തിരുവല്ല: മുത്തൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും ദേവി ഭാഗവത നവാഹയജ്ഞവും പത്തിന് തുടങ്ങും.
ഒന്‍പതിന് വൈകുന്നേരം 4.30ന് യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവി വിഗ്രഹം ക്ഷേത്ര ഇളങ്കാവായ മുത്തൂര്‍ ആല്‍ത്തറയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടു വരും. 5.30ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം സ്വാമി വീതസ്പൃഹാനന്ദ മഹാരാജ് നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രസിഡന്റ് എന്‍. രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും. പത്തിന് രാവിലെ ഏഴിന് ഭദ്രദീപ പ്രതിഷ്ഠ കർമം ക്ഷേത്രം തന്ത്രി തറയില്‍ കുഴുക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട് നിര്‍വഹിക്കും. 12ന് രാവിലെ പത്തിന് കനകധാരാ ഹോമം, വൈകുന്നേരം 5.30ന് അഷ്ടലക്ഷ്മി പൂജ. 13ന് രാവിലെ പത്തിന് സപ്തമാതൃപൂജ. 14ന് വൈകുന്നേരം 5.30ന് വിദ്യാരാജ്ഞി, മാതൃപിതൃഗുരു വന്ദനവും. 15ന് രാവിലെ പത്തിന് ഉമാമഹേശ്വര ഹോമം. 16ന് രാവിലെ പത്തിന് നവാക്ഷരി ഹോമം, വൈകുന്നേരം 5.30ന് പൂജവയ്പ്. 17ന് വൈകുന്നേരം 5.30ന് സര്‍വൈശ്വര്യ പൂജ. 18ന് രാവിലെ 10.40ന് മുത്തൂര്‍ കീപ്പള്ളില്‍ കാര്‍ത്തികയില്‍ എന്‍. ആര്. പിള്ളയുടെ ഭവനത്തില്‍ തയാറാക്കിയ ആറാട്ടു കുളത്തിലേക്ക് അവഭൃത സ്നാനഘോഷയാത്ര. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേരം ആറിന് ആയുധ പൂജ. 19ന് രാവിലെ 7.45ന് മഹാസരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം, രാത്രി 8.30ന് ഭക്തിഗാനസുധ എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ഒന്‍പതിന് വൈകുന്നേരം 4.30ന് യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവി വിഗ്രഹം ക്ഷേത്ര ഇളങ്കാവായ മുത്തൂര്‍ ആല്‍ത്തറയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടു വരും. 5.30ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം സ്വാമി വീതസ്പൃഹാനന്ദ മഹാരാജ് നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രസിഡന്റ് എന്‍. രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും. പത്തിന് രാവിലെ ഏഴിന് ഭദ്രദീപ പ്രതിഷ്ഠ കർമം ക്ഷേത്രം തന്ത്രി തറയില്‍ കുഴുക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട് നിര്‍വഹിക്കും. 12ന് രാവിലെ പത്തിന് കനകധാരാ ഹോമം, വൈകുന്നേരം 5.30ന് അഷ്ടലക്ഷ്മി പൂജ. 13ന് രാവിലെ പത്തിന് സപ്തമാതൃപൂജ. 14ന് വൈകുന്നേരം 5.30ന് വിദ്യാരാജ്ഞി, മാതൃപിതൃഗുരു വന്ദനവും. 15ന് രാവിലെ പത്തിന് ഉമാമഹേശ്വര ഹോമം. 16ന് രാവിലെ പത്തിന് നവാക്ഷരി ഹോമം, വൈകുന്നേരം 5.30ന് പൂജവയ്പ്. 17ന് വൈകുന്നേരം 5.30ന് സര്‍വൈശ്വര്യ പൂജ. 18ന് രാവിലെ 10.40ന് മുത്തൂര്‍ കീപ്പള്ളില്‍ കാര്‍ത്തികയില്‍ എന്‍. ആര്. പിള്ളയുടെ ഭവനത്തില്‍ തയാറാക്കിയ ആറാട്ടു കുളത്തിലേക്ക് അവഭൃത സ്നാനഘോഷയാത്ര. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേരം ആറിന് ആയുധ പൂജ. 19ന് രാവിലെ 7.45ന് മഹാസരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം, രാത്രി 8.30ന് ഭക്തിഗാനസുധ എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.