗ്യകേന്ദ്രവും പോലീസ് സ്റ്റേഷൻ അടക്കമുള്ള നിരവധി സ്ഥാപനങ്ങൾ ഈ റൂട്ടിൽതന്നെയാണ് ഇന്നുമുള്ളത്. ഇവിടങ്ങളിലേക്ക് എത്തിച്ചേരാൻ മന്ദക്കാട് ജംഗ്ഷനിൽ നിന്നും ഓട്ടോപിടിച്ചുവേണം പോകാൻ.
അധികൃതരുടെ അനാസ്ഥമൂലം അനാഥമായ മറ്റൊരു സംരംഭമാണ് മലന്പുഴ മോട്ടൽസ്.എസ്പി ലൈൻ സ്റ്റോപ്പിലുള്ള ചെറിയ ചെറിയ വീടുകളായിരുന്നു ഇത്.
കുടുംബസമേതം വിനോദയാത്രക്ക് എത്തുന്നവർക്ക് ചുരുങ്ങിയ വാടകയിൽ ഇവിടെ താമസിക്കാമായിരുന്നു. മലന്പുഴയിൽ ഹോട്ടലുകൾ ഇല്ലാതിരുന്ന അന്ന് ഈ വീടുകളിൽ ആഹാരംപാകംചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ഇതെല്ലാം പഴകഥയായി. കെട്ടിടങ്ങളുടെ മേൽനോട്ടം നിലച്ചതോടെ അതിർത്തിവേലി തകർത്ത് സാമൂഹ്യവിരുദ്ധർ ഇവിടം താവളമാക്കിയിരിക്കുകയാണ്. വിജനവും വനത്തിനുതുല്യവുമായ ഈ ഭാഗത്തേക്ക് പകൽപോലും പോകാൻ ആളുകൾക്ക് പേടിയാണ്. കെട്ടിടത്തിന്റെ ജനൽ, വാതിലുകളെല്ലാം സാമൂഹ്യവിരുദ്ധർ കൊണ്ടുപോയി.
ഇവയുടെ സംരക്ഷണത്തിനു മുന്പേ ശ്രമിച്ചിരുന്നെങ്കിൽ വിനോദസഞ്ചാരികൾക്ക് ഉപകാരപ്രദവും സർക്കാരിലേക്ക് ഒരു വരുമാനസ്രോതസുമാകുമെന്ന് -മലന്പുഴയുടെ ചരിത്രവും സവിശേഷതകളും എന്ന ഗ്രന്ഥരചനയിലുള്ള എഴുത്തുകാരനും മിൽമ കാറ്റിൽഫീഡ് മുൻ ഉദ്യോഗസ്ഥനുമായ ജോസ് മലന്പുഴ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളും പലതും കേടുപാടുകൾ സംഭവിച്ച് താമസ യോഗ്യമല്ലാതായി കിടക്കുകയാണ്. പലരും ഭീതിയോടെയാണ് നിലവിലുള്ള ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നത്. ഇഴജന്തുക്കളുടെ ആക്രമണഭീഷണിയുമുണ്ട്. ക്വാർട്ടേഴ്സ് കെട്ടിടങ്ങളെല്ലാം അറ്റകുറ്റപ്പണി നടത്തുകയും പരിസരം വൃത്തിയാക്കുകയും ചെയ്താൽ കുറേയേറെ സർക്കാർ ജീവനക്കാർക്ക് താമസയോഗ്യമാകുമായിരുന്നുവെന്ന് നാട്ടുകാരും ജീവനക്കാരും പറയുന്നു.
മലന്പുഴ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലന്പുഴ ഡാമിന്റെ ചരിത്രത്തോളം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും മോട്ടൽസും സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.
ഒരു കാലഘട്ടത്തിൽ വളരെ പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന രണ്ടു ബസ് കാത്തിരിപ്പുകേന്ദ്രങ്ങളാണ് മലന്പുഴ പഴയ റോഡിലുള്ളത്. 1949 ൽ മലന്പുഴ ഡാം പണിയുന്ന കാലത്താണ് ഇവയും പണിതിരുന്നതെന്ന് പറയുന്നു. എന്നാൽ നാലുപതിറ്റാണ്ടിലധികമായി ഇവ നോക്കുകുത്തിയായ അവസ്ഥയിലാണ്. ഇതിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ ഒരുകാലത്തെ മലന്പുഴയിലേക്കുള്ള ബസ്ഗതാഗതത്തിന്റെ ചിത്രവും തെളിഞ്ഞുവരും.
അന്ന്, മലന്പുഴ മന്തക്കാട് ഐടിഐയ്ക്കു മുന്നിൽ നിന്നും ആരംഭിക്കുന്ന റോഡിലൂടെയാണ് ബസ് പോയിരുന്നത്. പൗൾട്രി ഫാം, ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പോലീസ് സ്റ്റേഷൻ, പ്രാഥമികാരോഗ്യകേന്ദ്രം ,മൃഗാശുപത്രി എന്നിവയും യുഡി , എൽഡി ക്വാർട്ടേഴ്സുകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയുമാണ് ബസിന്റെ യാത്ര. പ്രാഥമികാരോഗ്യകേന്ദ്രത്തിനടുത്തും എസ്പി ലൈൻ സ്റ്റോപ്പിലുമാണ് കോണ്ക്രീറ്റ് മേൽക്കൂരയുള്ള ഈ പുരാതന ബസ് സ്റ്റോപ്പുകൾ സ്ഥിതിചെയ്യുന്നത്.
മലന്പുഴ- പാലക്കാട് റൂട്ടിൽ അന്ന് പാലക്കാട് സെൻട്രൽ ട്രാൻസ്പോർട്ട് എന്ന പേരുള്ള ഒരു ബസ് മാത്രമാണ് സർവീസ് നടത്തിയിരുന്നത്.
മലന്പുഴയിൽ നിന്നും പുറപ്പെട്ട് പാലക്കാട് പോയി തിരിച്ചുവരാൻതന്നെ മണിക്കൂറുകൾ എടുത്തിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ബസ് കയറാൻ ആളുകൾ കാത്തിരുന്നത് ഈ ബസ് സ്റ്റോപ്പിലായിരുന്നു. പിന്നീട് യുണൈറ്റഡ് മോട്ടോർ സർവീസ് എന്ന രണ്ടാമത്തെ ബസും വന്നു. ഐടിഐ സ്റ്റോപ്പിൽനിന്നും ഈ റോഡിലൂടെ എസ്പി ലൈൻ സ്റ്റോപ്പിലെത്താൻതന്നെ കഠിന വളവുകളും കയറ്റിറക്കങ്ങളും താണ്ടണമായിരുന്നു. യാത്ര ദുരിതത്തിന് അറുതിവരുത്തി 1970 ലാണ് മന്തക്കാടുനിന്നും മലന്പുഴയിലേക്ക് ഇന്നു കാണുന്ന റോഡുപണിതത്. ഈ റോഡിന്റെ ഇരുവശവുമുണ്ടായിരുന്ന പാഠങ്ങൾ നികത്തപ്പെട്ട് വീടുകളും സ്ഥാപനങ്ങളുംവന്ന് ജനവാസകേന്ദ്രമായിമാറി.
വാഹനങ്ങളുടെ ഓട്ടവും ബസ് സർവീസുകളും വർധിച്ചു. ഇതോടെ പഴയ റോഡും ബസ് സ്റ്റോപ്പുകളും എല്ലാവരും മറന്നു. ഫലത്തിൽ കാടുപിടിച്ച് അനാഥമായി കിടക്കുകയാണ് ഇവ. പ്രാഥമികാരോഗ്യകേന്ദ്രവും പോലീസ് സ്റ്റേഷൻ അടക്കമുള്ള നിരവധി സ്ഥാപനങ്ങൾ ഈ റൂട്ടിൽതന്നെയാണ് ഇന്നുമുള്ളത്. ഇവിടങ്ങളിലേക്ക് എത്തിച്ചേരാൻ മന്ദക്കാട് ജംഗ്ഷനിൽ നിന്നും ഓട്ടോപിടിച്ചുവേണം പോകാൻ.
അധികൃതരുടെ അനാസ്ഥമൂലം അനാഥമായ മറ്റൊരു സംരംഭമാണ് മലന്പുഴ മോട്ടൽസ്.എസ്പി ലൈൻ സ്റ്റോപ്പിലുള്ള ചെറിയ ചെറിയ വീടുകളായിരുന്നു ഇത്.
കുടുംബസമേതം വിനോദയാത്രക്ക് എത്തുന്നവർക്ക് ചുരുങ്ങിയ വാടകയിൽ ഇവിടെ താമസിക്കാമായിരുന്നു. മലന്പുഴയിൽ ഹോട്ടലുകൾ ഇല്ലാതിരുന്ന അന്ന് ഈ വീടുകളിൽ ആഹാരംപാകംചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ഇതെല്ലാം പഴകഥയായി. കെട്ടിടങ്ങളുടെ മേൽനോട്ടം നിലച്ചതോടെ അതിർത്തിവേലി തകർത്ത് സാമൂഹ്യവിരുദ്ധർ ഇവിടം താവളമാക്കിയിരിക്കുകയാണ്. വിജനവും വനത്തിനുതുല്യവുമായ ഈ ഭാഗത്തേക്ക് പകൽപോലും പോകാൻ ആളുകൾക്ക് പേടിയാണ്. കെട്ടിടത്തിന്റെ ജനൽ, വാതിലുകളെല്ലാം സാമൂഹ്യവിരുദ്ധർ കൊണ്ടുപോയി.
ഇവയുടെ സംരക്ഷണത്തിനു മുന്പേ ശ്രമിച്ചിരുന്നെങ്കിൽ വിനോദസഞ്ചാരികൾക്ക് ഉപകാരപ്രദവും സർക്കാരിലേക്ക് ഒരു വരുമാനസ്രോതസുമാകുമെന്ന് -മലന്പുഴയുടെ ചരിത്രവും സവിശേഷതകളും എന്ന ഗ്രന്ഥരചനയിലുള്ള എഴുത്തുകാരനും മിൽമ കാറ്റിൽഫീഡ് മുൻ ഉദ്യോഗസ്ഥനുമായ ജോസ് മലന്പുഴ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളും പലതും കേടുപാടുകൾ സംഭവിച്ച് താമസ യോഗ്യമല്ലാതായി കിടക്കുകയാണ്. പലരും ഭീതിയോടെയാണ് നിലവിലുള്ള ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നത്. ഇഴജന്തുക്കളുടെ ആക്രമണഭീഷണിയുമുണ്ട്. ക്വാർട്ടേഴ്സ് കെട്ടിടങ്ങളെല്ലാം അറ്റകുറ്റപ്പണി നടത്തുകയും പരിസരം വൃത്തിയാക്കുകയും ചെയ്താൽ കുറേയേറെ സർക്കാർ ജീവനക്കാർക്ക് താമസയോഗ്യമാകുമായിരുന്നുവെന്ന് നാട്ടുകാരും ജീവനക്കാരും പറയുന്നു.