രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ കാരുണ്യത്തിന്റെ പുഴവക്കിലെ ഇലപൊഴിയാ വൃക്ഷമായിരുന്നെന്നും സമൂഹത്തിൽ പാവപ്പെട്ടവരെയും ചെറിയവരെയും സ്നേഹിച്ചു സ്വന്തമാക്കിയ പുണ്യാത്മാവായിരുന്നുവെന്നും മൂവാറ്റുപുഴ രൂപത കോ-അഡ്ജോർ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് പറഞ്ഞു. രാമപുരം ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
യേശു ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖമാണ്. ഈ കാരുണ്യം പുഴപോലെ ഒഴുകിയത് കാൽവരിയിൽനിന്നാണ്. യേശുവിന്റെ മുഖം മനസിൽ ഒട്ടിച്ചുവച്ച് പാവപ്പെട്ടവരിലേക്കും ചെറിയവരിലേക്കും സ്നേഹവും പരിഗണനയും പകർന്ന് കുഞ്ഞച്ചൻ ഇവരെ സ്വന്തമാക്കിയെന്നുള്ളതാണ് പ്രത്യേകത.
രാവിലെ 11 നു കടനാട് ഫൊറോനാ പള്ളിയിൽനിന്നു കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീർഥാടന പദയാത്ര നടന്നു. തുടർന്ന് കടനാട് പള്ളി വികാരി റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി വിശുദ്ധ കുർബാന അർപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ഡിസിഎംഎസ് രാമപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ കുഞ്ഞച്ചൻ തീർഥാടനം നടത്തി. ജഗദൽപൂർ മിഷൻ ഹോം രാമപുരം റെക്ടർ ഫാ. ഷിനോൾഡ് ചൂരപ്പാടത്ത് വിശുദ്ധ കുർബാന അർപ്പിച്ചു.
ഇന്നു രാവിലെ ഒൻപതിന് രാമപുരം ഇടവകാംഗങ്ങളായ വൈദികരും കുഴുന്പിൽ കുടുംബത്തിലെ വൈദികരും ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് പാലാ രൂപത അദിലാബാദ് മിഷൻ കോ-ഓർഡിനേറ്റർ ഫാ. ജോർജ് കാരാംവേരിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
യേശു ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖമാണ്. ഈ കാരുണ്യം പുഴപോലെ ഒഴുകിയത് കാൽവരിയിൽനിന്നാണ്. യേശുവിന്റെ മുഖം മനസിൽ ഒട്ടിച്ചുവച്ച് പാവപ്പെട്ടവരിലേക്കും ചെറിയവരിലേക്കും സ്നേഹവും പരിഗണനയും പകർന്ന് കുഞ്ഞച്ചൻ ഇവരെ സ്വന്തമാക്കിയെന്നുള്ളതാണ് പ്രത്യേകത.
രാവിലെ 11 നു കടനാട് ഫൊറോനാ പള്ളിയിൽനിന്നു കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീർഥാടന പദയാത്ര നടന്നു. തുടർന്ന് കടനാട് പള്ളി വികാരി റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി വിശുദ്ധ കുർബാന അർപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ഡിസിഎംഎസ് രാമപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ കുഞ്ഞച്ചൻ തീർഥാടനം നടത്തി. ജഗദൽപൂർ മിഷൻ ഹോം രാമപുരം റെക്ടർ ഫാ. ഷിനോൾഡ് ചൂരപ്പാടത്ത് വിശുദ്ധ കുർബാന അർപ്പിച്ചു.
ഇന്നു രാവിലെ ഒൻപതിന് രാമപുരം ഇടവകാംഗങ്ങളായ വൈദികരും കുഴുന്പിൽ കുടുംബത്തിലെ വൈദികരും ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് പാലാ രൂപത അദിലാബാദ് മിഷൻ കോ-ഓർഡിനേറ്റർ ഫാ. ജോർജ് കാരാംവേരിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.