പാറത്തോട്: ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പെട്രോള്‍-ഡീസല്‍ വില ലീറ്ററിന് 2.50 രൂപ കുറച്ച് പ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസം തന്നെ വീണ്ടും ഡീസലിന് 31 പൈസയും പെട്രോളിന് 18 പൈസയും വര്‍ധിപ്പിച്ചു. രണ്ടാം ദിവസവും ഡീസലിന് 29 പൈസയും പെട്രോളിന് 14 പൈസയും കൂട്ടി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞ നില്‍ക്കുമ്പോഴാണ് വര്‍ധനയെന്നത് സര്‍ക്കാര്‍ നിലപാട് കോര്‍പറേറ്റുകള്‍ക്ക് ഒപ്പമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണെന്നും യോഗം ആരോപിച്ചു.
പ്രസിഡന്റ് അജിമോന് ജബ്ബാർ അധ്യക്ഷത വഹിച്ചു. പി.എ. ഷെമീര്‍, പ്രഫ. വിനു ജെ.ജോര്‍ജ്, പി.എച്ച്. അഫ്സല്, മുഹമ്മദ് മുഹസിന്, സുബിന് നസീർ, സിറില്‍ സൈമണ്‍, പി.വി. റെനീഷ്, ഷൈജു സെബാസ്റ്റ്യന്‍, ഇ.എച്ച്. ഹരിശങ്കർ, ലൂയിസ് ഫിലിപ്പ്, സുഹൈല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
പെട്രോള്‍-ഡീസല്‍ വില ലീറ്ററിന് 2.50 രൂപ കുറച്ച് പ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസം തന്നെ വീണ്ടും ഡീസലിന് 31 പൈസയും പെട്രോളിന് 18 പൈസയും വര്‍ധിപ്പിച്ചു. രണ്ടാം ദിവസവും ഡീസലിന് 29 പൈസയും പെട്രോളിന് 14 പൈസയും കൂട്ടി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞ നില്‍ക്കുമ്പോഴാണ് വര്‍ധനയെന്നത് സര്‍ക്കാര്‍ നിലപാട് കോര്‍പറേറ്റുകള്‍ക്ക് ഒപ്പമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണെന്നും യോഗം ആരോപിച്ചു.
പ്രസിഡന്റ് അജിമോന് ജബ്ബാർ അധ്യക്ഷത വഹിച്ചു. പി.എ. ഷെമീര്‍, പ്രഫ. വിനു ജെ.ജോര്‍ജ്, പി.എച്ച്. അഫ്സല്, മുഹമ്മദ് മുഹസിന്, സുബിന് നസീർ, സിറില്‍ സൈമണ്‍, പി.വി. റെനീഷ്, ഷൈജു സെബാസ്റ്റ്യന്‍, ഇ.എച്ച്. ഹരിശങ്കർ, ലൂയിസ് ഫിലിപ്പ്, സുഹൈല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.